മഹത്തായ പതിവ്രതാ ധര്‍മം ശ്രുതികളിലും സ്മൃതികളിലും പ്രസ്താവിച്ചിട്ടുണ്ട്. അത് ഞാന്‍ വിവരിച്ചുതരാം.
പ്രഭുവായ ശങ്കരനെ എപ്പോഴും സേവിക്കണം. അദ്ദേഹം ഭുജിച്ചശേഷം മാത്രമേ മകളേ ഭുജിക്കാവൂ, അദ്ദേഹം ഉറങ്ങിയശേഷം ഉറങ്ങുകയും ഭര്‍ത്താവിനെക്കാള്‍ നേരത്തെ ഉണര്ന്നെഴുന്നേല്ക്കുകയും വേണം. ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയും ഭര്‍തൃഹിതം ആചരിക്കണം. പഞ്ചശുദ്ധിയോടെയും അലങ്കാരത്തോടുകൂടിയല്ലാതെ ഒരിക്കലും ഭര്തൃദര്ശനത്തില് പെടരുത്. ഭര്‍ത്താവിന്റെ നാമം ഉച്ചരിക്കരുത്. കോപിച്ചാലും തിരികെ കോപിച്ചു സംസാരിക്കരുത്. ഗൃഹകാര്യത്തില്‍ ഏര്‍പ്പെട്ടിരുന്നാലും വിളിച്ചാല്‍ ഉടന്‍ അടുത്ത് എത്തണം. അദ്ദേഹത്താല്‍ പറയുന്ന കര്‍മ്മം ഉടന്‍ ആത്മാര്‍ത്ഥമായി സന്തോഷത്തോടെ ചെയ്യണം.
അത്യാവശ്യത്തിനല്ലാതെ അന്യഗൃഹത്തില്‍ പോകരുത്. അന്യരുടെ കുറ്റവും കുറവുകളും സംസാരിക്കരുത്. ഈശ്വരപൂജയ്ക്കു വേണ്ടത് കാലോചിതമായി ഒരുക്കികൊടുക്കണം. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ വ്രതം എടുക്കുകയോ തീര്‍ത്ഥയാത്രയോ അരുത്. സമൂഹപരിപാടികളിലും ഉത്സവദര്ശനങ്ങളും രണ്ടുപേരും ഒരുമിച്ചായിരിക്കണം. പിതൃക്കള്‍, അതിഥി, വീട്ടില്‍ പ്രായമായവര്‍ എന്നിവരെ ആദ്യം പരിഗണിക്കണം. കുളികഴിഞ്ഞ് പിതൃതര്‍പ്പണം, ഈശ്വരപൂജ, സൂര്യവന്ദനം, ഭര്തൃവന്ദനം തുടങ്ങിയവ മുടങ്ങാതെ നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: