Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനത്തെ ആത്മാനുഭൂതിയാക്കി മാറ്റുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 09:25 pm IST
in Samskriti

 

വ്യാസന്‍ തുടര്‍ന്നു: ചതുര്‍ഭുജനായ വിഷ്ണു മഹാലക്ഷ്മിയുടെ വാക്കുകള്‍ കേട്ട് അവ ഉത്തമമായ മന്ത്രമായിക്കരുതി ധ്യാനത്തിലാണ്ടു. കാലമേറെക്കഴിഞ്ഞപ്പോള്‍ ഭഗവദ് നാഭിയില്‍ നിന്നും ഉണ്ടായ ബ്രഹ്മാവ് ദൈത്യന്മാരെ പേടിച്ചു വിഷ്ണുവിനെ അഭയം പ്രാപിച്ചു. മധുകൈടഭന്മാരെ കൊന്നതിനു ശേഷം ഭഗവാന്‍ ആ ശ്ലോകാര്‍ത്ഥത്തെ വീണ്ടും സ്ഫുടമായി ജപിച്ചു. ശ്രീഹരിപോലും മന്ത്രജപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കണ്ടു പ്രജാപതി ചോദിച്ചു: ‘അങ്ങ് സര്‍വ്വ ശക്തനല്ലേ? പിന്നെയിനി ആരെയാണ് പ്രീതിപ്പെടുത്തേണ്ടത്? ആരെ സ്മരിച്ചിട്ടാണ് അങ്ങിത്ര സംതുഷ്ടനായിരിക്കുന്നത്?’

അപ്പോള്‍ വിഷ്ണു പറഞ്ഞു: ‘എന്നിലും നിന്നിലും കുടികൊള്ളുന്ന കാര്യകാരണ രൂപിയായ ആ ശക്തിയെ ഭഗവതിയായി അറിയുക. ഈ അലയാഴിയില്‍ ആരെ ആധാരമാക്കിയാണോ സഗുണയായ മഹാശക്തി വിളങ്ങുന്നത്, ആരാണോ ചരാചര സംയുതമായ ഈ ഭൂമിയ്‌ക്ക് നിദാനമായിരിക്കുന്നത്, അവള്‍ പ്രസന്നയായാല്‍പ്പിന്നെ സകലര്‍ക്കും മുക്തിയായി. പരമമായ വിദ്യയും, മുക്തിയ്‌ക്ക് ഹേതുവും, സര്‍വ്വത്തിന്റെയും ഈശ്വരിയുമായ ഭഗവതി തന്നെയാണ് സംസാരബന്ധനത്തിന്റെയും കാരണമായി വര്‍ത്തിക്കുന്നത്. അവളുടെ ചിച്ഛക്തിയില്‍ നിന്നുമാണ് ഞാനും നീയുമടക്കം എല്ലാവരും ഉണ്ടായതെന്ന് യാതൊരു ശങ്കയ്‌ക്കും ഇടമില്ലാത്തവണ്ണം എനിക്ക് പറയാനാവും.

വ്യാസന്‍ തുടര്‍ന്നു: ഈ ശ്ലോകാര്‍ദ്ധത്തില്‍പ്പറഞ്ഞ ഭാഗവതം പരമസത്യമത്രേ. അത് ദ്വാപരാദി യുഗങ്ങളില്‍ വിപുലമായി വിസ്തരിക്കപ്പെടും. ബ്രഹ്മാവ് നൂറു കോടി ശ്ലോകങ്ങളില്‍ നാരദന് വേണ്ടി വിസ്തരിച്ചു പറഞ്ഞ ഭാഗവതത്തിന്റെ സാരാംശമെടുത്ത് പന്ത്രണ്ടു സ്‌കന്ധങ്ങളാക്കിയത് ഞാനാണ്. വേദതുല്യമായതും പഞ്ചലക്ഷണങ്ങള്‍ തികഞ്ഞതുമായ ഈ പുരാണം നീ പഠിക്കുക.

തത്വജ്ഞാനങ്ങള്‍ നിറഞ്ഞതും വേദാര്‍ത്ഥങ്ങളാല്‍ സമ്പന്നവുമാണ് ഭാഗവതം. വൃത്രാസുരവധം മുതലായ കഥകളും ബ്രഹ്മവിദ്യയുടെ സംക്ഷിപ്തരൂപവും നിനക്കിതില്‍ നിന്നു കിട്ടും. അജ്ഞാനം ഇല്ലാതാക്കുന്ന പതിനെണ്ണായിരം ശ്ലോകങ്ങളും നീ പഠിക്കുക. മംഗളപ്രദവും, തലമുറകളെപ്പോലും അനുഗൃഹീതരാക്കുന്നതുമായ ഈ ഗ്രന്ഥം പഠിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ശാന്തിസുഖസമ്പത്തുകള്‍ പ്രദാനം ചെയ്യും. ലോമഹര്‍ഷണന്റെ പുത്രനായ ഈ പുണ്യാത്മാവ് എന്റെ ശിഷ്യനാണ്. അവനും നിന്നോടൊപ്പം ഈ പുരാണം പഠിക്കട്ടെ.

സൂതന്‍ തുടര്‍ന്നു: ഇങ്ങിനെ പുത്രനോടു പറഞ്ഞ് വ്യാസന്‍ ഞങ്ങളെ ഈ പുരാണം പഠിപ്പിച്ചു. പുരാണം പഠിച്ചശേഷം ശുകന്‍ കര്‍മ്മത്തിലൊന്നും ശ്രദ്ധയില്ലാതെ വ്യാസന്റെ ആശ്രമത്തില്‍ കഴിഞ്ഞു പോന്നു. ഭക്ഷണത്തില്‍ താല്‍പ്പര്യമില്ലാതെ സദാ മൗനിയായി ശുകന്‍ അവിടെയിരുന്നു. ഇങ്ങിനെ വിഷണ്ണനായിരിക്കുന്ന മകനോട് വ്യാസന്‍ ചോദിച്ചു: ‘മകനേ നിന്നെ അലട്ടുന്ന വിഷയം എന്താണ്? നിന്റെ പിതാവായ ഞാനുള്ളപ്പോള്‍ കടം കേറി പൊറുതി മുട്ടിയ ദരിദ്രന്റെ ഭാവത്തില്‍ നീയിങ്ങിനെ വിഷമിക്കുന്നതെന്തിനാണ്? വേണ്ടതുപോലെ സുഖമൊക്കെ ആസ്വദിച്ച് തന്നെ നീ ശാസ്ത്രപ്രോക്തങ്ങളായ കാര്യങ്ങളെപ്പറ്റി വിചിന്തനം ചെയ്താലും. അങ്ങിനെ ജ്ഞാനത്തെ ആത്മാനുഭൂതിയാക്കി മാറ്റുക. അല്ലാ, നിനക്ക് എന്റെ ഉപദേശം കൊണ്ട് ശാന്തി കിട്ടുന്നില്ല എന്നാണെങ്കില്‍ നീ ജനകനെ ചെന്ന് കാണുക. സത്യവാനും ജീവന്മുക്തനും വിദേഹനുമായ ആ മാഹാത്മാവ് നിന്റെ ആശങ്കകളെ തീര്‍ത്തുതരും.

വ്യാസന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ ശുകന് സംശയമായി. ‘ജനകന്‍ രാജാവല്ലേ? നാട് വാഴുന്ന രാജാവ് ജീവന്‍ മുക്തനാണെന്നോ? മിക്കവാറും അത് വെറും പൊങ്ങച്ചം പറച്ചിലാവാനേ സാദ്ധ്യതയുള്ളൂ. വിദേഹന്‍ രാജ്യം ഭരിക്കുന്നു എന്ന് പറയുന്നത് ‘വന്ധ്യാപുത്രന്‍’ എന്ന് പറയുന്നതുപോലെ അസംബന്ധം തന്നെ. എന്നാലും ഈ ജനക മഹാരാജാവിനെ എനിക്ക് കാണണം എന്നുണ്ട്. താമരയിലയില്‍ ജലമെന്നതുപോലെ അദ്ദേഹം സംസാരത്തില്‍ വര്‍ത്തിക്കുന്നത് എങ്ങിനെയെന്ന് എനിക്കറിയണം! വിദേഹന്‍ എന്ന് പറഞ്ഞാല്‍ ശരീരം നശിച്ചവന്‍ എന്നു തന്നെയാണല്ലോ? അനുഭവങ്ങള്‍ നിറഞ്ഞ ലൗകീക ജീവിതം എങ്ങിനെ നിരാകരിക്കാനാകും? ഇന്ദ്രിയവ്യാപാരം എങ്ങിനെ അവസാനിപ്പിക്കാനാകും? അദ്ദേഹത്തിന് അമ്മ, ഭാര്യ, പുത്രന്‍, വേശ്യ എന്നിങ്ങിനെയുള്ള ഭേദബുദ്ധി ഇല്ലാ എന്നാണോ പറയുന്നത്?

അല്ല, ഭേദബുദ്ധിയുണ്ടെങ്കില്‍പ്പിന്നെ അദ്ദേഹമെങ്ങിനെ ജീവന്‍മുക്തനാവും? രസങ്ങളെ രസനയറിയുന്നുവെങ്കില്‍ ആ നാവ് ഭോഗങ്ങള്‍ അനുഭവിക്കുന്നു എന്ന് നിശ്ചയം. അതുപോലെ ശീതോഷ്ണസുഖദുഖങ്ങള്‍ വിവേചിച്ചറിയുന്നവന്‍ എങ്ങിനെയാണ് ജീവന്‍ മുക്തനാവുക? കള്ളനെയും യോഗിയേയും ഒരുപോലെ കാണാന്‍ പറ്റുമോ? അതും ഒരു രാജാവിന്? ഗൃഹാശ്രമിയായ രാജാവ് എങ്ങിനെയാണ് മുക്തനാവുക? ആ നൃപനെ കാണാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ട്. ഞാന്‍ മിഥിലയ്‌ക്ക് പുറപ്പെടുകയായി. ജീവന്‍ മുക്തനായ ഒരുവനെ ഞാനിതുവരെ കണ്ടിട്ടില്ല.’

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)
Kerala

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

Kerala

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

News

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.