രാജ്യദ്രോഹിയായ അഫ്‌സല്‍ ഗുരുവിനുവേണ്ടി ജെഎന്‍യുവില്‍ ബിരിയാണി സ്മരണച്ചടങ്ങ് സംഘടിപ്പിച്ച കനയ്യകുമാര്‍ എന്ന കമ്മ്യൂണിസ്റ്റ് ഭ്രാന്തന്റെ നാവായി മാധ്യമങ്ങളിലടക്കം അഴിഞ്ഞാടിയത് അബ്ദുള്‍ ബാസിത്, സെയ്ദ് സമീര്‍, റോജി എം.ജോണ്‍ എന്നീ മൂന്നു മലയാളി വിദ്യാര്‍ത്ഥികളാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി ലക്ഷക്കണക്കിനു ഹിന്ദുക്കളുടെ ജീവനും സ്വത്തും മാനവും ഹോമിക്കപ്പെട്ട ദല്‍ഹിയില്‍ എസ്എഫ്‌ഐ-എഐഎസ്എഫ്-എന്‍എസ്‌യു ലേബല്‍ മറയാക്കി പുത്തന്‍ ‘മാപ്പിളലഹള’യ്‌ക്ക് കോപ്പുകൂട്ടാന്‍ ബിജെപി ഭരിക്കുമ്പോഴും ഇവര്‍ക്കെങ്ങനെ സാധിക്കുന്നുവെന്നത് ചിന്തിക്കേണ്ട കാര്യമാണ്.
ഇന്ദിരയുടെ ഭീകരമായ അടിയന്തരാവസ്ഥക്കാലത്തുപോലും അവരുടെ മൂക്കിനുകീഴില്‍ തുരപ്പന്മാരായ സച്ചിദാനന്ദന്മാര്‍ അമ്പതുശതമാനം വിലക്കിഴിവില്‍ തിന്നും കുടിച്ചും പെണ്ണുമ്പിള്ള വീടുപോലെ സുഖമായി കഴിഞ്ഞത് ജെഎന്‍യു അടക്കമുള്ള ഒളിത്താവളങ്ങളിലായിരുന്നു. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ യുവജനസേനകളില്‍ നുഴഞ്ഞുകയറിയ ഹിന്ദുവിദ്വേഷികളായ ന്യൂനപക്ഷയുവാക്കളും ഹൈന്ദവ യുവതീയുവാക്കളെ പ്രേമപ്പൂഞ്ചോലയില്‍ മുക്കി മതംമാറ്റിയെടുത്ത മിശ്രവിവാഹ-യുക്തിവാദി ആനിരാജാ തട്ടിപ്പു സംഘങ്ങളും ദല്‍ഹിയില്‍ അട്ടിപ്പേറുകിടക്കാന്‍ പണ്ടുമുതല്‍ക്കേ കണ്ടെത്തിയ കുറുക്കുവഴിയും റിസര്‍ച്ചായിരുന്നു.
ചുംബന സമരത്തിന്റെയും അസഹിഷ്ണുതയുടെയും പുകമറ സൃഷ്ടിച്ച് അബ്ദുള്‍ ബാസിതുമാരും സെയ്ദ് സമീര്‍മാരും 2015-16 കാലഘട്ടത്തില്‍ മാത്രം ദല്‍ഹി ഝണ്ടേവാലയിലെ ആര്‍എസ്എസ് കാര്യാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതിന്റെ മൊത്തം കണക്കെടുത്താല്‍ മാത്രം മതി ഈ കുട്ടിക്കുരങ്ങന്മാരും അവരെ ചൂടുചോറ് വാരിക്കാന്‍ ഇളക്കിവിട്ട ഗിലാനിമാരും എത്രത്തോളം മുന്നേറിയെന്നതിന്റെ യഥാര്‍ത്ഥ ചിത്രം പിടികിട്ടാന്‍.
ഭാരത രാഷ്‌ട്രീയത്തിലെ വേസ്റ്റുകളായ കമ്മ്യൂണിസ്റ്റുകളെപ്പറ്റി പഴയൊരു ഫലിതമുണ്ട്. അച്യുതമേനോനും എം.എന്‍.ഗോവിന്ദന്‍ നായരും പികെവിയും നയിച്ച സിപിഐയ്‌ക്ക് ശോഷിച്ച അണികളായതിനാല്‍ ‘വലിയ തലയും ചെറിയ ഉടലും’ എന്നും അച്യുതാനന്ദനും നായനാരും എം.എ.ലോറന്‍സുംപോലുള്ള നേതാക്കളും ആള്‍ബലവുമുള്ളതിനാല്‍ സിപിഎമ്മിന് ‘ചെറിയ തലയും വലിയ ഉടലും’ ആണെന്നുള്ള പരിഹാസമായിരുന്നു അത്. സിപിഐയ്‌ക്ക് കര്‍ക്കിടകത്തിലെ തുപ്പലിന്റെ ശേഷിയെ ഉള്ളൂവെങ്കിലും ഹിന്ദുക്കളെ പ്രത്യേകിച്ച് മന്നത്തു പത്മനാഭനെയും നായന്മാരെയും താറടിക്കുന്നത് എന്നുമൊരു ത്രില്ലായിരുന്നു.
തിരുനല്ലൂര്‍ കരുണാകരന്‍ പത്രാധിപരായിരുന്ന കാലത്ത് ജനയുഗം വാരിക രാമായണത്തിനും ശ്രീരാമനുമെതിരെ നിന്ദ്യമായ ആക്രമണങ്ങള്‍ നടത്തിയതും അതിനും മുമ്പ് ‘മന്നം വെറുമൊരു പുഴുവാണേ…’ എന്നു തൊണ്ടകീറി വിളിച്ചുനടന്നതും ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടതാണ്.
കഴുത്തില്‍ മഫഌറും ചുറ്റി കൊച്ചുകാരാട്ട് ചമഞ്ഞ് ഇന്ദ്രപ്രസ്ഥത്തിലൂടെ തേരാപ്പാരാ നടക്കുന്ന കണിച്ചേരി രാജേഷുമാരുടെ സ്ഥാനത്ത് എഐവൈഎഫുകാരായ രാജാജി മാത്യു തോമസും തെങ്ങമം ബാലകൃഷ്ണന്റെ പുന്നാരമോന്‍ സോണി തെങ്ങമവും ഈയിടെ ജെഎന്‍യുവിലെ പിള്ളേര്‍ സുഖിപ്പിച്ചുവിട്ട ബിനോയ് വിശ്വവുമൊക്കെയായിരുന്നു ദല്‍ഹിയില്‍ പണ്ട് കറക്കുകമ്പനിയുമായി വിലസിയിരുന്നത്.
ലോകജനതയൊന്നടങ്കം ചേര്‍ന്ന് ലെനിന്‍ പ്രതിമകള്‍ തല്ലിത്തകര്‍ത്തപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ കേരളത്തിലെയും ബീഹാറിലെയും ചില മാളങ്ങളില്‍ ഒളിച്ച ഈ പെരുച്ചാഴികളെ പുകയ്‌ക്കാന്‍ പല വഴികളുണ്ട്. കര്‍ക്കശമായ ഭീകരവിരുദ്ധ നിയമം നിര്‍മിച്ച് മറ്റു സംസ്ഥാനങ്ങളില്‍ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ എത്തുന്ന കണിച്ചേരി രാജേഷുമാരെയും ആനി രാജമാരെയും നിയമപരമായി കൈകാര്യം ചെയ്യുക, കമ്മ്യൂണിസമെന്ന പ്ലേക് പരത്താന്‍ കലാലയങ്ങളില്‍ കടന്നുകൂടുന്ന കനയ്യകുമാരന്മാരെയും സെയ്ദ് സമീര്‍മാരെയും പിഴുതെറിയാന്‍ ആന്റി കമ്മ്യൂണിസ്റ്റ് സ്‌ക്വാഡുകള്‍ രൂപീകരിക്കുക, കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനോ ഉദ്യോഗത്തിനോ വിദേശങ്ങളിലേക്കോ പോകാന്‍ കഴിയാത്തവിധം അവരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ ‘കറപ്റ്റഡ്’ എന്നു രേഖപ്പെടുത്തുക, കമ്യൂണിസമെന്ന തട്ടിപ്പുംകൊണ്ട് അന്യസംസ്ഥാനങ്ങളിലെത്തുന്ന കണിച്ചേരി മരുമകന്മാരുടെ തനിനിറം തുറന്നു കാണിക്കുക എന്നിവ പ്രാകൃത കമ്യൂണിസമെന്ന മാലിന്യത്തെ റീസ്ലൈക്ലിങ്ങിനും കഴിയാത്തവിധം എന്നെന്നേക്കുമായി കുഴിച്ചുമൂടാനുള്ള വഴികളാണ്.
മുപ്പതു വര്‍ഷത്തിലേറെക്കാലം വിദ്യാര്‍ത്ഥിവേഷം ധരിച്ച് പാട്ടുംപാടി ജെഎന്‍യു കാമ്പസില്‍ പമ്മിക്കഴിഞ്ഞ തീവ്രവാദിയെക്കുറിച്ചും അവിടെ അരങ്ങേറുന്ന ഫ്രീസെക്‌സിനെയും കുറിച്ച് ചില മാധ്യമങ്ങള്‍ വിശദമായി വാര്‍ത്ത കൊടുത്തിട്ടുണ്ട്. കൂടാതെ കനയ്യകുമാര്‍ എഐഎസ്എഫിന്റെ ലേബലണിഞ്ഞ നക്‌സലൈറ്റായിരുന്നുവെന്നും കണ്ടെത്തിക്കഴിഞ്ഞു. ഇനി ചെയ്യാനുള്ളത് ഒന്നുമാത്രം. ‘ജംഗ് രഹേംഗി ഭാരത് കീ ബര്‍ബാ തീ തക് ജംഗ് രഹേംഗി’ (ഇന്ത്യ നശിക്കാതെ ഈ സമരം തീരില്ല) എന്ന അതിഭീകരമുദ്രാവാക്യവുമായി, അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ സുപ്രീംകോടതിയെയും രാജ്യത്തിന്റെ സുരക്ഷിതത്വത്തെയും വെല്ലുവിളിച്ച അപരാജിതയ്‌ക്കും അവള്‍ക്കു ജന്മംകൊടുത്ത് ഫെഡറല്‍ വ്യവസ്ഥയെ വെല്ലുവിളിക്കാന്‍ പഠിപ്പിച്ച രാജാ ആനിരാജാ ദമ്പതികള്‍ക്കും എത്രയും പെട്ടെന്ന് ഇന്ത്യന്‍ പീനല്‍ കോഡിന്റെ കരുത്ത് കാണിച്ചുകൊടുക്കുക; അത്രമാത്രം.
















