കൊച്ചി: ലാവലിന്‍ കേസ് അടിയന്തരമായി പരിഗണിക്കേണ്ടെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എസ്എന്‍സി ലാവലിന്‍ കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കുന്നത് ഹൈക്കോടതി രണ്ട് മാസത്തേക്കാണ് മാറ്റിയത്.
കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്ന് ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് വ്യക്തമാക്കി. കോടതിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക ആണോ എന്ന് സംശയമുണ്ട് എന്ന് ഹൈക്കോടതി പറഞ്ഞു. കേസ് പരിഗണിക്കുന്നതിന് സര്‍ക്കാരിന് എന്താണിത്ര തിടുക്കം എന്ന് കോടതി ചോദിച്ചു.
2000 മുതലുള്ള ഹര്‍ജികള്‍ കോടതിയില്‍ കെട്ടികിടക്കുകയാണ്. അതിനിടെയാണ് ഹര്‍ജി പരിഗണിക്കാന്‍ ആവശ്യപ്പെടുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്നും ഡിവിഷന് ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: