മണ്‍റോവിയ: ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ വീണ്ടും എബോള രോഗം സ്ഥിരീകരിച്ചു. മണ്റോവിയില് വ്യാഴാഴ്ച 30 വയസുള്ള സ്ത്രീ മരിച്ചത് എബോള മൂലമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
2014 മാര്‍ച്ചില്‍ എബോള രോഗം പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്നു ലോകവ്യാപകമായി 11,300 പേര്‍ക്കു ജീവഹാനി നേരിടുകയുണ്ടായി. ലൈബീരിയയില്‍ മാത്രം 4,800 പേര് മരിച്ചു. അയല്‍രാജ്യങ്ങളായ സിയേറ ലിയോണ്‍, ഗിനിയ എന്നിവിടങ്ങളിലും എബോള പടര്‍ന്നു പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: