ക്വാലാലംപൂര്‍: നിര്‍ണായക മത്സരത്തില്‍ ആതിഥേയരായ മലേഷ്യയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ ടീം സുല്‍ത്താന്‍ അസ്ലന് ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇന്ത്യ നിര്‍ണായക പോരാട്ടത്തില്‍ മലേഷ്യയെ തകര്‍ത്തെറിഞ്ഞത്. 2010-ല്‍ ചാമ്പ്യന്മാരായ ശേഷം ഇന്ത്യ ഇതാദ്യമായാണ് ഫൈനലില്‍ പ്രവേശിക്കുന്നത്.
ഇന്ന് നടക്കുന്ന ഫൈനലില്‍ ഒമ്പതാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഓസ്ട്രേലിയയാണ് എതിരാളികള്‍. അഞ്ച് തവണ ജേതാക്കളായ ഇന്ത്യ ഇത്തവണ ആറാം കിരീടമാണ് ലക്ഷ്യംവെക്കുന്നത്. പ്രാഥമിക റൗണ്ടില്‍ ഓസ്ട്രേലിയയോടേറ്റ തോല്‍വിക്ക് പകരം വീട്ടാനുള്ള സുവര്‍ണാവസരം കൂടിയാണ് ഇന്ത്യക്ക് ഇന്ന് ലഭിക്കുന്നത്.
മലേഷ്യക്കെതിരായ മത്സരത്തില്‍ മൂന്നാം മിനിറ്റില്‍ തിമ്മയ്യ, 7-ാം മിനിറ്റില്‍ ഹര്‍ജീത് സിങ്, 25, 39 മിനിറ്റുകൡ രമണ്‍ദീപ് സിങ്, 27-ാം മിനിറ്റില്‍ ഡാനിഷ് മുജ്തബ, 50-ാം മിനിറ്റില്‍ തല്‍വീന്ദര്‍ സിങ് എന്നിവര്‍ ഗോളുകള്‍ നേടി. മലേഷ്യയുടെ ആശ്വാസഗോള്‍ 46-ാം മിനിറ്റില്‍ സാബ ഷഹ്റിലാണ് സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: