Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളത്തിന്റെ മനംകുളിര്‍പ്പിക്കുന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 10:13 pm IST
in Vicharam

മാസംതോറുമുള്ള മന്‍ കി ബാത്തില്‍ രാജ്യത്തെ ക്രൈസ്തവര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് രാജ്യത്താകമാനം അഞ്ചുലക്ഷം കുളങ്ങള്‍ കാര്‍ഷികാവശ്യത്തിനായി മാറ്റിവയ്‌ക്കുമെന്നും ജലസംഭരണത്തിന് വലിയ ഊന്നല്‍ നല്‍കുമെന്നുമാണ്. നാല്‍പ്പത്തിനാലു നദികളുള്ള കേരളത്തിനും പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം ആശ്വാസകരമാണ്. കാവും നദികളും കുന്നുംമലയും നീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും സമൃദ്ധമായിരുന്ന കേരളം മാറി മാറി വന്ന മുന്നണി ഭരണത്തില്‍ മരുഭൂമിയായി മാറുകയും വേനല്‍ചൂടില്‍ വെന്തുരുകുകയും ദാഹജലത്തിന് നെട്ടോട്ടമോടുകയും ചെയ്യുന്നു. മാത്രമല്ല കൃഷി ചെയ്യാന്‍ അത്യന്താപേക്ഷിതമായ ജലം ലഭിക്കാതെ കര്‍ഷക ആത്മഹത്യകള്‍ക്ക് കേരളം പിന്നെയും വേദിയാകുകയാണ്.

കാര്‍ഷിക കടാശ്വാസം എന്ന വാഗ്ദാനം കടലാസില്‍ ഒതുങ്ങുന്ന കാരണമാണിത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 59 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അപ്പോഴും സംസ്ഥാന കടാശ്വാസ കമ്മീഷനു മുന്‍പില്‍ 81134 കര്‍ഷക അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ പൊടിപിടിച്ച് കിടക്കുന്നു. കടക്കെണിയിലും വിളനാശത്തിലും ജീവിക്കാനാവാതെയാണ് കര്‍ഷകര്‍ പലരും ആത്മഹത്യാമുനമ്പിലുള്ളത്.

ജലദൗര്‍ലഭ്യം ഇന്ന് ദേശീയ പ്രതിഭാസമാണ്. മഹാരാഷ്‌ട്രയിലെ ലാത്തൂരില്‍ ജനങ്ങള്‍ കുടിനീരിനായി തമ്മിലടിക്കുന്നു. കേരളത്തിന് ദാഹജലം എത്തിക്കുന്നത് ടാങ്കറുകള്‍ വഴിയാണ്. മഴ യഥാസമയം ലഭ്യമല്ലാതായപ്പോള്‍ പെരിയാറും ഭാരതപ്പുഴയും മൂവാറ്റുപുഴയാറും മറ്റും മെലിഞ്ഞ് തോടുകളായി. മലയാളിയുടെ ആരോഗ്യസംസ്‌കാര ശൂന്യതയ്‌ക്കടിവരയിട്ട് ലോറിയിലെത്തുന്ന കുടിവെള്ളം മാത്രമല്ല സോഡാകുപ്പിയിലെ വെള്ളംപോലും മലിനമാണത്രെ. ഇപ്പോള്‍ കേരളത്തിലെ 44 നദികളില്‍ 25 എണ്ണത്തിലെ നീരൊഴുക്കുള്ളൂ. ശബരിമല തീര്‍ത്ഥാടകര്‍ മല ചവിട്ടുന്നതിന് മുന്‍പ് കുളിച്ചുകയറുന്ന പമ്പപോലും ഇന്ന് നീര്‍ത്തോടാണ്. തണ്ണീര്‍ത്തടങ്ങളും ചതുപ്പുനിലങ്ങളും വയലുകളും നികത്തപ്പെട്ടതോടെ, കുന്നുകള്‍ ഇടിച്ചുനിരത്തിയതോടെ മഴവെള്ളം മണ്ണിലേക്ക് താഴ്ന്നിറങ്ങാതെ പുഴയിലേക്കും കടലിലേക്കും ഒഴുകി ജലനഷ്ടത്തിന് കാരണമാകുന്നു.

മലയാളികള്‍ തെളിയിക്കുന്നത് സാക്ഷരത എന്നാല്‍ അവബോധം എന്നര്‍ത്ഥമില്ല എന്നാണ്. തുടര്‍ച്ചയായി മഴ ശുഷ്‌കമാകുകയും തുലാവര്‍ഷം ഏതാണ്ട് ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്ത സാഹചര്യത്തില്‍ മഴവെള്ള സംഭരണികള്‍ അത്യാവശ്യമാണെന്നും നദികളും കുളങ്ങളും കിണറുകളും സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള ബോധം മലയാളികള്‍ക്കില്ല. നദിയില്‍നിന്നും മണല്‍ കോരിയാല്‍ നദി നശിക്കുമെന്ന് മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മണല്‍മാഫിയ നിയന്ത്രിക്കുന്ന പോലീസും സര്‍ക്കാരും ഇതിനെതിരെ കണ്ണടയ്‌ക്കുന്നു.

ദേശീയ ശരാശരിയുടെ മൂന്നിരട്ടി ജലലഭ്യത ഉണ്ടായിട്ടും ജലസംഭരണം ഇവിടെ കാര്യക്ഷമമല്ലെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ആന്റ് മാനേജ്‌മെന്റിന്റെ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. പ്രതിവര്‍ഷം 43 ദശലക്ഷം മീറ്റര്‍ ജലം സംഭരിക്കാന്‍ ശേഷിയുള്ള കേരളം സംഭരിക്കുന്നത് 800 കോടി ക്യൂബിക് മീറ്റര്‍ ജലമാണ്. 2051-ഓടെ കേരളം വളര്‍ച്ചയ്‌ക്ക് അടിമപ്പെടാന്‍ സാധ്യതയൊരുക്കുന്നതാണ് ഈ ജലോപയോഗ രീതി. 3500 കോടി ക്യൂബിക് മീറ്റര്‍ ജലം കടലിലേക്ക് ഒഴുകിപ്പോകുന്നു. വൈപ്പിനില്‍ മഴവെള്ളം സംഭരിച്ച് ജലലഭ്യത ഉറപ്പാക്കിയിരുന്നു. എന്നിട്ടും അതനുകരിക്കാന്‍ കേരളം തയ്യാറായില്ല.

നെല്‍വയലുകള്‍ ജലസംഭരണ കേന്ദ്രങ്ങളും തണ്ണീര്‍ത്തടങ്ങളും ആണെന്നറിഞ്ഞിട്ടും ഇവ നികത്താന്‍ സര്‍ക്കാര്‍ ഭൂമാഫിയകള്‍ക്ക് അനുമതി നല്‍കുന്നതിന്റെ നേര്‍സാക്ഷ്യമാണല്ലൊ മെത്രാന്‍ കായലും കരുണ എസ്റ്റേറ്റും വൈക്കം ചെമ്പിലെ 150 ഏക്കര്‍ വയല്‍ നികത്തി ടൗണ്‍ഷിപ്പ് നിര്‍മിക്കാനുള്ള പദ്ധതിയും. ബഹുനില കെട്ടിടങ്ങള്‍ ഉയരുന്നതാണ് വികസനമെന്നാണ് കേരളം ഭരിക്കുന്ന ഭരണാധികാരികളുടെ ധാരണ. പണ്ട് എല്ലാ വീട്ടിലും കുളങ്ങളും കിണറുകളും ഉണ്ടായിരുന്നു. ഇലക്ട്രിസിറ്റി ലഭ്യമായതോടെ കുളി കുളിമുറിയിലായി. വലിയൊരു വിഭാഗം ജനങ്ങള്‍ പൈപ്പ് ജലത്തെയാണ് ഇന്ന് ആശ്രയിക്കുന്നത്. കുടിവെള്ളം പൈപ്പിലൂടെയായപ്പോള്‍ കിണറുകളും ഉപയോഗശൂന്യമായി. പല കുളങ്ങളും കിണികളും നികത്തപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അഞ്ചുലക്ഷം കുളങ്ങള്‍ കാര്‍ഷികാവശ്യത്തിനായി നിര്‍മിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.