വിദേശത്തുള്ളവര്‍ മാനസവന്ദനം ചെയ്യണം. മഞ്ഞള്‍, കുങ്കുമം, സിന്ദൂരം, കണ്മഷി, താംബൂലം, പരുത്തി വസ്ത്രം മുതലായവയാല്‍ ഉടല് സംരക്ഷിക്കണം. ഭര്തൃവിദ്വേഷിണികളോടും സംഗം അരുത്. അമ്മി, ആട്ടുകല്‍, ചൂല്, ഉരല്, തിരുകല്‍, വാതില്‍പ്പടി, ഉലക്ക, പാറപ്പുറം, യന്ത്രങ്ങള്‍ എന്നിവയില്‍ ഇരിക്കരുത്.
ഭര്തൃപ്രിയത്തില് പ്രിയമാചരിക്കുക. ഒന്നും ഇല്ല ഇല്ല എന്നുപറയാതെ, അരി കഴിയാറായി, തീര്‍ന്നിരിക്കുന്നു എന്നു പറയണം. ഭര്ത്താവിരിക്കുന്നതില് മുകളില്‍ കയറി ഇരിക്കരുത്. ഭര്‍ത്താവിനു കൊടുക്കാതെ സ്വാദിഷ്ഠ ഭക്ഷണം ഭുജിക്കുന്നവള് പെണ്പന്നിയായി ജനിക്കും. പതിവ്രതയുടെ മാതൃ-പിതൃ, ഭത്തൃവംശത്തിലെ മൂന്നു വീതം തലമുറകള്‍ സ്വര്‍ഗത്തില്‍ രമിക്കും. വിശ്വേശരനില് ഭക്തിയുണ്ടായാല്‍ പുരുഷന് പതിവ്രതയായ ഭാര്യയെ ലഭിക്കും. തിരിച്ചും സ്ത്രീയ്ക്ക് ഭര്‍ത്താവിനെ ലഭിക്കും. ഗംഗാസ്നാനംപോലെ പതിവ്രതാ ദര്‍ശനം പവിത്രം തന്നെ.
ഓങ്കാര താരക മന്ത്രം ഭര്‍ത്താവും വേദമന്ത്രം പതിവ്രതാ നാരിയുമാണ്. സതി ക്ഷമയും പതി തപസ്സുമാണ്. സ്വപ്നത്തില്‍പ്പോലും ഭര്‍ത്താവിനെയല്ലാതെ മറ്റൊരുവനേയൊ മറ്റൊരുവളുടെ ഭര്‍ത്താവിനേയോ സ്മരിക്കാത്തവളെ ഉത്തമ എന്നുപറയും. ഉത്തമ, മധ്യമ, നികൃഷ്ടാ, അതിനികൃഷ്ട എന്നിങ്ങനെ സ്ത്രീകളെ നാലായി തിരിച്ചിരിക്കുന്നു. കാലത്തിനും ദേശത്തിനും അനുസരിച്ച് വായിച്ച് നല്ലത് എന്നുതോന്നുന്നത് സ്വീകരിക്കാം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
ഭാര്യ മാത്രം പതിവ്രതയും കര്‍മശുദ്ധിയും ആയാല്‍ പോര രണ്ടുപേരും പരസ്പരം തിരിച്ചറിഞ്ഞ് മനസ്സിലാക്കി ചര്‍ച്ച ചെയ്ത് ആരും ചെറുതും അല്ല വലുതും അല്ല എന്ന് തിരിച്ചറിഞ്ഞ് കൂട്ടുമ്പോള്‍ ഇമ്പം ഉള്ളത് കുടുംബം എന്നറിഞ്ഞ്, ഭതൃധര്മവും ഭാര്യധര്മവും പുരുഷനും സ്ത്രീയും ആചാരമാക്കുന്നതില് കൂടി ഒരു പൂര്ണത്വമുള്ള യുവതലമുറയ്ക്ക് ജന്മം കൊടുക്കാം. പ്രജകള്‍- അച്ഛനും അമ്മയ്ക്കും കുടുംബത്തിനും ഗ്രാമത്തിനും രാഷ്ട്രത്തിനും സേവിക്കാന്‍ ഉതകുന്ന നവയുവ തലമുറ വളര്‍ന്നുവരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: