റെഡ് ജിഹാദാണ് ഭാരതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഹിന്ദുത്വം നശിച്ചാല്‍ ഭാരതം നശിക്കും എന്ന തിരിച്ചറിവില്‍ ഒത്തുചേര്‍ന്നിരിക്കുന്ന റെഡ്ഡുകളോടും ജിഹാദികളോടും ചില്ലറ രാഷ്‌ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ് കൂടി സമരസപ്പെട്ടതോടെ ഭാരതത്തിന്റെ ഭാവി നിര്‍ണായകമായിരിക്കുന്നു. കാറ്റാടി യന്ത്രത്തെ രാക്ഷസനായിക്കണ്ട് യുദ്ധം ചെയ്ത ഡോണ്‍ ക്വിക്‌സോട്ടിനെപ്പോലെ ഹിന്ദുത്വത്തെ സ്വന്തം നേട്ടത്തിനുവേണ്ടി ശത്രുപക്ഷത്തുനിര്‍ത്തി യുദ്ധം ചെയ്യുന്ന ജിഹാദികള്‍ക്കൊപ്പം മറ്റു രണ്ടുപേര്‍ കൂടി ചേരുമ്പോള്‍, രാഷ്‌ട്രത്തോടും രാഷ്‌ട്രത്തിന്റെ സുഷുമ്‌നാനാളിയായ ഹിന്ദുത്വത്തോടുമൊപ്പം നശിക്കുന്നത് തങ്ങള്‍ക്കൂടിയാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല എന്നതാണു കഷ്ടം.
ഒടുവിലിതാ അന്ന് ഔദ്യോഗിക രഹസ്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന എം.കെ.നാരായണനും ജി.കെ.പിള്ളയുമൊക്കെ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ വച്ചുനോക്കുമ്പോള്‍, ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നവരെ വകവരുത്തി ഹൈന്ദവ സംസ്‌കാരത്തെ ഇല്ലാതാക്കാനുള്ള മേല്‍പ്പറഞ്ഞ മൂവര്‍ കൂട്ടായ്‌മയുടെ ക്വട്ടേഷന്‍ സംഘമായിരുന്നു ഇസ്രത്തും കൂട്ടാളികളുമെന്ന് സംശയിക്കേണ്ടിടത്തുവരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ദേശീയ അസ്മിതയുടെ പുത്തനുണര്‍വില്‍ ലഭിച്ച സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തില്‍, കഴിഞ്ഞ ഒരു ദശാബ്ദമായി വിദേശ വനിതയുടെ കൂട്ടിലടക്കപ്പെട്ടിരുന്ന തത്തകള്‍ക്ക്, ഇനിയുമെന്തൊക്കെ നമ്മളോടു തുറന്നുപറയാനുണ്ടെന്ന് ആര്‍ക്കറിയാം!
സ്വാതന്ത്ര്യസമര പാരമ്പര്യമവകാശപ്പെടുന്ന ഒരു പത്രത്തെക്കുറിച്ച് സുഹൃത്ത് പറഞ്ഞു, ആ പത്രത്തിന്റെ വലിയൊരു ശതമാനം ഓഹരികള്‍ ജിഹാദുമായി ബന്ധപ്പെട്ട ചില വ്യവസായികള്‍ കയ്യടക്കിക്കഴിഞ്ഞുവെന്ന്. വിശ്വസിക്കാന്‍ പ്രയാസമുണ്ടെങ്കിലും സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്ന ഒരു സംഘടനയുടെ പ്രവര്‍ത്തകനായതുകൊണ്ട് വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല. പോരാത്തതിന് പത്രത്തിന്റെ ഭാഷയില്‍ കുറച്ചുകാലമായി സ്വരഭേദം അനുഭവപ്പെടുന്നുമുണ്ട്. അപ്പോള്‍ മാധവിക്കുട്ടിയെ സുരയ്യയാക്കിയതും ഒരു മുസ്ലിം ചിത്രകാരന്‍ സരസ്വതിയെ ‘നീല’ച്ചായത്തിനിരയാക്കിയതും, അയാളെ മന്ത്രിയായിരുന്ന ക്രിസ്ത്യന്‍ സഖാവ് പുരസ്‌കാരം നല്‍കി പ്രചോദിപ്പിച്ചതുമൊക്കെ ഓര്‍ത്തുപോയി. (ടി സഖാവ്, ആയിരം കിലോമീറ്ററപ്പുറത്തെവിടെയോ പ്രതിഷേധം നേരിടേണ്ടി വന്ന ഒരു പാക്കിസ്ഥാന്‍ പാട്ടുകാരനെ, ആരെയോ തോല്‍പ്പിക്കാനെന്നവണ്ണം ഭൂമിമലയാളത്തില്‍ ക്ഷണിച്ചുകൊണ്ടുവന്നു പാടിച്ചു. ഓര്‍ക്കുക, ഇവിടെ തൃശൂരുമുണ്ട് ഒരാള്‍, ഒരു ആന്റണി. മേല്‍പ്പറഞ്ഞ സഖാവിന്റെ പൂര്‍വസൂരി മുഖ്യമന്ത്രിയായിരുന്നപ്പോള്‍, ക്രൈസ്തവരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ആറാംതിരുമുറിവെന്ന നാടകത്തിന്റെ സംവിധായകന്‍. മൂക്കിനുകീഴില്‍ ഈ ഭൂമി മലയാളത്തില്‍ തന്നെ താമസിക്കുന്ന ആ ആന്റണിയെ വിളിച്ചുകൊണ്ടുവന്ന് തൃശൂര്‍ റീജണല്‍ തിയേറ്ററില്‍ ”ക്രിസ്തുവിന്റെ ആറം തിരുമുറിവ്” അവതരിപ്പിച്ച് സ്വസമുദായക്കാരായ പ്രതിഷേധക്കാരെ തോല്‍പ്പിക്കാന്‍ ടി സഖാവ് തയ്യാറല്ല!)
റെഡ് ജിഹാദികള്‍ വിലക്കിയതുകൊണ്ടാകാം മലയാള മാധ്യമങ്ങള്‍ ജി.കെ.പിള്ളയുടെ വെളിപ്പെടുത്തലുകളെ കാര്യമായി ചര്‍ച്ചയാക്കിയില്ല. ഇതേ മാധ്യമങ്ങള്‍ തന്നെയാണ് മതംമാറിയതുകൊണ്ട് പ്രാണേഷ് കുമാറിനെയും മറയായി വന്ന ഇസ്രത്ത് ജഹാനെയും വിശുദ്ധരാക്കാന്‍ പാടുപെട്ടതും. ഇപ്പോഴിതാ രോഹിത് വെമുലയെ ദളിതനാക്കി മുതലക്കണ്ണീരൊഴുക്കി ചവിട്ടുനാടകം കളിച്ച റെഡ്ജിഹാദി മൂവര്‍സംഘത്തിനൊപ്പം നില്‍ക്കുന്ന മോദി വിരുദ്ധരായ ടിആര്‍എസിന്റെ പോലീസുതന്നെ സത്യവാങ്മൂലം കൊടുത്തിരിക്കുന്നു-രോഹിത് ദളിതനല്ലെന്ന്.
പാര്‍ലമെന്റാക്രമണം വിജയിച്ചിരുന്നെങ്കില്‍ കരിഞ്ഞുകരിക്കട്ടയാകേണ്ട രാഹുലും യെച്ചൂരിയുമൊക്കെ സര്‍വകലാശാലയിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ ”വിയോജിക്കാനുള്ള അവകാശ”മായിട്ടാണല്ലൊ വ്യാഖ്യാനിക്കുന്നത്. വിയോജിച്ചോളൂ. സത്യമേവജയതേ എന്നാണ് പൂര്‍വികര്‍ പഠിപ്പിച്ചതെങ്കിലും അസത്യമേവജയതേ എന്നു വിളിച്ചോളൂ. പക്ഷേ ഒരിക്കല്‍ സത്യം പുറത്തുവരുമെന്ന് ഇസ്രത്ത്-വെമുല സംഭവങ്ങള്‍ തെളിയിക്കുന്നു.
കമ്യൂണിസ്റ്റുകാരുടെ രാജ്യസ്‌നേഹത്തിന് തെളിവായി സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തി ചില മണ്‍മറഞ്ഞ സഖാക്കളുടെ വീരഗാഥകള്‍ എം.ബി.രാജേഷ് എംപി പാര്‍ലമെന്റില്‍ വിളമ്പിക്കേട്ടു. ബഷീറിനെ വായിച്ചിട്ട് തപ്പിപ്പരിശോധിക്കട്ടെ ഇത്തരം ഡിഫി സഖാക്കള്‍-ഉപ്പാപ്പമാര്‍ക്ക് ആനയുണ്ടായിരുന്നതുകൊണ്ട് അഞ്ചാം തലമുറയില്‍പ്പെട്ടവര്‍ക്കു തഴമ്പു കാണുമോ എന്ന്. അതല്ലെങ്കില്‍ അദ്ദേഹമംഗീകരിക്കണം, ആ ഉപ്പാപ്പമാര്‍ ചൂട്ടുപിടിച്ച് ഉണ്ടാക്കിയ എല്ലാക്കാലത്തേയും തലവേദനയായ പാക്കിസ്ഥാന്റെ അതിര്‍ത്തികളില്‍ വെടിയേറ്റുവീഴുന്ന ഓരോ പട്ടാളക്കാരന്റെയും രക്തക്കറ തങ്ങളുടെ കൈകളിലും ഉണ്ടെന്ന്…. ഏതായാലും ഞങ്ങള്‍ ബിജെപിക്കാര്‍ക്ക് ആ രക്തത്തില്‍ പങ്കില്ല. മാത്രമവുമല്ല, ക്വിറ്റ് ഇന്ത്യാ സമരമുള്‍പ്പെടെ നിങ്ങള്‍ കമ്യൂണിസ്റ്റുകളൊറ്റിക്കൊടുത്ത സ്വാതന്ത്ര്യസമരചരിത്രത്തിലെ നിരവധി അധ്യായങ്ങളും ഞങ്ങള്‍ വായിച്ചിട്ടുണ്ട്. അതുകൊണ്ട് സഖാക്കള്‍ സാറന്മാരാവേണ്ട.
വിയോജിക്കാനുള്ള അവകാശം-അതാണല്ലോ എല്ലാ തോന്ന്യാസങ്ങള്‍ക്കും നിങ്ങള്‍ റെഡ് ജിഹാദികളുടെ ന്യായീകരണം. ആ അവകാശമെന്തേ എംവിആറിനും ഗൗരിയമ്മക്കും നല്‍കിയില്ല? മഹിഷാസുരനെ മഹത്വവല്‍ക്കരിച്ച ഉമര്‍ഖാലിദിന് ആ അവകാശമുണ്ടെങ്കില്‍ സ്മൃതി ഇറാനിക്ക് എന്തുകൊണ്ടില്ല? എന്തിനാണു നിങ്ങള്‍ സ്മൃതി ഇറാനി മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബഹളം വച്ചത്? ഓ സോറി, സ്മൃതി ഇസ്രത്തല്ല, ഹിന്ദുവാണല്ലോ-അല്ലേ?
അമ്മയുടെ കിടപ്പുമുറിയില്‍ നിന്ന് അച്ഛനിറങ്ങിവരുന്നതുകണ്ടാല്‍ മകന് ഒന്നും തോന്നിയെന്നു വരില്ല. മറിച്ച് ഒരന്യപുരുഷനാണെങ്കിലോ? ആ പുത്രന് അംഗീകരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അത് അസഹിഷ്ണുതയല്ല. ദുര്‍ഗ്ഗ ഹിന്ദുക്കള്‍ക്കു സരസ്വതിയെപ്പോലെ തന്നെയാണ്. സരസ്വതിയുടെ നഗ്നചിത്രം വരച്ച ഹുസൈനെപ്പോലെയും അതിനു പ്രോത്സാഹന സമ്മാനം പ്രഖ്യാപിച്ച ബേബിയെപ്പോലെയും ജെഎന്‍യു സംഭവങ്ങള്‍ക്കു ചുക്കാന്‍പിടിച്ചതും ഒരു ഉമര്‍ഖാലിദാണെന്നു തെളിഞ്ഞുവരുന്നു. തങ്ങള്‍ മാത്രം ശരി, മറ്റുള്ളവരുടേതെല്ലാം നിന്ദ്യം. ഇതാണല്ലോ എല്ലാ സെമിറ്റിക് മതങ്ങളുടെയും അടിസ്ഥാന വിശ്വാസം. ഇവിടെ ഹുസൈന്‍ പ്രവാചക ചിത്രം വരക്കുന്നില്ല. ബേബി ആറാംതിരുമുറിവ് അവതരിപ്പിക്കുന്നില്ല, ഉമര്‍ ഖാലിദ് പ്രവാചകനെ നിന്ദിച്ച് പിശാചിന്റെ രക്തസാക്ഷിത്വം ആചരിക്കുന്നില്ല; എന്നാല്‍ ഇക്കൂട്ടരെല്ലാം ദുര്‍ഗ്ഗക്കെതിരെ ഒറ്റക്കെട്ടാവുമ്പോള്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ക്ക്, അവര്‍ അമ്മയുടെ മുറിയില്‍ അതിക്രമിച്ചു കയറിയ അന്യപുരുഷരാണ്. അവര്‍ക്കെതിരെ പ്രതികരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ല. കാരണം നിങ്ങളെപ്പോലെ ഞങ്ങളുടെ 51 ശതമാനം ഓഹരികള്‍ ഞങ്ങള്‍ ആര്‍ക്കും വിറ്റിട്ടില്ല. ക്ഷമിക്കുക.
















