ആലപ്പുഴ: കോളനികളിലും പട്ടികജാതി വിഭാഗങ്ങള്‍ക്കിടയിലും സിപിഎം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നു. തെരഞ്ഞെടുപ്പില്‍ എങ്ങിനെയും നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം, കേന്ദ്രസര്‍ക്കാരിനെതിരെയും ദേശീയ പ്രസ്ഥാനങ്ങള്‍ക്കെതിരെയും കുപ്രചരണങ്ങള്‍ നടത്തുന്നത്.
കോളനികള്‍, പട്ടികജാതി വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങള്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സിപിഎം പ്രവര്‍ത്തനം. കെപിഎംഎസ് അടക്കമുള്ള പട്ടികജാതി സംഘടനകള്‍ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ജനവഞ്ചന തിരിച്ചറിഞ്ഞ് സ്വതന്ത്രനിലപാടുകള്‍ സ്വീകരിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി അണികളെ നിയോഗിച്ച് സിപിഎം ദളിത് വിഭാഗങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേകം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പട്ടികജാതി വിഭാഗങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാനായി രൂപീകരിച്ച പട്ടികജാതി ക്ഷേമസമിതിയുടെ പ്രവര്‍ത്തനം വിജയിക്കാത്തത് സിപിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരായ പട്ടികജാതി വിഭാഗങ്ങളെ അണിനിരത്താനല്ലാതെ നിഷ്പക്ഷരായവരെ ആകര്‍ഷിക്കാന്‍ പട്ടികജാതി ക്ഷേമസമിതിക്ക് കഴിഞ്ഞിട്ടില്ല. രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് വിഷയത്തിലടക്കം സിപിഎം സ്വീകരിച്ച പട്ടികജാതി വിഭാഗങ്ങളെ തകര്‍ക്കുന്ന നയസമീപനങ്ങള്‍ സമുദായ സംഘടനകളും ദേശീയ പ്രസ്ഥാനങ്ങളും ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തിലാണ് പട്ടികജാതി ക്ഷേമസമിതിയെ മുന്‍നിര്‍ത്തിയുള്ള സിപിഎം നീക്കങ്ങള്‍ പരാജയപ്പെട്ടത്.
ഇത് മറികടക്കാനാണ് വ്യാപകമായി കുപ്രചാരണം അഴിച്ചുവിടാന്‍ സിപിഎം ശ്രമം ആരംഭിച്ചത്.
അടുത്ത കാലത്ത് ഹൈദരാബാദിലടക്കം ഉണ്ടായിട്ടുള്ള വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെയും ദേശീയ പ്രസ്ഥാനങ്ങളുടെയും ദളിത് വിരുദ്ധ നയങ്ങളുടെ ഭാഗമാണെന്ന് പ്രചരിപ്പിക്കുന്ന ലഘുലേഖകളും മറ്റും വിതരണം ചെയ്തുതുടങ്ങി. തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളും ചില മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളും സിപിഎമ്മിന്റെ ചുവടുപിടിച്ച് പട്ടികജാതി കോളനികളില്‍ കടുത്ത വിദ്വേഷ പ്രചാരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ബിജെപി കേരളത്തില്‍ വിജയിച്ചാല്‍ പട്ടികജാതി, ദളിത് വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമന്നും പീഡനങ്ങള്‍ വ്യാപകമാകുമെന്നുമാണ് ദുഷ്പ്രചാരണം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പട്ടികജാതി, പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ അസംതൃപ്തിയും അസഹിഷ്ണുതയും വളര്‍ത്താന്‍ ഇടതു പ്രസ്ഥാനങ്ങളും മതഭീകരവാദ പ്രസ്ഥാനങ്ങളും യോജിച്ചും അല്ലാതെയുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ രഹസ്യാന്വേഷണ വിഭാഗങ്ങളോ പോലീസോ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: