കേരളം റോഡപകടങ്ങളുടെ സ്വന്തം നാടായി മാറുകയാണ്. ഞായറാഴ്ച മാത്രം വിവിധ റോഡപകടങ്ങളില്‍ ഏഴ് പേര്‍ മരിക്കുകയും ഒന്‍പതുപേര്‍ക്ക് പരിക്കു പറ്റുകയും ചെയ്തു. നിയന്ത്രണം വിട്ട വാഹനമിടിച്ചാണ് അധികം പേരും മരിച്ചത്. 2014 ല്‍ കേരളത്തില്‍ 4000 പേര്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുകയും 40,787 പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തതായി എന്‍സിആര്‍ബി കണക്കുകള്‍ പറയുന്നു. കമേഴ്‌സ്യല്‍ വണ്ടികള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ടത്രെ. മിനിസ്ട്രി ഓഫ് ട്രാന്‍സ്‌പോര്‍ട്ടിന്റെ കീഴിലുള്ള നാഷണല്‍ സേഫ്റ്റി കൗണ്‍സിലിന്റേതാണ് ഈ കണക്കുകള്‍.
കേരളം റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ തീര്‍ത്തും പിന്നിലാണെന്നാണ് റോഡ് സേഫ്റ്റി കൗണ്‍സിലിന്റെ നിഗമനം, റോഡിലെ മീഡിയനില്‍ ഇടിച്ചുണ്ടാകുന്ന റോഡപകടങ്ങള്‍, നടന്‍ ജഗതി ശ്രീകുമാറിന്റെത് പോലുള്ളവ, കൂടി വരികയാണ്. ഇങ്ങനെ അപകടങ്ങള്‍ കൂടുമ്പോഴും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനോ കൂടുതല്‍ റോഡ് നിര്‍മിക്കുന്നതിനോ കേരളസര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേന്ദ്രം കൂടുതല്‍ റോഡുകള്‍ക്ക് വേണ്ടി അനുവദിച്ച തുക പോലും കേരളം വാങ്ങാതിരുന്നത് റോഡുകളുടെ വീതിയോ നീളമോ കൂട്ടുവാന്‍ നടപടിയെടുക്കുന്നതിലുള്ള വൈമുഖ്യം കൊണ്ടാണ്. ഉദാഹരണമായി സ്പീഡ് ഗവര്‍ണേഴ്‌സ് പോലും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേരളത്തിന്റെ മറുപടി സ്പീഡ് ഗവര്‍ണേഴ്‌സ് മാര്‍ക്കറ്റില്‍ ലഭ്യമല്ല എന്നാണ്.
കേരളത്തില്‍ 2013 ലെ കണക്കനുസരിച്ച് 1.5 ലക്ഷം ആളുകള്‍ റോഡ് അപകടങ്ങളില്‍ മരിക്കുന്നു. 80 ശതമാനം റോഡപകടങ്ങളും ഉണ്ടാകുന്നത് അശ്രദ്ധ മൂലവും സ്പീഡ് കൂടുന്ന കാരണവും മദ്യപിച്ചുള്ള വാഹനമോടിക്കലും മറ്റും കാരണമാണ്. കേരളത്തില്‍ കാറുകളുടെയും ടാക്‌സികളുടെയും ഇരുചക്രവാഹനങ്ങളുടെയും എണ്ണം കൂടുമ്പോള്‍ കിട്ടുന്ന അധിക വരുമാനത്തില്‍ സന്തോഷിക്കുന്ന സര്‍ക്കാര്‍ പക്ഷെ റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്.
ഹെല്‍മെറ്റ് ഉപയോഗിക്കു@ന്നത് നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശവും കര്‍ശനമായി പാലിക്കപ്പെടുന്നില്ല. 2012 ല്‍ 4286 പേര്‍ മരിക്കുകയും 41915 പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു. പക്ഷേ കേരളം ചെയ്തത് 2010 ല്‍ റോഡ് സേഫ്റ്റി കൗണ്‍സിലിനെ ഡിസ്ബാന്റ് ചെയ്യുകയാണ്. റോഡപകടങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഭാരതത്തിലാണ് ലോകത്തെ എട്ടു ശതമാനം വാഹനാപകടങ്ങള്‍ ഉണ്ടാകുന്നത് 25-65 വയസ്സിനിടയിലുള്ളവര്‍ 2.33 ശതമാനവും 15-24 വയസ്സിനിടയിലുള്ളവര്‍ 32.14 ശതമാനമാണ്. ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റിന്റെ ഡാറ്റ അനുസരിച്ച് ഏപ്രില്‍ 2000 മുതല്‍ മാര്‍ച്ച് 2012 വരെ 300 ശതമാനം വളര്‍ച്ചയാണ് റോഡപകടങ്ങളില്‍ ഉണ്ടായത്. സ്വകാര്യ വാഹനങ്ങളിലും വന്‍ വര്‍ധനയാണുണ്ടായത്. 2000 ല്‍ 2,82,996 വാഹനങ്ങളുണ്ടായിരുന്നത് 2012 ആയപ്പോഴേക്കും 12,26,691 ആയി. ഇരുചക്ര വാഹനങ്ങള്‍ 2012 ല്‍ 1,75,638 ആയി. ലോറികളും ടാങ്കറുകളും 2000 ല്‍ 1,42,168 ആയിരുന്നത് 2012 ല്‍ 3,22,450 ആയി. വാഹനങ്ങള്‍ വര്‍ധിക്കുന്തോറും വീതിയില്ലാത്ത, ശരിക്ക് ടാറിങ് പോലും നടത്താത്ത റോഡുകളില്‍ പൊലിയുന്ന ജീവനുകളെപ്പറ്റി സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നു.
ഇപ്പോള്‍ കേരളത്തിലെ യുവത്വത്തിന്റെ ജീവിതശൈലി തന്നെ മാറി. മദ്യവും മയക്കുമരുന്നും കഞ്ചാവ് ഉപയോഗവും കേരള യുവാക്കൡല്‍ വര്‍ധിക്കുകയാണ്. അതോടൊപ്പം സ്വന്തം വാഹനങ്ങള്‍ വേണമെന്ന നിര്‍ബന്ധവും ഇരുചക്രവാഹനങ്ങള്‍ തന്നെയാണ് കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നതും 2016 ല്‍ ഈ വാഹന സംഖ്യ ഇരട്ടിയായിട്ടുണ്ടാകും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എല്ലാ പെണ്‍കുട്ടികള്‍ക്കും സൈക്കിള്‍ നല്‍കാമെന്ന് തെരഞ്ഞെടുപ്പു വാഗ്ദാനം ചെയ്തിരിക്കുകയാണ്. വാഹനങ്ങള്‍ കൂടുന്നത് സൗകര്യങ്ങള്‍ അപര്യാപ്തമായ റോഡില്‍ കൂടുന്നത് കൂടുതല്‍ അപകട സാധ്യതയൊരുക്കും എന്ന് മുഖ്യമന്ത്രി ചിന്തിക്കുന്നില്ല. കേരളത്തില്‍ പ്രതിദിനം 3171 വണ്ടികളാണ് വില്‍ക്കപ്പെടുന്നത്. അതിന്റെ ഭാഗമായി ഒരുദിവസം 102 അപകടങ്ങളും ഉണ്ടാകുന്നു. വാഹന എണ്ണത്തില്‍ 22 ശതമാനം വര്‍ധനയാണുണ്ടായത്. റോഡ് സുരക്ഷയെപ്പറ്റി വാഹന ഉടമകള്‍ക്കിടയില്‍ അവബോധം വളര്‍ത്തുവാന്‍ സര്‍ക്കാരും അതോടൊപ്പം എന്‍ജിഒകളും പരിശ്രമിക്കേണ്ടതുണ്ട്. സ്വന്തം വാഹനം എന്നത് സ്റ്റാറ്റസ് സിംബല്‍ മാത്രമല്ല- ലഹരിയുമാണ്. ഓവര്‍ സ്പീഡും ലഹരിയാണ്. പുതുതലമുറയുടെ ശീലങ്ങള്‍ അപഗ്രഥിച്ച് അവരെ ബോധവാന്മാരാക്കുന്നതോടൊപ്പം ലഹരിയ്‌ക്കടിമയായുള്ള വാഹനം ഓടിക്കുന്നതും കര്‍ശനമായി നിയന്ത്രിക്കേണ്ടതാണ്.
















