കോഴിക്കോട്: ന്യൂനപക്ഷ പ്രീണനത്തിനായി ഇടതു- വലതു മുന്നണികള്‍ അടിസ്ഥാന സമൂഹത്തെ അവഗണിക്കുകയാണെന്ന് ബിജെപി ഉത്തരമേഖലാ ജനറല്‍ സെക്രട്ടറി പി. രഘുനാഥ് അഭിപ്രായപ്പെട്ടു. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുനേരെ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ പട്ടികജാതി മോര്‍ച്ച സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടിനുവേണ്ടി മാത്രമാണ് ഇടതു വലതു മുന്നണികള്‍ അടിസ്ഥാന സമൂഹത്തെ സമീപിച്ചത്. വോട്ടു കിട്ടികഴിഞ്ഞാല്‍ അവരെ കയ്യൊഴിയുന്ന നിലപാടാണ് ഇരുമുന്നണികളും സ്വീകരിച്ചത്. കറിവേപ്പിലയെ പോലെയാണ് മുന്നണികള്‍ അവരെ കണ്ടിരുന്നത്. ന്യൂനപക്ഷ പ്രീണനമാണിപ്പോള് ഇടതു വലതു മുന്നണികളുടെ പ്രധാനലക്ഷ്യം. അടിസ്ഥാന സമൂഹത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള ശ്രമത്തിന് പിന്തുണ നല്കിയവരാണ് ഇരുമുന്നണികളും. രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടവരാണ് ദളിത് സ്നേഹം പറയുന്നത്. അടിസ്ഥാന വിഭാഗത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ബിജെ പി എതിര്‍ത്തു തോല് പ്പിക്കും. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത് എസ്എഫ് ഐ, സിപിഎം പീഡനം കൊണ്ടാ യിരുന്നു. എന്നാല്‍ ഈ വിഷയം കേരളത്തിലെ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ദളിത് വിഭാഗങ്ങള്‍ക്കുനേരെ സിപിഎം നടത്തുന്ന അക്രമങ്ങള്‍ ചര്‍ച്ചചെയ്യാതെ പോകുകയാണ്. രാഷ്ട്രത്തിനെതിരെ ശബ്ദിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. ജെഎന്‍യുവില്‍ നടന്ന രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയാണ് സിപിഎം ചെയ്തത്. രാജ്യം പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം സിപിഎം രാഷ്ട്രത്തിനെതിരായ നിലപാടാണ് സ്വീകരിച്ചത്.
അടിസ്ഥാന വിഭാഗങ്ങളുടെ വികസനത്തിനായി എറ്റവും കൂടുതല്‍ പണം അനുവദിച്ച ബജറ്റാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് കൂടുതല്‍ തുക നീക്കിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിഡ്സണ്‍ കോര്‍ണറില്‍ നടന്ന ധര്‍ണ്ണയില്‍ പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. സിദ്ധാര്ത്ഥന് അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.കെ. പ്രേമന് മുഖ്യപ്രഭാഷണം നടത്തി. കോര്പ്പറേഷന് കൗണ്‍സിലര്‍ ജിഷ ഗിരീഷ്, എസ്.സി മോര്‍ച്ച സംസ്ഥാന സമിതി അംഗം സി.പി. സതീശന്, ബിജെപി ജില്ലാ സമിതി അംഗം കെ.കെ. ഭരതന്, എന്‍. ചോയിമാസ്റ്റര്‍, ആര്.കെ. ശങ്കരന്, കെ.വി. കുമാരന് എന്നിവര്‍ സംസാരിച്ചു. സി. മോഹനന്, എന്‍.വി. സത്യന്, പ്രഭാകരന്, പി.കെ. തമ്പി, സാജിത്ത്, വിനീത്, പുഷ്പ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: