Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപിഎമ്മിന്റെ അവസരവാദ നീക്കുപോക്ക് രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2016, 09:15 pm IST
in Vicharam

രാഷ്‌ട്രീയ നിഘണ്ടുവില്‍ കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒരു പുതിയ വാക്കുകൂടി എഴുതിചേര്‍ത്തിരിക്കുന്നു- ‘നീക്കുപോക്ക്.’ കേരളത്തില്‍ ബദ്ധശത്രുക്കളായ, തെരഞ്ഞെടുപ്പില്‍ പരസ്പ്പരം മത്സരിക്കുന്ന കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ബംഗാളില്‍ രാഷ്‌ട്രീയബന്ധം സ്ഥാപിച്ചിരിക്കുകയാണ്-കയ്യും അരിവാളും ഒന്നിക്കുന്നു. പ്രത്യക്ഷസഖ്യം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദോഷംചെയ്യും എന്നതിനാലാണ് ബംഗാളിലെ ഈ നീക്കുപോക്കു രാഷ്‌ട്രീയം എന്ന് എല്ലാവര്‍ക്കുമറിയാം. കേരളത്തിലെ സിപിഎം ഘടകം രൂക്ഷമായി ‘എതിര്‍ത്തിട്ടും’ മമതാ ബാനര്‍ജിയുടെ തൃണമൂലിനെ തുടച്ചുമാറ്റാന്‍ ഇതൊറ്റവഴിയേ ഇടതുപാര്‍ട്ടികള്‍ കാണുന്നുള്ളൂ. അധികാരത്തിനുവേണ്ടി ആദര്‍ശം ബലിക്കല്ലില്‍.

പശ്ചിമബംഗാളില്‍ ഒരിക്കല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനിഷേധ്യനേതൃത്വം ഉണ്ടായിരുന്നു. പക്ഷെ മമതാ ബാനര്‍ജി അവിശ്വസനീയമാംവിധം ബംഗാളിനെ ചുവപ്പില്‍നിന്നും മോചിപ്പിച്ചു. ഇപ്പോള്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ എല്ലാ ജനാധിപത്യശക്തികളുമായും യോജിക്കുമെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാചകമടിക്കുന്നത്. കേരളവും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ പുതിയ പുതിയ പാര്‍ട്ടികള്‍ രൂപപ്പെടുകയാണല്ലോ. കോവൂര്‍ കുഞ്ഞുമോന്‍ ആര്‍എസ്പി വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചുകഴിഞ്ഞു.

പി.സി.ജോര്‍ജിന്റെ പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ തേരോട്ടം നടത്താനുള്ള തയ്യാറെടുപ്പിലാണത്രെ. എന്തിന് വേണ്ടിയാണ് ഈ പടപ്പുറപ്പാട്? ജനങ്ങള്‍ക്ക് വേണ്ടിയല്ലെന്ന് വ്യക്തം. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തുനടന്ന വിവിധതരം അഴിമതികള്‍ ജനങ്ങള്‍ക്കെല്ലാം ബോധ്യമുള്ള കാര്യമാണ്. യുപിഎയുടെ 10 കൊല്ലത്തെ ഭരണത്തില്‍ കര്‍ഷകരോട് കാണിച്ച അനാസ്ഥയാണ് കര്‍ഷകരംഗത്തിന്റെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതിന് പരിഹാരമായിട്ടാണ് അദ്ദേഹം പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന എന്ന പുതിയ വിള ഇന്‍ഷുറന്‍സ് സ്‌കീം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൃഷിക്കാരുടെ ദുരിതത്തിന് വിരാമമിടും എന്നാണ് പ്രത്യാശ.

വിള ഇന്‍ഷുറന്‍സ് സ്‌കീം നിലവില്‍ വരുത്തിയത് ബിജെപിയുടെ ഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്‌പേയി ആയിരുന്നല്ലോ. പക്ഷേ സോണിയയുടെ പാവയായ മന്‍മോഹന്‍സിങ് അധികാരത്തില്‍ വന്നപ്പോള്‍ ഈ നിയമത്തില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളാണ് കര്‍ഷകര്‍ക്ക് പദ്ധതിയിലുള്ള വിശ്വാസം നശിപ്പിച്ചത്. വെറും 20 ശതമാനം പേര്‍ മാത്രമാണ് പദ്ധതിയില്‍ തുടര്‍ന്നത്. ഇപ്പോള്‍ നരേന്ദ്രമോദിയുടെ ലക്ഷ്യം 50 ശതമാനം കര്‍ഷകരെ എങ്കിലും ഈ പദ്ധതിയില്‍ പങ്കാളികളാക്കുക എന്നതാണ്. നേരത്തെയുണ്ടായിരുന്ന പിഴവുകള്‍ പരിഹരിച്ചാണ് പുതിയ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.

കര്‍ഷകര്‍ക്ക് വിള നശിച്ചാല്‍ 50 ശതമാനം മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചിരുന്നത്. ഇപ്പോള്‍ ഇതിലെ നിയമങ്ങള്‍ കുറച്ചുകൂടി ലഘൂകരിച്ച് മൂന്നില്‍ ഒരുഭാഗം മാത്രമേ നാശം സംഭവിച്ചിട്ടുള്ളൂവെങ്കിലും നഷ്ടപരിഹാരം നല്‍കിയിരിക്കും. ഇപ്പോള്‍ കുട്ടനാട്ടില്‍ കൃഷിനാശം സാധാരണയാണ്. വിളവെടുത്ത് കഴിഞ്ഞശേഷവും നെല്ലുവാങ്ങാന്‍ ആളില്ലാതെ കൊയ്തുവച്ച് പാടത്തുകിടന്നു നശിച്ചാലും ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാര്‍ തിരിഞ്ഞുനോക്കാറില്ല. മോദിയുടെ പദ്ധതി പ്രകാരം 14 ദിവസം കഴിഞ്ഞിട്ടാണെങ്കിലും ഇന്‍ഷുറന്‍സ് സഹായം ലഭ്യമാക്കും. ഇതൊന്നും ബിജെപി വിരുദ്ധരായ കേരളത്തിലെ രാഷ്‌ട്രീയപാര്‍ട്ടികളുടെ പരിഗണനയിലുള്ള വിഷയമല്ല.

തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമിടുന്ന കോണ്‍ഗ്രസ്-ഇടതു കക്ഷികള്‍ ജനകീയ പ്രശ്‌നങ്ങളെ അവഗണിക്കുന്നു എന്നതിന് തെളിവാണ് മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന ജനോപകാരപ്രദമായ പദ്ധതികള്‍ക്കുനേരെ കണ്ണടച്ച് സര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തുന്നത്. ഇപ്പോള്‍ ബംഗാളില്‍ രൂപപ്പെടുന്ന കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് സഖ്യത്തിന് വലിയ പ്രചാരം കൊടുക്കേണ്ട എന്ന നിര്‍ദ്ദേശം ഉയര്‍ന്നതും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിപിഎമ്മിനോട് ചോദിക്കുന്നത് കേരളത്തിലെ മുഖ്യശത്രുവായ കോണ്‍ഗ്രസ് എങ്ങനെ ബംഗാളില്‍ സഖ്യകക്ഷിയാകുന്നു എന്നാണ്. രാഷ്‌ട്രീയത്തില്‍ സ്ഥിരമായ ബന്ധുക്കളോ ശത്രുക്കളോ ഇല്ല എന്നും രാഷ്‌ട്രീയം എന്നും അവസരവാദപരമാണെന്നുമുള്ള ധാരണ പൊതുവേയുണ്ട്. പക്ഷെ കേരളത്തില്‍ ബദ്ധശത്രുവായ കോണ്‍ഗ്രസിനെ സഖ്യകക്ഷിയായി അംഗീകരിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വിശ്വാസ്യത നഷ്ടപ്പെടുമെന്നുറപ്പാണ്. ഒരുഭാഗത്ത് അനാശാസ്യത്തിലും കോഴയിലും മുങ്ങിയ കോണ്‍ഗ്രസും മറുവശത്ത് അവസരവാദ രാഷ്‌ട്രീയം പുലര്‍ത്തുന്ന സിപിഎമ്മും ഒറ്റക്കെട്ടാകുമ്പോള്‍ സാക്ഷര കേരളം ആരെ തെരഞ്ഞെടുക്കും? ബിജെപിയുടെ രാഷ്‌ട്രീയ-ഭരണ സാധ്യതയിലേക്കാണ് ഈ ചോദ്യം വിരല്‍ചൂണ്ടുന്നത്.

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.