ന്യൂദല്‍ഹി: ട്വന്റി 20 ലോകകപ്പിന്റെ പുതിയ അവകാശികളെ കണ്ടെത്താന്‍ ഇനി മൂന്ന് മത്സരം കൂടി. രണ്ട് സെമിയും ഒരു ഫൈനലും. 30, 31 തീയതികല്‍ സെമിഫൈനല്‍ ദല്‍ഹിയിലും മുംബൈയിലും നടക്കം. ഏപ്രില്‍ മൂന്നിന് ഫൈനല്‍ കൊല്‍ക്കത്ത ഈഡന് ഗാര്‍ഡനില്‍.
നാളെ ആദ്യ സെമിയില്‍ ന്യൂസിലാന്‍ഡ് ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ 31ന് ഇന്ത്യക്ക് എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസ്.
ഗ്രൂപ്പ് രണ്ടില്‍ നിന്ന് 8 പോയിന്റ് നേടി അപരാജിതരായാണ് ന്യൂസിലാന്‍ഡ് അവസാന നാലില്‍ ഇടംപിടിച്ചത്. കിവി കുതിപ്പില്‍ ഇന്ത്യ, ഓസ്ട്രേലിയ, പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ തകര്‍ന്നുവീണു. ന്യൂസിലാന്‍ഡിനോട് തോല്‍ക്കുകയും മറ്റ് മൂന്ന് മത്സരങ്ങളിലും വിജയിക്കുകയും ചെയ്താണ് ടീം ഇന്ത്യ ഗ്രൂപ്പില്‍ നിന്ന് ആറ് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തിയത്. ഓസ്ട്രേലിയക്കെതിരായ നിര്‍ണായക മത്സരത്തിലെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യക്ക് സെമി ബര്‍ത്ത് നേടിക്കൊടുത്തത്.
ഗ്രൂപ്പ് ഒന്നില്‍ നിന്ന് ചാമ്പ്യന്മാരായി വെസ്റ്റ് ഇന്‍ഡീസും രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ടും സെമിയിലെത്തി. രണ്ട് ടീമുകളും മൂന്ന് മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ ഒരെണ്ണത്തില്‍ പരാജയപ്പെട്ടു. രണ്ട് ടീമുകള്‍ക്കും ആറ് പോയിന്റ് ലഭിച്ചെങ്കിലും മികച്ച റണ്‍റേറ്റില്‍ വിന്‍ഡീസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനോടും വെസ്റ്റ് ഇന്‍ഡീസ് ദുര്‍ബലരായ അഫ്ഗാനിസ്ഥാനോടുമാണ് കീഴടങ്ങിയത്. ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയാണ് അഫ്ഗാനിസ്ഥാന് വിന്‍ഡീസിനെതിരെ നേടിയത്.
ഈ ലോകകപ്പിലെ ഏറ്റവും വലിയ പരാജയം നേരിട്ടത് ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും നിലവിലെ ജേതാക്കളായ ശ്രീലങ്കയുമാണ്. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും കളിച്ച നാല് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. ഇരു ടീമുകളും വിജയിച്ച് അഫ്ഗാനെതിരെ മാത്രം. ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാക്കിസ്ഥാനും ഏക വിജയം മാത്രമാണ് നേടിയത്. ബംഗ്ലാദേശ് ഒരു മത്സരവും ജയിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: