Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

രംഗശില്‍പ്പി തിരക്കിലാണ്..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 05:43 pm IST
in Varadyam

പ്രായം അറുപത്തിയഞ്ച് പിന്നിടുമ്പോഴും ആര്‍ട്ടിസ്റ്റ് സുജാതന് വിശ്രമമില്ല. 1951 മെയ് എട്ടിനായിരുന്നു ജനനം. രംഗവേദികളില്‍ ജീവിതത്തിന്റെ വൈരുദ്ധ്യങ്ങള്‍ നിറച്ച അദ്ദേഹത്തിന്റെ ചായകൂട്ടുകള്‍ മലയാളനാടക വേദിക്കൊപ്പം കൂടിയിട്ട് അഞ്ച് പതിറ്റാണ്ടോടടുക്കുന്നു. കാലത്തിന്റെ ആവശ്യമനുസരിച്ച് നാടകത്തിന്റെ അരങ്ങും അഭിനയവും മാറിയപ്പോഴും ആര്‍ട്ടിസ്റ്റ് സുജാതന് മാറ്റമില്ല. വര്‍ഷങ്ങളായി രംഗപടം സുജാതന്റേതുതന്നെ. ഇന്നും ഈ രംഗത്തെ കുലപതിയും ഇദ്ദേഹം തന്നെ. സുജാതനൊരുക്കിയ രംഗപടത്തിനു മുന്നില്‍ അഭിനയിക്കാത്ത ഒരു പ്രൊഫഷണല്‍ നടനും കേരളത്തിലുണ്ടായേക്കില്ല. മൂവായിരത്തില്‍പരം നാടകങ്ങള്‍ക്കാണ് ഈ രംഗശില്പി പശ്ചാത്തലം ഒരുക്കിയത്.

എണ്‍പതുകളില്‍ മതിലേരി കന്നിയും ആരോമല്‍ ചേകവനും ഉണ്ണിയാര്‍ച്ചയും നാടകവേദിയില്‍ അരങ്ങുതകര്‍ക്കുന്ന കാലത്താണ് സുജാതനെന്ന കലാകാരനും വളര്‍ന്നുതുടങ്ങിയത്. പിന്നീട് ആ മാന്ത്രികവിരലുകള്‍ വേദിയില്‍ തീര്‍ത്ത ദൃശ്യവിസ്മയങ്ങള്‍ നാടകപ്രേമികള്‍ എത്രയോവട്ടം കണ്ടു. 1967 ല്‍ അച്ഛന്‍ ആര്‍ട്ടിസ്റ്റ് കേശവനില്‍ നിന്നാണ് സുജാതനെന്ന കലാകാരന്റെ വളര്‍ച്ച. എന്‍.എന്‍. പിള്ള, തോപ്പില്‍ ഭാസി, പി.ജെ. ആന്റണി തുടങ്ങിയ അതികായന്മാര്‍ക്കുവേണ്ടി കേശവന്‍ പശ്ചാത്തലമൊരുക്കിയപ്പോള്‍ സുജാതനായിരുന്നു സഹായി. അറുപതു വര്‍ഷക്കാലത്തെ കലാസപര്യയില്‍ ആയിരത്തില്‍പരം നാടകങ്ങള്‍ക്ക് ഈ രംഗശില്‍പി പശ്ചാത്തലമൊരുക്കി.

അച്ഛന്റെ സ്മരണക്കായി നിര്‍മ്മിച്ച കലാശാലയില്‍ സംഗീത നാടക അക്കാദമിയുടെ സഹായത്തോടെ പ്രതിമാസ നാടക അവതരണവും നടക്കുന്നുണ്ട്. കലാപ്രവര്‍ത്തനത്തിനൊപ്പം നാടകവുമായി ബന്ധപ്പെട്ട സെമിനാറുകളിലും ശില്‍പശാലകളിലും ഇപ്പോഴും സജീവമാണ് ആര്‍ട്ടിസ്റ്റ് സുജാതന്‍. പുതിയ ദ്യശ്യസംസ്‌കാരവുമായി മലയാളിയുടെ മുന്നില്‍ സിനിമയും സീരിയലുകളുമെത്തിയപ്പോള്‍ നാടകത്തിന് കരുത്തായി നിന്നത് സുജാതന്റെ ശില്‍പ ചാതുര്യം തന്നെ. കാഴ്ചയുടെ പുതിയ പ്രവണതകള്‍ക്ക് സമാന്തരമായി നില്‍ക്കാന്‍ സാധിക്കുന്ന രംഗപടങ്ങള്‍ ഒരുക്കുക വലിയ വെല്ലുവിളിയാണെന്ന് സുജാതന്‍ അഭിപ്രായപ്പെടുന്നു. സാങ്കേതികതയെ മുഴുവനായി തള്ളിക്കളയാന്‍ ഈ കലാകാരന്‍ ഒരുക്കമല്ല.

നാടകമെന്ന രംഗകല പ്രതിസന്ധിയിലായപ്പോള്‍ സുജാതനും പുതിയ സാധ്യതകള്‍ പരീക്ഷിച്ചു. ചീറിപ്പാഞ്ഞുവരുന്ന കാറും, വേദിയിലിറങ്ങിയ വിമാനവും, ഓടുന്ന കുതിരയുമെല്ലാം അരങ്ങിലെത്തിച്ച് കൈയടിനേടി. ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കലയ്‌ക്കുവേണ്ടി സമര്‍പ്പിക്കുകയാണ് സുജാതന്‍. കോട്ടയം പതിനാറില്‍ ചിറയില്‍ അച്ഛന്റെ ഓര്‍മക്കായി നിര്‍മ്മിച്ച കലാശാലയില്‍ സുജാതനുപുറമെ പത്തിലേറെ കലാകാരന്മാര്‍ നിരന്തരം പണിയെടുക്കുന്നു. ചുറ്റുമുള്ളതെല്ലാം ആദ്ദേഹത്തിന്റെ കലാസ്പര്‍ശമേറ്റതാണ്. വീട്ടിലും വാഹനത്തിലും പണിശാലയിലുമെല്ലാം മാസ്മരികമായ ഒരു കലാപ്രപഞ്ചം.

ചുവര്‍ ചിത്രങ്ങളും ഷോക്കേസിലെ ശില്‍പ്പങ്ങളും മാത്രമല്ല ചിത്രപ്പണികളാല്‍ മനോഹരമാക്കിയ ജനാലകള്‍ വരെ സുജാതന്റെ മാന്ത്രികവിരല്‍ സ്പര്‍ശമേറ്റതാണ്. വീട്ടിലേക്ക് കയറിയെത്തുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുന്നത് വിശാലമായ ഒരു ബുക്ക് ഷെല്‍ഫ്. ഷേക്‌സ്പിയറും ഷെല്ലിയും കീറ്റ്‌സുമടക്കം വിശ്വസാഹിത്യകാരന്മാരുടെ പ്രമുഖ കൃതികളെല്ലാം ഷെല്‍ഫില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാല്‍ ശ്രദ്ധിച്ചു നോക്കിയാലറിയും അതൊരു ഉദാത്ത കലാസൃഷ്ടിയാണെന്ന്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട് ആര്‍ട്ടിസ്റ്റ് സുജാതന്‍. 2015 ലെ സംസ്ഥാന സംഗീത നാടക അക്കാദമിയുടെ അംഗീകാരവും അദ്ദേഹത്തേ തേടിയെത്തി. വിദ്യാര്‍ഥികളും നടകപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം ഒട്ടേറെ കലാസ്‌നേഹികളാണ് സുജാതനെ തേടി പതിനാറില്‍ ചിറയിലെത്തുക. തിരക്കുകള്‍ക്കിടയിലും രംഗപടമെന്ന കലാസപര്യയെ കൂടുതലറിയാന്‍ എത്തുന്നവര്‍ക്കുമുമ്പില്‍ സുജാതന്റെ കലാശാലയുടെ വാതിലുകള്‍ തുറന്നു തന്നെ കിടക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

Kerala

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.