Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസിന്റേത് ജീര്‍ണ മുഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2016, 10:54 pm IST
in Vicharam

ജി.കെ. പിള്ള

ഇസ്രത്ത് ജഹാന്‍ കേസില്‍ തിരിമറി നടത്താന്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്‌ട്രീയ കളി തുറന്നു കാട്ടപ്പെട്ടിരിക്കുന്നു. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയാണ,് ഗുജറാത്ത് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നടത്തിയ നീക്കങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബിജെപിയേയും അതിന്റെ നേതാക്കളെയും കളങ്കിതാരെണന്ന് വരുത്തിത്തീര്‍ക്കാന്‍ ഏത് വൃത്തികെട്ട കളിക്കും കോണ്‍ഗ്രസ് തയ്യാറാകുമെന്നതിന്റെ വ്യക്തമായ തെളിവാണ് ജി.കെ. പിള്ള അവതരിപ്പിച്ചിട്ടുള്ളത്. ഏഴ് വര്‍ഷം മുമ്പ് അവര്‍ നടത്തിയ പക പോക്കല്‍ രാഷ്‌ട്രീയവും അസഹിഷ്ണുതാ സ്വഭാവവും ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖം മിക്ക മാധ്യമങ്ങളും ഏറ്റെടുത്തതായി ദേശീയ തലത്തില്‍ കാണാന്‍ കഴിയും. എന്നാല്‍ നരേന്ദ്രമോദിയെയും അമിത്ഷായേയും മുള്‍മുനയില്‍ നിര്‍ത്താന്‍ ഏറെ അദ്ധ്വാനവും കടലാസും മഷിയും കളഞ്ഞ മലയാളത്തിന്റെ മാധ്യമങ്ങള്‍ ഇത് അറിഞ്ഞതായിപോലും ഭാവിക്കുന്നില്ല. ലഷ്‌കര്‍ തോയിബയുമായി ഇസ്രത്തിന് ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിരിക്കുന്നു എന്നാണ് ജി.കെ. പിള്ള പറയുന്നത്.

ഗുജറാത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ ഭീകരവനിതയായിരുന്നുവെന്ന സത്യം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്ന് നീക്കിയത് കടുത്ത രാഷ്‌ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നുവെന്നന്നാണ് വെളിപ്പെട്ടത്. പി. ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്ന സമയത്ത്, ഏറ്റുമുട്ടല്‍ കേസില്‍ രണ്ട് സത്യവാങ്മൂലങ്ങളാണ് സമര്‍പ്പിച്ചിരുന്നത്. 2009 ആഗസ്റ്റ് ആറിന് ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇസ്രത്തും ജാവേദ് ഗുലാം ഷെയ്ഖും ലഷ്‌ക്കര്‍ അംഗങ്ങളായിരുന്നുവെന്നാണ് ചേര്‍ത്തിരുന്നത്.

സപ്തംബറില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം മലക്കം മറിഞ്ഞു. ഗുജറാത്ത് പോലീസ് എടുത്ത നടപടികളെപ്പറ്റി ഒന്നും പറയുന്നില്ലെന്ന് പറയുന്ന രണ്ടാം സത്യവാങ്മൂലത്തില്‍ ഗുജറാത്ത് പോലീസിനെ ന്യായീകരിക്കുന്നില്ലെന്നും എടുത്തു പറയുന്നു. ഇസ്രത്തിനെതിരായ പരാമര്‍ശം നീക്കിയത് തന്റെ ആവശ്യപ്രകാരം ആയിരുന്നില്ല. അത് രാഷ്‌ട്രീയതലത്തിലുള്ള ആവശ്യപ്രകാരമായിരുന്നു എന്നാണ് ജി.കെ പിള്ള വിശദീകരിച്ചത്.

നാലംഗ സംഘം കൊല്ലപ്പെട്ട ഓപ്പറേഷന്‍ വിജയകരമായ ഒരു ഓപ്പറേഷനായിരുന്നു. നരേന്ദ്രമോദിയെ വധിക്കാനെത്തിയ സംഘത്തിന്റെ മറയായിരുന്നു ഇസ്രത്ത്. 2004ലുണ്ടായ ഏറ്റുമുട്ടലിലാണ് അവരും മൂന്ന് ഭീകരരും കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ബന്ധത്തിന് വ്യക്തമായ തെളിവില്ലെന്ന് ഐബി പറഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയാണ് ഇസ്രത്തിന് ഭീകരബന്ധമുണ്ടെന്ന സത്യം മറച്ചുവച്ചത്. ഗുജറാത്തിലുണ്ടായത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് നാടാകെ പ്രചരിപ്പിച്ചു. കോടതിയേയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ഇസ്രത്ത് ലഷ്‌കര്‍ ചാവേറായിരുന്നുവെന്ന് അടുത്തിടെ അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മുംബൈ ടാഡ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. അന്നത്തെ, കോണ്‍ഗ്രസുകാരനായ മുതിര്‍ന്ന കേന്ദ്രമന്ത്രിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് സത്യം മറച്ചുവച്ചതെന്ന് അടുത്തിടെ മുന്‍ ഐബി ഡയറക്ടര്‍ രജേന്ദ്രകുമാറും വെളിപ്പെടുത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് ദേശീയ താല്പര്യം ബലികഴിച്ചു പ്രീണന രാഷ്‌ട്രീയവും കാര്യം ഇതോടെ കൂടുതല്‍ വെളിവായി. മോദിയെ വധിക്കാന്‍ നാലംഗ ലഷ്‌കര്‍ സംഘമാണ് അന്ന് എത്തിയത്.

വിവരമറിഞ്ഞ് അവരെ പിന്തുടര്‍ന്ന ഐബിയുടെ സഹായത്തോടെയാണ് അന്ന് ഗുജറാത്ത് പോലീസ് ഇവരെ തടഞ്ഞത്. ഇതേത്തുടര്‍ന്നായിരുന്നു ഏറ്റുമുട്ടലുണ്ടായതും മലയാളിയായ ജാവേദ് ഷെയ്ഖും (പ്രാണേഷ് പിള്ള) ഇസ്രത്തും അടക്കം നാലു ഭീകരര്‍ കൊല്ലപ്പെട്ടതും. മോദിയെ വധിക്കാന്‍ എത്തിയ സംഘത്തെ അന്ന് വെള്ളപൂശുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. ഭാരതത്തിലെ ഒരു മുഖ്യമന്ത്രിയെ വധിക്കാന്‍ എത്തിയ സംഘത്തെ അങ്ങനെ യുപിഎ സര്‍ക്കാര്‍ നിരപരാധികളായി ചിത്രീകരിച്ചു. രാഷ്‌ട്രീയപരമായ നടപടി ദേശതാല്പര്യമാണ് തകര്‍ത്തത്. ഈ കേസില്‍ മാത്രമല്ല അഴിമതിക്കേസിലടക്കം ഇത്തരം മാറ്റിമറിക്കലുകള്‍ കോണ്‍ഗ്രസ് ഭരണകാലത്ത് നടത്തിയിട്ടുണ്ട്. സ്വതന്ത്ര അന്വേഷണ ഏജന്‍സിയായ സിബിഐ പോലും ആജ്ഞാനുവര്‍ത്തിയാക്കിയതാണല്ലോ അനുഭവം. കേരളത്തിലെ അഭയാ കേസ് നമ്മുടെ മുന്നിലുണ്ട്.

ലാവ്‌ലിന്‍ കേസില്‍ നടത്തിയ ഒത്തുകളിയും വിസ്മരിക്കാനാവില്ല. ചേകന്നൂര്‍ മൗലവി കേസിന്റെ കാര്യത്തിലും ഈ രീതിയിലുള്ള കള്ളക്കളിയാണ് നടത്തിയിട്ടുള്ളത്. പരമോന്നത നീതിപീഠത്തിനുപോലും കോണ്‍ഗ്രസ് ഭരണത്തിലെ ഇടപെടലില്‍ അസന്തുഷ്ടി പ്രകടിപ്പിക്കേണ്ടിവന്നിട്ടുണ്ട്. ‘കൂട്ടിലിട്ട തത്ത’ എന്ന പേരുകിട്ടയത് അങ്ങനെയാണ് ഭരണകാലത്ത് നടത്തിയ ജീര്‍ണിച്ച രാഷ്‌ട്രീയമാണ് പ്രതിപക്ഷത്തിരിക്കുമ്പോഴും അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കള്ളക്കഥകളും കല്ലുവച്ച നുണകളുമാണ് അന്നും ഇന്നും കോണ്‍ഗ്രസ്സും കൂട്ടാളികളും നടത്തുന്നത്. അത് ജനം പുച്ഛിച്ചു തള്ളുകതന്നെ ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

പുതിയ വാര്‍ത്തകള്‍

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.