Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാര്യക്ഷമമായ ആരോഗ്യ പരിപാലനവും മിതമായ നിരക്കിലുള്ള ആതുര സേവനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 10:20 pm IST
in Vicharam

 

ആരോഗ്യപൂര്‍ണ്ണവും രോഗവിമുക്തവുമായ ജീവിതം എല്ലാ പൗരന്മാര്‍ക്കും ഉറപ്പാക്കുന്നതിനായി ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ എല്ലാവര്‍ക്കുമായി ലഭ്യമാക്കേണ്ടതുണ്ട്. ആരോഗ്യകരവും ശുചിത്വപൂര്‍ണ്ണവുമായ ജീവിതരീതിയും പിന്തുടരേണ്ടതുണ്ട്. എന്നാല്‍ അനാരോഗ്യകരമായ ജീവിതരീതികള്‍ മൂലം രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് ചിലവേറിയ ആതുര ശുശ്രൂഷാരംഗം സാധാരണക്കാര്‍ക്ക് അപ്രാപ്യമായിക്കഴിഞ്ഞു. ചികിത്സാ ചിലവ് താങ്ങാനാവാതെ നിരവധി കുടുംബങ്ങള്‍തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ജോലിചെയ്യുന്ന കുടുംബാംഗത്തിന് തന്നെ അസുഖം ബാധിക്കുന്നതോടെ മിക്ക കുടുംബങ്ങളുടെയും എല്ലാം തന്നെ നഷ്ടമാകുന്നു. ഈ സാഹചര്യത്തെ കൂടുതല്‍ ആഴത്തില്‍ അഖിലഭാരതീയ പ്രതിനിധിസഭ വിലയിരുത്തുകയാണ്.

യോഗ, ദൈനംദിനമുള്ള വ്യായാമം, ശുചിത്വ പരിപാലനം എന്നിവയോടെയുള്ള ജീവിതരീതി മികച്ച ആരോഗ്യം പ്രദാനം ചെയ്യും. കുട്ടികളില്‍ സമയാസമയങ്ങളില്‍ പ്രതിരോധ കുത്തിവെയ്‌പ്പുകള്‍ മുടങ്ങാതെ നല്‍കണം. സമൂഹം എല്ലാത്തരം ലഹരികളില്‍ നിന്നും വിമുകതി നേടുകയെന്നതും പ്രധാനമാണ്. സ്വയംസേവകരും പൊതുസമൂഹവും ഈ ദിശയിലുള്ള ആരോഗ്യസംരക്ഷണ പ്രചാരണത്തിന് പ്രാധാന്യം നല്‍കണം.

നഗരങ്ങളിലെ മികച്ച ആതുരശുശ്രൂഷാ സംവിധാനങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലും ആരോഗ്യസംവിധാനങ്ങള്‍ കുറവാണ്. മതിയായ സംവിധാനങ്ങളില്ലാത്തതിനാലും ആരോഗ്യ പ്രവര്‍ത്തകരുടെ കുറവുമൂലവും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ആരോഗ്യചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാകുന്നില്ല. രോഗപരിശോധനയ്‌ക്കും ചികിത്സയ്‌ക്കുമുള്ള തിരക്കും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ പഠനച്ചിലവേറുന്നത് ആതുരസേവന രംഗത്തെയും ഗുണമേന്മയെയും വിശ്വാസ്യതയെയും ബാധിക്കുന്നു. ഗുണമേന്മയുള്ള ആതുരസേവനം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ലഭിക്കേണ്ടതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകിച്ചും. എല്ലാത്തരത്തിലുമുള്ള ആരോഗ്യസേവനരംഗത്തിന്റെ വികാസം ഗ്രാമീണ മേഖലകളിലും പട്ടികവിഭാഗങ്ങളുടെ മേഖലകളിലുമടക്കം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കേണ്ടതാണ്. തുടര്‍ചികിത്സകള്‍ക്കും വിദഗ്ധ ചികിത്സയ്‌ക്കും സാങ്കേതിക വിദ്യയുടെ പ്രയോജനം സമര്‍ത്ഥമായി വിനിയോഗിക്കപ്പെടുകയും വേണം.

സാധാരണക്കാര്‍ക്ക് വളരെ മികച്ച രീതിയിലും നീതിപൂര്‍വ്വകവും ചികിത്സ ലഭ്യമാക്കുന്നതിന് രാജ്യമെമ്പാടുമുള്ള മത-സാമൂഹ്യ-സാമുദായിക സംഘടനകളുടെ കീഴിലുള്ള ആശുപത്രികള്‍ക്ക് സാധിക്കുന്നുണ്ട്. ഇത്തരം സംരംഭങ്ങള്‍ക്ക് സര്‍ക്കാരിന്റെ വലിയ പിന്തുണ ആവശ്യമാണ്. ഇത്തരത്തിലുള്ള സംരംഭങ്ങളെ അഖിലഭാരതീയ പ്രതിനിധിസഭ അഭിനന്ദിക്കുകയാണ്. രാജ്യത്തെ വ്യവസായ ഗ്രൂപ്പുകളും സന്നദ്ധ-സാമൂഹ്യ സംഘടനകളും ചാരിറ്റബിള്‍ ട്രസ്റ്റുകളും ഇതേ ദിശയില്‍ ചികിത്സാ രംഗത്തേക്കിറങ്ങണം. പൊതു-സാമൂഹ്യ പങ്കാളിത്തത്തിലും സഹകരണ രംഗത്തുമുള്ള സ്ഥാപനങ്ങളെയും ഈ മേഖലയിലേക്ക് പ്രോത്സാഹിപ്പിക്കണം.

രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ആരംഭിച്ച സൗജന്യ മരുന്നു വിതരണ പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം അവതരിപ്പിച്ച പൊതുബജറ്റിലെ 3,000 ജനറിക് മരുന്നുകടകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവും സ്വാഗതാര്‍ഹമായ നീക്കങ്ങളാണ്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയിലുള്ള മരുന്നുകളും ജനറിക് മരുന്നുകളുടെ പ്രോത്സാഹനവും മരുന്നുവിലയുടെ നിയന്ത്രണവും പേറ്റന്റുകള്‍ സ്വന്തമാക്കുന്നതും ഈ മേഖലയില്‍ പ്രധാനമാണ്. മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി മരുന്നുകള്‍ നിരന്തരം പരീക്ഷണ ശാലകളില്‍ പരിശോധനയ്‌ക്ക് വിധേയമാക്കുകയും വേണം. ആയുര്‍വ്വേദം, യുനാനി, മറ്റു ചികിത്സാവിഭാഗങ്ങള്‍ എന്നിവയിലെ അടക്കം മരുന്നുകളുടെ നിലവാരം ഉയര്‍ത്തുന്നതും ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതും പ്രാധാന്യമുള്ള ഘടകങ്ങളാണ്.

ആരോഗ്യപൂര്‍ണ്ണമായ ജീവിതശൈലിയിലൂടെയും കുട്ടികളുടേയും സ്ത്രീകളുടേയും ആരോഗ്യപരിപാലനത്തിലൂടെയും ലഹരിപദാര്‍ത്ഥങ്ങളില്‍ നിന്നുള്ള മുക്തിയിലൂടെയും പോഷകാഹാരക്കുറവ് ഇല്ലായ്‌മ ചെയ്തും രാജ്യത്തെ എല്ലാ പൗരന്മാരെയും രോഗവിമുക്തമാക്കിത്തീര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സന്നദ്ധ സംഘടനകളോടും സ്വയംസേവകരോടും സര്‍ക്കാരുകളോടും അഖിലഭാരതീയ പ്രതിനിധിസഭ ആഹ്വാനം ചെയ്യുകയാണ്. ആരോഗ്യസംരക്ഷണ മേഖലയില്‍ കൃത്യമായ വിഭവസമാഹരണം നടത്തി അടിസ്ഥാന സൗകര്യങ്ങളും മികച്ച നയങ്ങളും നടപടികളും ഒരുക്കി എല്ലാവര്‍ക്കും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണം. ചികിത്സാരംഗത്തെ സാമ്പത്തിക ചിലവ് നിയന്ത്രിച്ചും ആരോഗ്യവിദ്യാഭ്യാസ-ഗവേഷണ മേഖലകളില്‍ കൂടുതല്‍ മികച്ച പഠനങ്ങള്‍ നടത്തിയും എല്ലാചികിത്സാ വിഭാഗങ്ങളേയും പ്രോത്സാഹിപ്പിച്ചുകൊണ്ടും സുതാര്യവും നിര്‍ബന്ധപൂര്‍ണ്ണവുമായ ആരോഗ്യപരിപാലനം രാജ്യത്ത് സാധ്യമാക്കണമെന്നും അഖിലഭാരതീയ പ്രതിനിധിസഭ ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്
India

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

India

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍
Kerala

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
Parivar

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

പുതിയ വാര്‍ത്തകള്‍

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.