തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം നടത്തുന്നത് ഫാസിസ്റ്റ് രീതിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കോട്ടയത്തും കോഴിക്കോടും എറണാകുളത്തുമൊക്കെ മാധ്യമ പ്രവര്‍ത്തകരെ സിപിഎം ഗുണ്ടകള്‍ തെരഞ്ഞു പിടിച്ച് മര്‍ദ്ദിച്ചു.
മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ചൊല്പ്പൊടയിലാക്കാനുള്ള നീക്കമാണ് ഇതിലൂടെ സിപിഎം നടപ്പിലാക്കുന്നത്. തങ്ങള്‍ പറയുന്നതു പോലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് അവരുടെ ആവശ്യം.
പാര്‍ട്ടി നയങ്ങളെ മാധ്യമങ്ങള്‍ വിമര്‍ശിക്കാന്‍ പാടില്ല എന്ന പ്രത്യയശാസ്ത്ര നിലപാടാണ് സിപിഎമ്മിനുള്ളത്. മാധ്യമ സ്വാതന്ത്ര്യം പൂര്‍ണ്ണ രീതിയില്‍ നടപ്പിലാക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്നും കമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: