Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മണ്ഡോദരിയുടെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2016, 09:56 pm IST
inSamskriti

 

ഉറങ്ങിക്കിടന്ന സാത്വികയായ മണ്‌ഡോദരിയെ സീതയാണോയെന്നു ഹനുമാന്‍ സംശയിക്കാനെന്തു കാരണം? സീതയ്‌ക്കും മണ്‌ഡോദരിക്കും തമ്മില്‍ രൂപസാദൃശ്യം ഉണ്ടാകാനുള്ള കാരണം ആനന്ദരാമായണത്തില്‍ പറയുന്നന്നതിങ്ങനെയാണ്.

രാവണന്റെ മാതാവ് കൈകസി വലിയ ശിവഭക്തയായിരുന്നു. നിത്യവും ശിവപൂജ നടത്തിയിട്ടേ അവര്‍ ജലപാനം ചെയ്യുകയുള്ളൂ. ചെറിയൊരു ശിവലിംഗം വച്ചായിരുന്നു അവരുടെ പൂജ. ഒരിക്കല്‍ വാസുകിയുടെ നിശ്വാസത്തില്‍ ഇളകിയ ലിംഗം പാതാളത്തിലേക്കു താണുപോയി. കൈകസിക്കു വിഷമമായി. വേഗം രാവണനെ വിളിപ്പിച്ചു കൈലാസത്തില്‍ചെന്ന് ശിവനോട് ആത്മലിംഗം ചോദിച്ചുവാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞു. കൈലാസത്തിലെത്തിയ രാവണന്‍ കഠിനമായി തപസ്സുചെയ്തു ശിവനെ പ്രത്യക്ഷപ്പെടുത്തി. നിനക്കെന്തു വരം വേണമെന്നു ചോദിച്ചു ”രണ്ടുവരം” രാവണന്‍ പറഞ്ഞു. ”ശരി ചോദിച്ചോളൂ”

ഒന്നാമത്തെ വരം അവിടത്തെ ആത്മലിംഗം തരണം. പിന്നെ രാവണന്‍ ചോദിക്കാന്‍ മടിക്കുന്നു ”എന്തായാലും ചോദിക്കാം” ശിവന്‍ ധൈര്യം കൊടുത്തു. ”പാര്‍വതിയെ എനിക്കു തരണം.” ഇതുകേട്ട് പാര്‍വതിയും ശിവനും പുഞ്ചിരിച്ചു. ”ശരി കൊണ്ടുപൊയ്‌ക്കൊള്ളു.” ശിവന്‍ ചെറിയൊരു ലിംഗം രാവണനു കൊടുത്തിട്ടു പറഞ്ഞു. ” ഇത് കൈയില്‍ വച്ചുകൊണ്ട് നടക്കണം. നല്ല ഭാരമുണ്ട്. ഒരിക്കലും തറയില്‍വയ്‌ക്കരുത്. പാര്‍വതി പിന്നാലെ നടന്നുവരും. നിനക്കിവളെ വേണ്ട എന്നുതോന്നിയാല്‍ ഇവിടെ തിരിച്ചകൊണ്ടാക്കണം.” രാവണന്‍ ശിവലിംഗം കൈയില്‍ വാങ്ങി പിന്നാലെവരുന്ന പാര്‍വതിയേയും കൂട്ടി നടന്നു. പാര്‍വതി ഇതിനകം മഹാവിഷ്ണുവിനെ സ്മരിച്ചു. ആപത്തില്‍ സ്മരിക്കേണ്ടത് നാരായണനെയാണല്ലോ. ശിവലിംഗം ചെറുതാണെങ്കിലും വല്ലാത്ത ഭാരം. താഴെവയ്‌ക്കാന്‍ പാടില്ല. അല്പനേരം ഏല്‍പിക്കാന്‍ ആരുമില്ല. ഭാരം കൂടിക്കൂടിവരുന്നു. രാവണന്‍ വിഷമിച്ചു. പടിഞ്ഞാറേ കടല്‍ക്കരയില്‍ എത്തി. അവിടെ ഒരു ബ്രാഹ്മണ വടു ധ്യാനിച്ചുകൊണ്ടിരിക്കുന്നു. രാവണനെ കണ്ടയുടനെ വടു ചോദിച്ചു. ”അല്ലാ ഇത് രാവണനല്ലേ? എവിടെ നിന്നു വരുന്നു? കൈയിലുള്ള ഈ കളിപ്പാട്ടം ആരുതന്നു?” അതുകേട്ട് രാവണന്‍ ഇതു ശിവന്റെ ആത്മലിംഗമാണെന്നും മാതാവിന് പൂജിക്കാന്‍ ശിവന്‍ സമ്മാനിച്ചതാണെന്നും അറിയിച്ചു. അപ്പോള്‍ ആ ബ്രഹ്മചാരി ചോദിച്ചു.

”കൈലാസത്തിലെ ഈ ദാസിയെ അമ്മയ്‌ക്കു ജോലിക്കാരിയായി കൊണ്ടുപോകയാണോ?”

രാവണനു കോപം വന്നു. ”എന്താ തനിക്കു കണ്ണുകണ്ടുകൂടെ? ഇത് പാര്‍വതിയാണ്. ശിവന്‍ എനിക്കു സമ്മാനിച്ചതാണ്.”

ബ്രഹ്മചാരി വാ പൊത്തിച്ചിരിച്ചു. ”ഇവര്‍ പാര്‍വതിയുടെ ദാസിയാണ്. കൈലാസത്തില്‍വച്ച് ഞാന്‍ കണ്ടിട്ടുള്ളതുകൊണ്ടാണ് ചോദിച്ചത്. രാവണന്‍ വീരപരാക്രമിയാണെന്ന് എനിക്കറിയാം. എന്നാല്‍ തീരെ ബുദ്ധിയില്ല എന്ന് ഇപ്പോള്‍ മനസ്സിലായി. ഹേ വീരാ, ആരെങ്കിലും സ്വന്തം ഭാര്യയെ ചോദിച്ചാലുടന്‍ മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കുമോ? ശിവന്‍ പറഞ്ഞാലും പാര്‍വതിക്കിഷ്ടമില്ലെങ്കില്‍ നിങ്ങളുടെ കൂടെ വരുമോ? രാവണനെ ശിവനും പാര്‍വതിയും ചേര്‍ന്ന് പറ്റിച്ചുവിട്ടു. പാര്‍വതിയെ ചോദിച്ചപ്പോള്‍ അവിടത്തെ ദാസിയായ പാര്‍വതിയെ വേഷം കെട്ടിച്ച് കൂടെ വിട്ടു. ഇവളുടെ പേരും പാര്‍വതിയെന്നുതന്നെ അല്ലേ?” എന്നു വടു ചോദിച്ചപ്പോള്‍ പാര്‍വതി തലകുലുക്കി. രാവണന്‍ നിശ്ശബ്ദനായി. പറഞ്ഞതു ശരിയാകാം. ഇതു ദാസിയായിരിക്കും. ഇങ്ങനെ സംശയിക്കുന്നതിനിടയില്‍ വടു പിന്നെയും പറഞ്ഞു. ”പാര്‍വതിയെ ഇപ്പോള്‍ പാതാളത്തില്‍ അസുരശില്പിയായ മയന്റെ അടുത്ത് ഒളിപ്പിച്ചുവച്ചിരിക്കുന്നു. സംശയമുണ്ടെങ്കില്‍ കൈലാസത്തില്‍ പോയി ചോദിക്കാമല്ലോ. രാവണാ, വേഗം കൈലാസത്തില്‍ ചെന്ന് ഈ ദാസിയെ തിരിച്ചുകൊടുക്ക്. പാതാളത്തില്‍ നിന്ന് മയന്റെ പക്കലുള്ള പാര്‍വതിയെ വീണ്ടെടുക്ക്.

രാവണന്‍ കുഴങ്ങി. ഭാരമുള്ള ഈ ശിവലിംഗം ഇനിയും ചുമക്കണോ? കൈലാസമെടുത്ത തനിക്കീ ചെറിയ ശിവലിംഗം താങ്ങാന്‍ കഴിയുന്നില്ല. ”നിങ്ങള്‍ അരനാഴികയ്‌ക്കകം വരാമെങ്കില്‍ ഇതു ഞാന്‍ വച്ചുകൊണ്ട് ഇവിടെ നില്‍ക്കാം. പക്ഷേ വേഗം വരണം.” വടു പറഞ്ഞു. രാവണന്‍ ആ ലിംഗത്തെ വടുവിനെ ഏല്‍പ്പിച്ച് പാര്‍വതിയേയുംകൊണ്ട് കൈലാസത്തിലേക്കു പറന്നു. ശിവന്റെ അടുത്തെത്തി പരിഭവത്തോടെ പറഞ്ഞു.

”എനിക്കീ ദാസിയെ വേണ്ട. യഥാര്‍ത്ഥ പാര്‍വതിയെ മതി. ഞാന്‍ കണ്ടുപിടിച്ചോളാം.” രാവണന്‍ വടു നിന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവിടെ ആരുമില്ല. ശിവലിംഗം നിലത്തിരിക്കുന്നു. രാവണന്‍ അതിളക്കിയെടുക്കാന്‍ ശ്രമിക്കുന്തോറും ഭൂമിയിലേക്കു താണുകൊണ്ടിരുന്നു. ഒടുവില്‍ അതവിടെ വിട്ടിട്ട് പാതാളത്തിലേക്കു പാഞ്ഞു. ഇതിനകം വിഷ്ണു തന്റെ ശരീരത്തില്‍ അണിഞ്ഞിരുന്ന കളഭം ഉരുട്ടിയെടുത്ത് പാര്‍വതിയെപ്പോലൊരു സ്ത്രീയെ സൃഷ്ടിച്ചു. കണ്ടാല്‍ ലക്ഷ്മിയെപ്പോലെ. പാതാളത്തിലെത്തി മയനു പുത്രിയായി നല്‍കി. മക്കളില്ലാതിരുന്ന മയന് സന്തോഷമായി.

അവള്‍ക്ക് മണ്ഡോദരിയെന്നും പേരിട്ടു. രാവണന്‍ വന്നുചോദിച്ചാല്‍ വിവാഹം കഴിച്ചുകൊടുക്കണം എന്നും വിഷ്ണു നിര്‍ദ്ദേശിച്ചിരുന്നു. അങ്ങനെയാണ് മണ്ഡോദരി രാവണന്റെ പത്‌നിയായത്.

ശിവന്‍ കൊണ്ടുവന്ന ശിവലിംഗം ഭൂമിയിലേക്കു താണനിലയില്‍ ഇന്നും കാണാം. ഈ സ്ഥലം ഗോകര്‍ണം എന്നറിയപ്പെടുന്നു. ഈ കഥ തന്നെ മറ്റൊരുരൂപത്തിലും പറഞ്ഞുവരുന്നു. ഇതില്‍ പാര്‍വതിയെ ചോദിക്കുന്നതായി പറയുന്നില്ല. വിഷ്ണുവിനു പകരം ഗണപതിയാണ് വടു രൂപത്തില്‍ വന്ന് ശിവലിംഗം താഴെവയ്‌പിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.