Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അടല്‍ജിയുടെ കുടുംബശ്രീയ്‌ക്ക് നരേന്ദ്ര മോദിയുടെ വിപണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 09:11 pm IST
in Vicharam

കേന്ദ്രഗവണ്‍മെന്റ് ഭക്ഷ്യസംസ്‌കരണ രംഗത്ത് വിപണനത്തിനായി 100 ശതമാനം വിദേശമൂലധനം പ്രഖ്യാപിച്ചതോടെ ഭക്ഷ്യസംസ്‌ക്കരണ കമ്പനിയില്‍നിന്നും സ്വാശ്രയ സംഘ യൂണിറ്റുകളില്‍ നിന്നും ഇടനിലക്കാരില്ലാതെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഇനിമുതല്‍ വിദേശ കമ്പനികള്‍ക്ക് നേരിട്ട് വിപണിയിലെത്തിക്കാം. ഇതിന്റെ ഗുണം ഏറെയും കേരളത്തിലെ കുടുംബശ്രീ, അക്ഷയശ്രീ ഉള്‍പ്പെടെയുളള സ്വാശ്രയ സംഘങ്ങള്‍ക്കും മറ്റ് ചെറുകിട ഭക്ഷ്യഉല്‍പ്പന്ന കമ്പനികള്‍ക്കുമാകും. രണ്ട് വര്‍ഷത്തിനകം കുടുംബശ്രീ ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ രാജ്യാന്തര വിപണിയില്‍ സ്ഥാനം പിടിക്കാന്‍ സഹായകമാണ് ഈ ബജറ്റ് നിര്‍ദ്ദേശം.

കുടുംബശ്രീ ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുളള ബുദ്ധിമുട്ട് മൂലം പല സ്വാശ്രയ സംഘങ്ങളുടെയും ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ അനിശ്ചിതത്വത്തിലാണ്. ഉല്‍പ്പന്നങ്ങള്‍ക്ക് നാട്ടിന്‍പുറത്തിനപ്പുറം വിപണിയില്ല. ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും ഒരുആലോചിച്ചിട്ടു പോലുമില്ല. ഇടയ്‌ക്ക് അവതരിപ്പിച്ച മാസച്ചന്ത എന്ന ആശയം അപ്രായോഗികമായതിനാല്‍ പല കുടുംബശ്രീ യൂണിറ്റുകളും ഉപേക്ഷിച്ചു.

ഈ പ്രതിസന്ധികള്‍ക്കിടയിലാണ് കേരളത്തിലെ കുടുംബശ്രീ-അക്ഷയശ്രീ -സ്വാശ്രയസംഘങ്ങള്‍ക്ക് മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം കൈത്താങ്ങാവുന്നത്.

കേരളത്തില്‍ നിന്നും സമുദ്രോല്‍പന്നങ്ങളും, അച്ചാറുകളും കറിപൗഡറുകളും റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കളും ഹാഫ് കുക്കുഡ് ഉല്‍പന്നങ്ങളുമെല്ലാം ചെറിയതോതില്‍ ഗള്‍ഫ് രാജ്യത്തും വിദേശ രാജ്യങ്ങളിലും വിപണി പിടിച്ചിട്ടുണ്ടെങ്കിലും കുടുംബശ്രീ സ്വാശ്രയ സംഘങ്ങളുടെ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് ഈ മേഖലയില്‍ വിപണനത്തിനുളള അവസരം ഇത് വരെ ലഭിച്ചിരുന്നില്ല. ഇടനിലക്കാര്‍ അധികമായതും വിദേശവിപണികളില്‍ ഉല്‍പന്നങ്ങളെ നിയന്ത്രിക്കുവാനുളള പരിചയമില്ലായ്‌മയുമാണ് പ്രശ്‌നം. പാക്കേജിങ്ങാകട്ടെ മറ്റ് രാജ്യങ്ങളുടെ നിലവാരത്തിനനുസരിച്ചുളളതുമല്ല.

എന്നാല്‍ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വിപണന രംഗത്ത് 100 ശതമാനം വിദേശമൂലധനം വരുമ്പോള്‍ സ്ഥിതി ആകെ മാറും. വിദേശത്തെ പല കമ്പനികളും ഇടനിലക്കാരില്ലാതെ നേരിട്ടായിരിക്കും ഭക്ഷ്യവസ്തുക്കളും ഉല്‍പ്പന്നങ്ങളും തങ്ങളുടെ രാജ്യത്ത് വിപണനം നടത്തുന്നത്. ഇതോടെ ഈ രംഗത്തെ കോര്‍പ്പറേറ്റുകളായ ഇടനിലക്കാര്‍ ഒഴിവാകും. കേരളത്തിലെ ഭക്ഷ്യസംസ്‌ക്കരണ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിദേശത്തെ വിതരണം ഇപ്പോള്‍ ഇടനിലക്കാരാണ് നിയന്ത്രിക്കുന്നത് ബിടുബി മീറ്റില്‍ വിദേശത്ത് നിന്ന് വരുന്ന വാണിജ്യ മേഖലയിലെ വന്‍വന്‍ ഇടനിലക്കാരാണ് ഇവര്‍.

കേരളത്തില്‍നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാര്‍ ഓര്‍ഡര്‍ ചെയ്ത് വിദേശ വിപണിയിലെത്തിക്കുമ്പോള്‍ വാണിജ്യ മേഖലയിലെ മൂന്നും നാലും കച്ചവടക്കാര്‍ വഴി കൈമറിഞ്ഞാണ് ഈ ഉല്‍പന്നങ്ങള്‍ നിലവില്‍ വിദേശ വിപണിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. നമ്മുടെ ഉല്‍പന്നം വിദേശ വിപണിയിലെത്തുമ്പോഴേക്കും ഇടനിലക്കാര്‍ പലമടങ്ങായി വന്‍ലാഭം കൊയ്യുകയും കേരളത്തിലെ ഭക്ഷ്യ ഉത്പാദന കമ്പനികള്‍ക്ക് അവരുടെ ഉല്‍പന്നത്തിന് തുച്ഛമായ വിലയുമാണ് ലഭിച്ചിരുന്നത്.

ഭക്ഷ്യ സംസ്‌ക്കരണരംഗത്ത് വിപണനത്തിനായി 100 ശതമാനം വിദേശ മൂലധനം നടപ്പിലാക്കുമ്പോള്‍ അവരുടെ രാജ്യത്തിന് വേണ്ടതായ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വന്ന് ഓര്‍ഡര്‍ ചെയ്യാം. നേരിട്ടുള്ള വിപണനത്തിലൂടെ ഉത്പാദകര്‍ക്ക് കൂടുതല്‍ മൂല്യം ലഭിക്കും.

കേരളത്തിലെ കരകൗശല-പൈതൃകോല്‍പന്നങ്ങള്‍ വിദേശവിപണിയില്‍ ഇടനിലക്കാരില്ലാതെ തന്നെ വിദേശ കമ്പനികള്‍ നേരിട്ടെത്തി ഓര്‍ഡര്‍ സ്വീകരിക്കുന്നുണ്ട്. വാജ്‌പേയി സര്‍ക്കാര്‍ ചെറുകിട കരകൗശല ഉല്‍പ്പന്നങ്ങളുടെ നൂറ് ശതമാനം കയറ്റുമതി അധിഷ്ഠിത യൂണിറ്റുകളില്‍, നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് സ്വയമേവ അനുമതി നല്‍കിയതിന്റെ ഫലമായിട്ടാണ് അന്ന് ഇതിന് സാഹചര്യമൊരുങ്ങിയത്. അന്ന് പ്ലാസ്റ്റിക്ക് നിരോധിച്ച പല രാജ്യങ്ങളിലേയ്‌ക്കും വിദേശകമ്പനിക്കാര്‍ കേരളത്തിലെ തഴ ഉല്‍പ്പന്നങ്ങള്‍കൊണ്ട് നിര്‍മ്മിച്ച ബാഗുകളും മാറ്റുകളും ഗോള്‍ഡ് ഓര്‍ണമെന്‍സ് കവറുകളും മറ്റ് കര കൗശല വസ്തുക്കളും വിദേശ വിപണിയിലെത്തിക്കുവാന്‍ നേരിട്ടെത്തിയാണ് ഓര്‍ഡര്‍ നല്‍കിയത്.

ഉല്‍പന്നത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുവാന്‍ അവര്‍ കമ്പനിയുടെ പ്രതിനിധിയേയും കേരളത്തിലേക്ക് പറഞ്ഞയച്ചിരുന്നു ഇതുമൂലം ഒരു പ്രദേശത്താകെ പല സംഘങ്ങള്‍ വഴി നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങളുടെ വിപണിക്ക് ഏകീകരണ സ്വഭാവവും കൈ വന്നു.

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗള്‍ഫ് നാടുകളിലേക്ക് അമേരിക്കന്‍ യുറോപ്യന്‍ പട്ടണങ്ങളിലേയും വിപണികളിലേക്ക് മായം കലരാത്ത തനിനാടന്‍ ഭക്ഷ്യവസ്തുക്കള്‍ ഇടനിലക്കാരില്ലാതെ നേരിട്ടെത്തിക്കുവാന്‍ മോദി സര്‍ക്കാരിന്റെ ബജറ്റ് പിന്തുണ നല്‍കുക വഴി ഉല്‍പന്ന വിപണന തകര്‍ച്ച നേരിടുന്ന കേരളത്തിലെ കുടുംബശ്രീ, സ്വശ്രയസംഘങ്ങളുടെ കുതിച്ച് ചാട്ടത്തിന് വഴിയൊരുങ്ങും. സ്ത്രീകളുടെ സംഘസഹായ ഗ്രൂപ്പുകളുടെ ശൃംഖല വഴി വനിത ശാക്തീകരണത്തിനുള്ള ’’സ്വയസിദ്ധ’’പദ്ധതിയിലൂടെ അടല്‍ ബിഹാരി വാജ്‌പേയ് കുടുംബശ്രീയെ കേരളത്തിന് സമ്മാനിച്ചെങ്കില്‍ അടല്‍ജിയുടെ പാത പിന്‍ തുടര്‍ന്ന് മേദിസര്‍ക്കാര്‍ ഇന്ന് അതേ കുടുംബശ്രീക്ക് ഭക്ഷ്യ ഉല്‍പന്ന വിപണനത്തിനുള്ള വന്‍ സാധ്യതയാണ് നല്‍കിയിരിക്കുന്നത്.

(ബിജെപി കോട്ടയം ജില്ലാ മീഡിയാസെല്‍ കണ്‍വീനറാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Main Article

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

Editorial

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

Kerala

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്
India

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.