Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എല്ലാ കൈയേറ്റക്കാര്‍ക്കുമുള്ള പച്ചക്കൊടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 10:00 pm IST
in Vicharam

പോബ്‌സണ്‍ ഗ്രൂപ്പ് കൈവശപ്പെടുത്തിയ 833 ഏക്കര്‍ വിസ്തൃതിയുള്ള കരുണ എസ്‌റ്റേറ്റ് സ്വകാര്യഭൂമിയായി അംഗീകരിക്കുന്നതിന് തുല്യമാണ് പോബ്‌സണ്‍ ഗ്രൂപ്പിന്റെ കൈയില്‍നിന്നും ഭൂമിയുടെ കരം സ്വീകരിച്ച നടപടി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ മറികടന്ന് നിയമവകുപ്പ് സെക്രട്ടറിയുടെ ഉപദേശപ്രകാരമാണ് കരുണ എസ്‌റ്റേറ്റില്‍നിന്നും നികുതി സ്വീകരിക്കുന്നതില്‍ തെറ്റില്ല എന്ന് നിലപാട് സര്‍ക്കാര്‍ എടുത്തത്. വന്‍കിട കുത്തകക്കാര്‍ക്കും കയ്യേറ്റക്കാര്‍ക്കും കയ്യേറ്റഭൂമിയില്‍ നികുതി അടയ്‌ക്കുന്നതിനുള്ള ലൈസന്‍സായി ഈ ഉത്തരവ് മാറുമെന്നതില്‍ സംശയമില്ല. കെപിസിസി പ്രസിഡന്റ് സുധീരന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് അവഗണിച്ചാണ് റവന്യൂമന്ത്രിയുടെ നടപടി.

കരുണാ എസ്‌റ്റേറ്റ് സര്‍ക്കാര്‍ഭൂമിയാണെന്ന റവന്യൂവകുപ്പിന്റെ അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടും ഹൈക്കോടതിയില്‍ കേസും നിലനില്‍ക്കെയാണ് പോബ്‌സണ്‍ ഗൂപ്പിന്റെ കൈവശമുള്ള നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ഭൂമിക്ക് കരം അടയ്‌ക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്തയാണ് ഈമാസം ഒന്നിന് നെല്ലിയാമ്പതി വില്ലേജ് ഓഫീസര്‍ക്ക് ഉത്തരവിലൂടെ നിര്‍ദ്ദേശം നല്‍കിയത്.

കരുണ എസ്‌റ്റേറ്റ് സര്‍ക്കാര്‍ഭൂമിയാണെന്ന് ലാന്‍ഡ്‌ബോര്‍ഡ് സെക്രട്ടറി മേരിക്കുട്ടിയുടെ റിപ്പോര്‍ട്ടും നിയമസഭയിലും ഹൈക്കോടതിയിലും നിലനില്‍ക്കെ, ഈ എസ്‌റ്റേറ്റ് സര്‍ക്കാര്‍ഭൂമിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കെയാണ് കേരളത്തില്‍ ഭൂമികയ്യേറ്റങ്ങള്‍ക്ക് പച്ചക്കൊടി കാട്ടി, പരിസ്ഥിതി നശീകരണത്തിന് വഴിതെളിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ ഈ ഉത്തരവ്. ഹൈക്കോടതിയുടെ അനുമതിയില്ലാതെ തുടര്‍നടപടികളൊന്നും പാടില്ലെന്ന ഇടക്കാല ഉത്തരവും മറികടന്നാണ് സര്‍ക്കാര്‍ നടപടി. കേരളത്തില്‍ വന്‍കിട അനധികൃത കയ്യേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഹാരിസണും ടാറ്റയും അടക്കമുള്ള വന്‍കിട കയ്യേറ്റക്കാരുടെ തര്‍ക്കത്തിലുള്ള ഭൂമിക്ക് നികുതി അടയ്‌ക്കാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള നാലായിരത്തിലധികം കേസുകളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. അഞ്ചുലക്ഷം ഏക്കറിലധികം ഭൂമി അനധികൃതമായി കയ്യേറിയിട്ടുണ്ടെന്ന ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ കൈവശമുണ്ട്. വ്യാജപട്ടയക്കാര്‍ക്കും മിച്ചഭൂമി കൈവശംവച്ചിരിക്കുന്നവര്‍ക്കും പരിസ്ഥിതിലോല പ്രദേശമായ ഭൂമി കയ്യേറിയവര്‍ക്കും ഈ ഒരൊറ്റ ഉത്തരവിന്റെ ബലത്തില്‍ അനധികൃതമായി കൈവശംവച്ചിട്ടുള്ള ഭൂമിക്ക് നികുതി അടക്കാന്‍ അനുമതി നേടാനാകും.

പോകുന്നപോക്കില്‍ വാരിവിതറുന്ന ഈ ആനുകൂല്യങ്ങള്‍ വോട്ടാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഇപ്പോള്‍ അഞ്ച് ഹെക്ടറില്‍ താഴെയുള്ള പാറമടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പാരിസ്ഥിതികാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ പാറമടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പാരിസ്ഥിതികാനുമതി വേണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പാറമട ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്‌റ്റേ ലഭിച്ചിരുന്നില്ല. എല്ലാ പാറമടകള്‍ക്കും പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന് ചീഫ്ജസ്റ്റിസ് അശോക്ഭൂഷണ്‍ ഉത്തരവിട്ടിരുന്നു. ആദിവാസികള്‍പോലും ഇന്ന് പാരിസ്ഥിതികാവബോധം പ്രകടിപ്പിച്ച് അതിരപ്പിള്ളി ഡാമിനെതിരെ കൈകോര്‍ക്കുമ്പോഴാണ് നാട്ടില്‍ തരിശായ ഭൂമിയും വനവും നദികളും കായലും നാട്ടുകാര്‍ കയ്യേറുന്നത്. ഈ സാഹചര്യത്തില്‍ കരുണ എസ്‌റ്റേറ്റിന്റെ കരം സ്വീകരിച്ച് കയ്യേറ്റക്കാര്‍ക്ക് പച്ചക്കൊടി കാണിക്കുന്ന ഉമ്മന്‍ചാണ്ടി രാഷ്‌ട്രീയവിജയം കാംക്ഷിക്കുമ്പോള്‍ മുഴങ്ങുന്നത് കേരളത്തിന്റെ മരണമണിയാണ്.

ഇപ്പോള്‍ പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വിവിധ പരിസ്ഥിതി സംഘടനകള്‍ പ്രചാരണത്തിനും പ്രക്ഷോഭത്തിനും ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഒരു പരിസ്ഥിതി ഐക്യവേദിയും രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഇതേപോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് തീരദേശസംരക്ഷണ നിയമവും. ഇന്ന് ഭൂമിമോഹികളായ കയ്യേറ്റമാഫിയ പാരിസ്ഥിതിക ആഘാതങ്ങളെ തീരെ അവഗണിച്ചാണ് കായലും കാടും കടലും കൈയേറുന്നത്. കരുണ എസ്‌റ്റേറ്റിനുള്ള അവകാശാനുമതി കരം സ്വീകരിക്കുകവഴി ഉറപ്പുവരുത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തിന്റെ നാശത്തിനുള്ള ചിത ഒരുക്കുകയാണ്. രാഷ്‌ട്രീയക്കാര്‍ക്ക് ജനങ്ങളോടോ സംസ്ഥാനത്തോടോ അല്ല പ്രതിബദ്ധത- മറിച്ച് സ്വന്തം മുന്നേറ്റത്തില്‍ മാത്രമാണ് എന്നാണ് ഈ അനുവാദം തെളിയിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

News

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.