മുംബൈ: സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത കാമുകന് രാഹുല്‍ രാജ് സിംഗ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.
മുംബൈയിലെ ദിന്‍ദോഷി കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് നേടി രാഹുല്‍ പുറത്തിറങ്ങുമ്പോള്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഒരുങ്ങിയിരിക്കവെയാണു മുന്‍കൂര്‍ ജാമ്യം തേടിയത്.
രാഹുല്‍ രാജ് സിംഗിന്റെ പുതിയ അഭിഭാഷകന് അശോക് സറോഗിയാണു രാഹുലിനുവേണ്ടി മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഈ കേസില്‍ രാഹുലിന്റെ പക്ഷത്തുനിന്നു പോരാടുന്നതില്‍ കാര്യമുണെ്ടന്നു തനിക്കു തോന്നുന്നില്ലെന്ന കാരണം പറഞ്ഞത് രാഹുല്‍ രാജിന്റെ ആദ്യ അഭിഭാഷകന് കേസില്‍നിന്നു പിന്മാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: