യുദ്ധത്തില്‍ ആയുധങ്ങള്‍ ഏല്ക്കുമ്പോള് ദുഃഖം അനിവാര്യമാണ്; അതു ദേഹത്തിനുമാത്രമേ ഉണ്ടാവുകയുള്ളൂ. ആത്മാവിന് ഉണ്ടാവുകയില്ല.- എന്നതുറപ്പുണ്ടാവണം. പിന്നെ ലാഭവും നഷ്ടവും ജയവും തോല്‍വിയും സുഖവും ദുഃഖവും ഒരുപോലെയാണെന്നുറപ്പിക്കണം. സ്വര്‍ഗ്ഗാദി ഫലങ്ങള്‍ ആഗ്രഹിക്കാതെ ശ്രീകൃഷ്ണഭഗവാന്റെ സന്തോഷത്തിനുവേണ്ടി യുദ്ധം ആരംഭിക്കുകയാണ്. വേണ്ടത് എന്നു ഭഗവാന് തന്നെ പറയുന്നു.
എങ്ങനെയാണ് സുഖ ദുഃഖങ്ങളേയും ലാഭാലാഭങ്ങളേയും ജയപരാജയങ്ങളേയും ഒരേപോലെ കാണാന്‍ കഴിയുക. ശ്രീ മധുസൂദന സരസ്വതി എന്ന ആചാര്യന് പറയുന്നു ‘രാഗദ്വേഷാരാഹിത്യം സമതാ” സുഖം വരുമ്പോഴും ജയം കിട്ടുമ്പോഴും ലാഭത്തിലും സന്തോഷിക്കാതിരിക്കുക. ദുഃഖം വരുമ്പോഴും പരാജയം നേരിടുമ്പോഴും നഷ്ടം അനുഭവിക്കുമ്പോഴും ദുഃഖിക്കാതിരിക്കുക. അതാണ് സമദര്‍ശനം. സുഖത്തിലും, അതിനുകാരണമായ ‘ലാഭത്തിലും’ അതിനുകാരണമായ ജയത്തിലും ആഗ്രഹം തോന്നാതിരിക്കുക. അതുപോലെ ദുഃഖത്തിലും അതിനുകാരണമായ അലാഭത്തിലും അതിനുകാരണമായ പരാജയത്തിലും ദ്വേഷം (അസ്നേഹം) തോന്നാതിരിക്കുക ഇതാണ് ”സമേകൃത്വാ” എന്നതിന്റെ സാരം.
അര്‍ജുന ഈ ബോധത്തോടെയും യുദ്ധം ചെയ്താല്‍ ഗുരുജനങ്ങളേയും ബന്ധുക്കളേയും വധിച്ചാലുണ്ടാവുന്ന പാപത്തിന്റെ രൂപഭേദമായ സംസാരദുഃഖം നീ അനുഭവിക്കേണ്ടി വരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: