ഈ ലോകത്തിലെ ഐശ്വര്യവും സ്വര്‍ഗ്ഗാദിലോകങ്ങളിലെ ഐശ്വര്യവും നേടാന്‍ വേണ്ടി വേദത്തിന്റെ ആദിഭാഗത്ത് വിധിച്ചിട്ടുള്ള യാഗങ്ങളും തപസ്സും വ്രതങ്ങളും ശ്രീകൃഷ്ണ ഭഗവാനെ നിഷ്ഠയോടെ ഭജിക്കുവന്ന ഭക്തന്റെ പ്രേമാനന്ദത്തില്‍ ഉള്‍ക്കൊള്ളുന്നു. അത്തരം കാമ്യകര്‍മ്മങ്ങളുടെ ഫലങ്ങളും ഭക്തനുകിട്ടും. ശ്രീമദ് ഭാഗവതത്തില്‍ ഇങ്ങനെ ഈ വസ്തുത പറയുന്നു. (ഭാഗ.3. 33. 7)
”തേപുസ്തപസ്തേ ജൂഹൂവുഃ സസ്നു രാര്യാഃ
ബ്രഹ്മാനൂചുര് നാമ ഗൃണന്തിയേതേ
(ശ്രീകൃഷ്ണ ഭഗവാന്റെ തിരുനാമം ജപിക്കുന്നവര്‍ (ഭക്തന്മാര്) എല്ലാ തപസ്സുകളും ചെയ്തുകഴിഞ്ഞു; എല്ലാ യജ്ഞങ്ങളും അനുഷ്ഠിച്ചുകഴിഞ്ഞു; എല്ലാ തീര്‍ത്ഥങ്ങളിലും സ്നാനം ചെയ്തു കഴിഞ്ഞു. വേദം മുഴുവന്‍ പഠിച്ചു കഴിഞ്ഞു) അതുകൊണ്ടാണ് പ്രഹഌദനും ധ്രുവനും അംബരീഷനും ലൗകികവും ദിവ്യവുമായ ഒരു സുഖത്തിനും വേണ്ടി വരംചോദിക്കാതിരുന്നത്.
അവര്‍ക്ക് വല്ല ആവശ്യവും വരികയാണെങ്കില്‍ ഭഗവാന് സ്വയം അവ നിറവേറ്റിക്കൊടുക്കുകയും ചെയ്യും. ഭഗവാന് പറയുന്നു
”തേഷാം നിത്യാഭിയുക്താനാം
യോഗക്ഷേമം വഹാമ്യഹം”
(ഗീ.9-22)
( എന്നും എപ്പോഴും ഞാനുമായുള്ള ബന്ധം നിലനിര്‍ത്തുന്ന ഭക്തന്മാരുടെ ആവശ്യങ്ങള്‍ ഞാന്‍ -ഈ ശ്രീകൃഷ്ണന് -ചെയ്തുകൊടുക്കും.) ചില ഉദാഹരണങ്ങള്‍ രാമപുരത്തുവാര്യര്‍ ഇങ്ങനെപാടുന്നു.
”ധര്‍മ്മ പുത്രരുടെ കാര്യക്കാരനോ,
കാരണ മര്ത്ത്യന്
ധര്‍മ്മദൈവമോ, ദൂതനോ
ഞാനറിഞ്ഞീല.
സന്മതിയാമര്ജുനന്റെ സഖിയോ,
ദൂതനോ,പര-
ചിന്മയയന് ഗരുഭൂതനോ
ഞാനറഞ്ഞീല”
ഇങ്ങനെ എല്ലാവര്ക്കും എല്ലാ അഭീഷ്ടങ്ങളും ബ്രഹ്മാനന്ദത്തേക്കാള്‍ ഉത്കൃഷ്ടമായ പ്രേമാനന്ദവും കൊടുക്കാന്‍ തയ്യാറായി നില്ക്കുന്ന ഭഗവാനും ഭക്തിയോഗവും ഈ പ്രപഞ്ചത്തില്‍ത്തന്നെ ആവിഷ്്ക്കരിക്കപ്പെട്ടിരിക്കയാണ്. പിന്നെ മറ്റുദേവന്മാരേയും അനുഷ്ഠാനക്രമങ്ങളേയും നാം ആശ്രയിക്കണോ? ഗംഗാനദിയില്‍ വെള്ളം കരകവിഞ്ഞൊഴുകുമ്പോള്‍, അതിന്റെ കരയില്‍ കുളിക്കാനും കുടിക്കാനും വേണ്ടി നാം കിണര്കുഴിക്കണോ?
ഇതാണ് ദൈവികജ്ഞാനത്തിന്റെ അന്തസത്തയായ താല്പര്യം. ഇത് അറിഞ്ഞവനാണ് പണ്ഡിതനായ ബ്രാഹ്മണന് എന്നും ഭഗവാന് പറഞ്ഞു.
9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: