Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളത്തിന്റെ മനംകുളിര്‍പ്പിക്കുന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 10:13 pm IST
in Vicharam

മാസംതോറുമുള്ള മന്‍ കി ബാത്തില്‍ രാജ്യത്തെ ക്രൈസ്തവര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് രാജ്യത്താകമാനം അഞ്ചുലക്ഷം കുളങ്ങള്‍ കാര്‍ഷികാവശ്യത്തിനായി മാറ്റിവയ്‌ക്കുമെന്നും ജലസംഭരണത്തിന് വലിയ ഊന്നല്‍ നല്‍കുമെന്നുമാണ്. നാല്‍പ്പത്തിനാലു നദികളുള്ള കേരളത്തിനും പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം ആശ്വാസകരമാണ്. കാവും നദികളും കുന്നുംമലയും നീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും സമൃദ്ധമായിരുന്ന കേരളം മാറി മാറി വന്ന മുന്നണി ഭരണത്തില്‍ മരുഭൂമിയായി മാറുകയും വേനല്‍ചൂടില്‍ വെന്തുരുകുകയും ദാഹജലത്തിന് നെട്ടോട്ടമോടുകയും ചെയ്യുന്നു. മാത്രമല്ല കൃഷി ചെയ്യാന്‍ അത്യന്താപേക്ഷിതമായ ജലം ലഭിക്കാതെ കര്‍ഷക ആത്മഹത്യകള്‍ക്ക് കേരളം പിന്നെയും വേദിയാകുകയാണ്.

കാര്‍ഷിക കടാശ്വാസം എന്ന വാഗ്ദാനം കടലാസില്‍ ഒതുങ്ങുന്ന കാരണമാണിത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 59 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അപ്പോഴും സംസ്ഥാന കടാശ്വാസ കമ്മീഷനു മുന്‍പില്‍ 81134 കര്‍ഷക അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ പൊടിപിടിച്ച് കിടക്കുന്നു. കടക്കെണിയിലും വിളനാശത്തിലും ജീവിക്കാനാവാതെയാണ് കര്‍ഷകര്‍ പലരും ആത്മഹത്യാമുനമ്പിലുള്ളത്.

ജലദൗര്‍ലഭ്യം ഇന്ന് ദേശീയ പ്രതിഭാസമാണ്. മഹാരാഷ്‌ട്രയിലെ ലാത്തൂരില്‍ ജനങ്ങള്‍ കുടിനീരിനായി തമ്മിലടിക്കുന്നു. കേരളത്തിന് ദാഹജലം എത്തിക്കുന്നത് ടാങ്കറുകള്‍ വഴിയാണ്. മഴ യഥാസമയം ലഭ്യമല്ലാതായപ്പോള്‍ പെരിയാറും ഭാരതപ്പുഴയും മൂവാറ്റുപുഴയാറും മറ്റും മെലിഞ്ഞ് തോടുകളായി. മലയാളിയുടെ ആരോഗ്യസംസ്‌കാര ശൂന്യതയ്‌ക്കടിവരയിട്ട് ലോറിയിലെത്തുന്ന കുടിവെള്ളം മാത്രമല്ല സോഡാകുപ്പിയിലെ വെള്ളംപോലും മലിനമാണത്രെ. ഇപ്പോള്‍ കേരളത്തിലെ 44 നദികളില്‍ 25 എണ്ണത്തിലെ നീരൊഴുക്കുള്ളൂ. ശബരിമല തീര്‍ത്ഥാടകര്‍ മല ചവിട്ടുന്നതിന് മുന്‍പ് കുളിച്ചുകയറുന്ന പമ്പപോലും ഇന്ന് നീര്‍ത്തോടാണ്. തണ്ണീര്‍ത്തടങ്ങളും ചതുപ്പുനിലങ്ങളും വയലുകളും നികത്തപ്പെട്ടതോടെ, കുന്നുകള്‍ ഇടിച്ചുനിരത്തിയതോടെ മഴവെള്ളം മണ്ണിലേക്ക് താഴ്ന്നിറങ്ങാതെ പുഴയിലേക്കും കടലിലേക്കും ഒഴുകി ജലനഷ്ടത്തിന് കാരണമാകുന്നു.

മലയാളികള്‍ തെളിയിക്കുന്നത് സാക്ഷരത എന്നാല്‍ അവബോധം എന്നര്‍ത്ഥമില്ല എന്നാണ്. തുടര്‍ച്ചയായി മഴ ശുഷ്‌കമാകുകയും തുലാവര്‍ഷം ഏതാണ്ട് ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്ത സാഹചര്യത്തില്‍ മഴവെള്ള സംഭരണികള്‍ അത്യാവശ്യമാണെന്നും നദികളും കുളങ്ങളും കിണറുകളും സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള ബോധം മലയാളികള്‍ക്കില്ല. നദിയില്‍നിന്നും മണല്‍ കോരിയാല്‍ നദി നശിക്കുമെന്ന് മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മണല്‍മാഫിയ നിയന്ത്രിക്കുന്ന പോലീസും സര്‍ക്കാരും ഇതിനെതിരെ കണ്ണടയ്‌ക്കുന്നു.

ദേശീയ ശരാശരിയുടെ മൂന്നിരട്ടി ജലലഭ്യത ഉണ്ടായിട്ടും ജലസംഭരണം ഇവിടെ കാര്യക്ഷമമല്ലെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ആന്റ് മാനേജ്‌മെന്റിന്റെ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. പ്രതിവര്‍ഷം 43 ദശലക്ഷം മീറ്റര്‍ ജലം സംഭരിക്കാന്‍ ശേഷിയുള്ള കേരളം സംഭരിക്കുന്നത് 800 കോടി ക്യൂബിക് മീറ്റര്‍ ജലമാണ്. 2051-ഓടെ കേരളം വളര്‍ച്ചയ്‌ക്ക് അടിമപ്പെടാന്‍ സാധ്യതയൊരുക്കുന്നതാണ് ഈ ജലോപയോഗ രീതി. 3500 കോടി ക്യൂബിക് മീറ്റര്‍ ജലം കടലിലേക്ക് ഒഴുകിപ്പോകുന്നു. വൈപ്പിനില്‍ മഴവെള്ളം സംഭരിച്ച് ജലലഭ്യത ഉറപ്പാക്കിയിരുന്നു. എന്നിട്ടും അതനുകരിക്കാന്‍ കേരളം തയ്യാറായില്ല.

നെല്‍വയലുകള്‍ ജലസംഭരണ കേന്ദ്രങ്ങളും തണ്ണീര്‍ത്തടങ്ങളും ആണെന്നറിഞ്ഞിട്ടും ഇവ നികത്താന്‍ സര്‍ക്കാര്‍ ഭൂമാഫിയകള്‍ക്ക് അനുമതി നല്‍കുന്നതിന്റെ നേര്‍സാക്ഷ്യമാണല്ലൊ മെത്രാന്‍ കായലും കരുണ എസ്റ്റേറ്റും വൈക്കം ചെമ്പിലെ 150 ഏക്കര്‍ വയല്‍ നികത്തി ടൗണ്‍ഷിപ്പ് നിര്‍മിക്കാനുള്ള പദ്ധതിയും. ബഹുനില കെട്ടിടങ്ങള്‍ ഉയരുന്നതാണ് വികസനമെന്നാണ് കേരളം ഭരിക്കുന്ന ഭരണാധികാരികളുടെ ധാരണ. പണ്ട് എല്ലാ വീട്ടിലും കുളങ്ങളും കിണറുകളും ഉണ്ടായിരുന്നു. ഇലക്ട്രിസിറ്റി ലഭ്യമായതോടെ കുളി കുളിമുറിയിലായി. വലിയൊരു വിഭാഗം ജനങ്ങള്‍ പൈപ്പ് ജലത്തെയാണ് ഇന്ന് ആശ്രയിക്കുന്നത്. കുടിവെള്ളം പൈപ്പിലൂടെയായപ്പോള്‍ കിണറുകളും ഉപയോഗശൂന്യമായി. പല കുളങ്ങളും കിണികളും നികത്തപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അഞ്ചുലക്ഷം കുളങ്ങള്‍ കാര്‍ഷികാവശ്യത്തിനായി നിര്‍മിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

World

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

India

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

പുതിയ വാര്‍ത്തകള്‍

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.