നാദാപുരം: ബുധനാഴ്ച രാത്രി മൂന്നു പേര്‍ക്ക് ബോംബേറില്‍ പരിക്കേറ്റതിനെ തുടര്‍ന്നു സംഘര്‍ഷം നിലനില്‍ക്കുന്ന കല്ലാച്ചിയില്‍ സമാധാന ശ്രമങ്ങള്‍ ശക്തിപ്പെടുത്താന്‍ സര്‍വകക്ഷി തീരുമാനം. ചൊവ്വാഴ്ച നരിക്കാട്ടേരിയില്‍ നാല് പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റതിന്റെ തുടര്‍ച്ചയായാണ് കല്ലാച്ചിയിലെ സംഭവം. രണ്ടു ദിവസങ്ങളിലായി നരിക്കാട്ടേരിയിലും കല്ലാച്ചിയിലും നടന്ന ബോംബാക്രമണത്തെ നാദാപുരം സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ കെ.എസ്. ഷാജി വിളിച്ചു ചേര്‍ത്ത യോഗം അപലപിച്ചു. മേഖലയില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ തീരുമാനിച്ചു.
രാത്രി ഒമ്പത് മണിക്ക് ശേഷം റോഡില്‍ ഇറങ്ങുന്ന ബൈക്കുകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്ന ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെ ടുത്ത് ഉടമയ്ക്കെതിരെ കേസെടുക്കും. കൂടാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങളും മറ്റും എടുത്തു മാറ്റും. ആയുധങ്ങള്‍ കണ്ടെത്തുന്നതിനായി പരിശോധന കര്‍ശനമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. കെ. സഫീറ അധ്യക്ഷത വഹിച്ചു. ഇ.കെ. വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ്പി കറുപ്പ സ്വാമി. എസ്ഐ എം. രാജേഷ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ അഹമ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, എം.പി. സൂപ്പി, മണ്ടോടി ബഷീര്‍, സി.എച്ച.് മോഹനന്, ടി. കണാരന്, കെ.ടി.കെ. ബാലകൃഷ്ണന്, വാണിയൂര്‍ അന്ത്രു, അഡ്വ: എ. സജീവന്, സി.വി. കുഞ്ഞികൃഷ്ണന്, രാജീന്ദ്രന്‍ കപ്പള്ളി, കെ.ടി.കെ. ചന്ദ്രന്, പി. പി. ദാമോദരന്‍ അടിയോടി, കരിമ്പില്‍ ദിവാകരന് സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: