ചാലക്കുടി: കലാഭവന്‍ മണിയുടെ ഔട്ട്ഹൗസായ പാഡിയില്‍ മദ്യസല്‍ക്കാരത്തിനു വ്യാജ ചാരായം എത്തിച്ചത് മണിയുടെ സുഹൃത്ത് ചാലക്കുടി സ്വദേശി ജോമോനാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തിന് ശേഷം ഇയാള്‍ വിദേശത്തേയ്ക്ക് കടന്നു. വ്യാജ ചാരായം ഉണ്ടാക്കിയ തൃശൂര്‍ വരന്തരപ്പള്ളിയില്‍ സ്വദേശി ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജോമോനെ തിരികെ എത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി പോലീസ് പറഞ്ഞു. മണിയുടെ വസതിയില്‍ വ്യാജമദ്യം എത്തിച്ച ആറു പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. അബ്കാരി നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. മരണവുമായി ബന്ധപ്പെട്ട് പത്തു പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി നേരത്തെ മൊഴി എടുത്ത ജാഫര്‍ ഇടുക്കി, സാബു എന്നിവരില്‍ നിന്നും വീണ്ടും മൊഴി എടുക്കും. ഡിവൈഎസ്പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
മണിയുടെ ശരീരത്തില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കീടനാശിനിയുടെ സാന്നിധ്യം വെള്ളിയാഴ്ച സ്ഥിരീകരിച്ചതോടെ കാരണം തേടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരുന്നു. കീടനാശിനി എങ്ങനെ മണിയുടെ ശരീരത്തിലെത്തി എന്നതാണു അന്വേഷിക്കുന്നത്.
എന്നാല്‍ പാഡിയില്‍ കീടനാശിനി ഉപയോഗിക്കാറില്ലെന്നാണ് ഔട്ട്ഹൗസ് മാനേജര്‍ ജോബി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: