വള്ളിപടര്‍പ്പിലൂടെ പറന്നു നടന്ന്, കൂട്ടുകാരായ ബഗീരയുടേയും ബാലുകരടിയുടേയും കാ എന്ന് പെരുമ്പാമ്പിന്റെയും ഒപ്പം കളിച്ചു വളര്‍ന്ന മൗഗ്ലിയുടെ കഥപറഞ്ഞ ജംഗിള്‍ബുക്ക് ഉടന്‍ വെള്ളിത്തിരയിലെത്തും. ഭാരതത്തിലെ മഴക്കാടുകളുടെ പശ്ചാത്തലത്തില്‍ റുഡ്യാര്‍ഡ് കിപ്ലിംഗ് കുട്ടികള്‍ക്കായൊരുക്കിയ നോവലാണ് ജംഗിള്‍ബുക്ക്. പിന്നീട് ദൂരദര്‍ശനിലൂടെ ജംഗിള്‍ ബുക്ക് ഇന്ത്യന്‍ ഹൃദയം ഏറ്റുവാങ്ങി.
കാട്ടില്‍ ഒറ്റപെടുന്ന മൗഗ്ലി എന്ന മനുഷ്യകുട്ടിയുടേയും അവനെ വളര്‍ത്തുന്ന വന്യമൃഗങ്ങളുടേയും കഥയാണ് ജംഗിള്‍ ബുക്ക് പറയുന്നത്. ചിത്രത്തില്‍ മൗഗ്ലിയായെത്തുന്നത് നീല്‍ സെത്തിയാണ്. അയേണ്‍ മാന്‍ ഒരുക്കിയ ജോണ്‍ ഫേവ്റോയാണ് ചിത്രത്തിന്റെ സംവിധായകന്. ഡിസ്നി വേള്‍ഡാണ് ചിത്രത്തിന്റെ പിന്നണിയില്‍. ഗാന്ധി സിനിമയിലൂടെ പ്രേക്ഷക പ്രശസ്തി ഏറ്റുവാങ്ങിയ ബെന്‍ കിന്സ്ലിയാണ് ബഗീര എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്.
ബോളീവുഡിലെ പ്രശസ്ത താരങ്ങളാണ് ജംഗിള്‍ ബുക്ക് കഥാപാത്രങ്ങള്‍ക്ക് ശബ്ദത്തിലൂടെ ജീവന് പകര്‍ന്നിരിക്കുന്നത്. ഭാരതത്തില്‍ ഏപ്രില്‍ 8 ന് റിലീസാകുന്ന ചിത്രം ഒരാഴ്ചയ്ക്ക് ശേഷം ഏപ്രില്‍ 15നാണ് അമേരിക്കയില്‍ പുറത്തിറങ്ങുന്നത്. 1967ല്‍ വാള്‍ഡ് ഡിസ്നി ചിത്രം പുറത്തിക്കിയിരുന്നു. വാള്‍ഡ് ഡിസ്നിയുടെ മരണത്തിന് മുന്‍പുള്ള അവസാന ചിത്രമായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: