പത്തനാപുരം: ഗണേഷ്കുമാറിനെ പിന്തുണയ്ക്കുന്നതിനുള്ള വിശദീകരണം നല്കാന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി തയ്യാറാകണമെന്ന് ബി ജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്.
ബിജെപി പത്തനാപുരം നിയോജകമണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവസരവാദപരമായ നിലപാട് എടുക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ഇവര്‍ക്കിപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും വലിയ മാറ്റമില്ല.സംസ്ഥാനത്ത് ത്രികോണ മത്സരമാണ്. കഴിഞ്ഞ തവണത്തെക്കാളും ബിജെപിയുടെ ശക്തി പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. അവഗണിക്കപ്പെടുന്നവര്‍ക്ക് വേണ്ടിയാണ് ബിജെപിയും ബിഡിജെഎസും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. എല്ലാവര്ക്കും തുല്യനീതി ലഭ്യമാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും മുരളീധരന് കൂട്ടിചേര്‍ത്തു.
നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി അധ്യക്ഷനായിരുന്നു. ബിഡിജെഎസ് സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം സിനില്‍ മണ്ടാപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ബിജെ പി സ്ഥാനാര്‍ത്ഥി രഘുദാമോദരന്, ജി.ഗോപിനാഥന്, ബി.രാധാമണി,വില്ലൂര്‍ സന്തോഷ്, സോമരാജന് കരുനാഗപ്പള്ളി, അനില്‍, അജിത്ത്കുമാര്‍, അശോകന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: