Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കടുത്ത ചൂട് കര്‍ഷകരെ ദുരിതക്കയത്തിലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2016, 02:07 pm IST
in Kollam

കൊല്ലം: കടുത്ത വേനലില്‍ ജില്ല ചുട്ടുപൊള്ളുമ്പോഴും ആയിരക്കണക്കിന് കര്‍ഷകരെ ദുരിതക്കയത്തിലാക്കി കൃഷികളും കരിഞ്ഞുണങ്ങി. കനത്ത ചൂടില്‍ കൃഷിവകുപ്പ് നടത്തിയ കണക്ക് പ്രകാരം അഞ്ച് കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് കഴിഞ്ഞ ദിവസം വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഓരോ ദിവസം കഴിയുന്തോറും കണക്കുകള്‍ കൂടിവരികയാണ്. വാഴ, കുരുമുളക്, പച്ചക്കറികള്‍, വെറ്റിലകൊടി, റബര്‍ തുടങ്ങിയ കൃഷികളാണു വേനല്‍ചൂടില്‍ അധികവും ഉണങ്ങി കരിയുന്നത്. കിണറുകളും കുളങ്ങളും വറ്റിവരണ്ടതോടെ കൃഷികള്‍ നനയ്‌ക്കുന്നതിനും സാധിക്കാത്ത സ്ഥതിയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ വരള്‍ച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതു കടുത്ത കുടിവെള്ളക്ഷാമത്തിനും കാരണമായിരിക്കുകയാണ്.

നിരവധി പേരാണു പാട്ടത്തിന് സ്ഥലം എടുത്ത് വാഴ, മരച്ചീനി തുടങ്ങിയ കൃഷികള്‍ നടത്തിവരുന്നത്. ഓരോ ദിവസം കഴിയുന്തോറും കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് ക്രമാതീതമായി താഴുകയാണ്. വരും ദിവസങ്ങളിലെങ്കിലും കാര്യമായ മഴ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ വ്യാപകമായ രീതിയില്‍ കൃഷി ഉണങ്ങി നശിക്കുന്നതിനും കാരണമാകുമെന്നു ചൂണ്ടിക്കാട്ടുന്നു. ഇതു കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കുകയും ചെയ്യും. സാധാരണ കിണറിലേക്ക് മേല്‍ക്കൂരയില്‍നിന്ന് മഴക്ക് ലഭിക്കുന്ന വെള്ളം പൈപ്പ് വഴി തിരിച്ച്, ജലശുദ്ധീകരണ ടാങ്ക് വഴി അരിച്ചെടുത്ത് അതു നേരിട്ട് കിണറില്‍ സംഭരിക്കുന്ന കിണര്‍ റീചാര്‍ജിങ് രീതി കര്‍ഷകര്‍ പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ പറയുന്നു. അരിപ്പ ഉണ്ടാക്കാനായി ഒരു കുഴിയെടുത്ത് വശങ്ങള്‍ ഇഷ്ടികയോ മറ്റോ കെട്ടിയശേഷം അടിയില്‍ 30 സെ.മീ കനത്തില്‍ ഓടുകഷണങ്ങളോ, കരിങ്കല്‍ച്ചീളുകളോ നിറയ്‌ക്കുക. തൊട്ടുമുകളില്‍ 30 സെ.മീ ഘനത്തില്‍ മണല്‍ നിരത്തുക. അതിനുമുകളില്‍ 10 സെ.മീ ഘനത്തില്‍ കരി നിരത്തുക, അതിനുമുകളില്‍ 20 സെ.മീ ഘനത്തില്‍ വീണ്ടും മണല്‍. ഇങ്ങിനെയുള്ള അരിപ്പവഴി മേല്‍ക്കൂരവെള്ളം കടന്നുപോകുമ്പോള്‍ അത് ശുദ്ധീകരിക്കപ്പെടുകയും പൈപ്പ് വഴി കിണറില്‍ സംഭരിക്കപ്പെടുകയും ചെയ്യും. 15 ശതമാനം ചെരിവില്‍ താഴെയുള്ള പ്രദേശങ്ങളില്‍ ജലസംഭരണത്തിനു പറ്റിയ മഴക്കുഴികളാണ് മറ്റൊരു മാര്‍ഗം. 60 സെ.മീറ്റര്‍ നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത് താഴെഭാഗം മണ്ണിട്ട് ഉയര്‍ത്തി മുകളിലെ വെള്ളം കുഴിയില്‍ സംഭരിക്കുകയാണ് ലക്ഷ്യം. ഹെക്ടറില്‍ 2.30 കുഴി വരെയാവാം. മഴവെള്ളം കുത്തിയൊഴുകി പോകാതെ പരമാവധി മണ്ണില്‍ ഊര്‍ന്നിറങ്ങാന്‍ പറമ്പിനുചുറ്റും ചെറുതടങ്ങളാക്കി വരമ്പിട്ട്, പെയ്യുന്ന മഴവെള്ളത്തെ അതതിടങ്ങളില്‍ ഊര്‍ന്നിറങ്ങാന്‍ സൗകര്യപ്പെടുത്തുന്ന രീതിയില്‍ ചുറ്റുവരമ്പുകള്‍ കെട്ടാം.

റബര്‍, കശുമാവ്, കുരുമുളക് തുടങ്ങിയ കൃഷി ഫ്‌ളാറ്റ്‌ഫോമുകളാക്കി കൃഷിചെയ്താല്‍ വെള്ളം കുത്തിയൊഴുകാതെ സംഭരിച്ചുനിര്‍ത്താം. തെങ്ങിനെ വേനല്‍ച്ചൂടില്‍നിന്നു സംരക്ഷിക്കാന്‍ മഴവെള്ളത്തെ തൊണ്ട് (ചകിരി) അടുക്കുകള്‍വഴി സംഭരിച്ച് പ്രയോജനമാക്കാം. തെങ്ങിന്റെ ചുവട്ടില്‍നിന്ന് രണ്ടു മീ. അകലെ 50 സെ.മീ വീതിയിലും താഴ്ചയിലും വൃത്താകാരത്തില്‍ ചാലുകോരി അതില്‍ ചകിരിത്തൊണ്ട് മലര്‍ത്തിയടുക്കി മൂടുക. സ്‌പോഞ്ച്‌പോലെ വെള്ളം സംഭരിച്ച് വേനലില്‍ പ്രയോജനപ്പെടുത്താം. റബര്‍തോട്ടം ഉള്‍പ്പെടെയുള്ള ഇടങ്ങളിലും തരിശിടങ്ങളിലും പടരുന്ന പയര്‍ചെടികള്‍ നട്ടുപിടിപ്പിച്ച് മണ്ണില്‍ ആവരണമാക്കി മാറ്റിയാല്‍ മണ്ണുജല സംരക്ഷണത്തിന് ഏറെ പ്രയോജനപ്രദമാകുമെന്നും അധികൃതര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.