Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമാന്‍ സമുദ്രം കടക്കാന്‍ തയ്യാറാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2016, 08:33 pm IST
in Samskriti

ജാംബവാന്‍ പറഞ്ഞതുകേട്ട് ആകാശം മുട്ടെ വളര്‍ന്ന ഹനുമാനെക്കണ്ട് മറ്റുള്ളവര്‍ അത്ഭുതപ്പെട്ടു. ഹനുമാന്റെ അപ്പോഴത്തെ നില വാല്മീകി വിശദമായി വര്‍ണ്ണിക്കുന്നുണ്ട്. എഴുത്തച്ഛന്‍ ഇങ്ങനെ പറയുന്നു.

ബ്രഹ്മാണ്ഡം മുഴുവന്‍ വിറയ്‌ക്കും വണ്ണം വര്‍ദ്ധിച്ച സന്തോഷത്തോടെ അവന്‍ സിംഹനാദം മുഴക്കി വാമനമൂര്‍ത്തിയെപ്പോലെ വളര്‍ന്ന് പര്‍വതതുല്യനായി. എന്നിട്ടു പറഞ്ഞു- ”ഞാന്‍ സമുദ്രം കടന്ന് ലങ്കയെ ഭസ്മമാക്കി, രാവണനെ കുലത്തോടെ നശിപ്പിച്ച് ദേവിയേയും കൊണ്ടിപ്പോള്‍ തന്നെ വരാം അല്ലെങ്കില്‍ ദശകണ്ഠനെ പിടിച്ചുകെട്ടി ഇടത്തേക്കൈയിലെടുത്ത് മൂന്നു കൊടുമുടികളോടുകൂടിയ ലങ്കയെ വലത്തേക്കൈയിലും വച്ച് രാമന്റെ മുമ്പില്‍ കൊണ്ടുവന്നുവച്ചു കൈതൊഴും. എന്റെ കൈയില്‍ രാമന്റെ മോതിരം ഉള്ളതുകൊണ്ട് ഇതൊക്കെ എനിക്കു നിസ്സാരം.”

അപ്പോള്‍ വിധിസുതനായ ജാംബവാന്‍ പറഞ്ഞു

”ആദ്യം ദേവിയെ കണ്ടുപിടിച്ചിട്ടു വരുക. രാവണനോട് യുദ്ധം ചെയ്യുന്നത് പിന്നീടാകാം. രാഘവന്‍ രാവണനെ കൊല്ലും. യുദ്ധസമയത്ത് നിനക്ക് പരാക്രമം കാണിക്കാന്‍ അവസരം കിട്ടും. ആകാശമാര്‍ഗം പോകുന്ന നിനക്ക് മംഗളം ഭവിക്കട്ടെ. നിന്റെ കൂടെ പിതാവായ മാരുതദേവനും രാമന്റെ അനുഗ്രഹവുമുണ്ടല്ലോ.”

ഹനുമാന്‍ മഹേന്ദ്ര പര്‍വതത്തിനു മുകളില്‍ കയറി നിന്നു. അപ്പോള്‍ ഗരുഡനെപ്പോലെ വിളങ്ങി.

അദ്ധ്യാത്മ രാമായണത്തില്‍ കിഷ്‌കിന്ധാ കാണ്ഡം ഇവിടെ അവസാനിക്കുന്നു.

എന്നാല്‍ വാല്മീകി രാമായണത്തില്‍ അല്പം വ്യത്യാസമുണ്ട്. കിഷ്‌കിന്ധാകാണ്ഡം അറുപത്തേഴാം സര്‍ഗം അവസാനിക്കുന്നത് ഇങ്ങനെയാണ്. ആകാശത്തോളം വലുതായ ഹനുമാന്‍ വാനരന്മാരോട് തന്റെ കഴിവുകള്‍ വിസ്തരിക്കുന്നു.

ബുദ്ധിമാനായ അദ്ദേഹത്തിന്റെ ദുഃഖം പുകയില്ലാത്ത തീപോലെ ജ്വലിക്കുകയും സൂര്യനെപ്പോലെ പ്രകാശിക്കുകയും ചെയ്തു. പിന്നെ പറയുന്നു: ”ചാട്ടത്തില്‍ വായുപുത്രനായ എന്നോടു തുല്യനായി ആരുമില്ല. ഞാന്‍ മഹാമേരുവിനെ ആയിരംതവണ പ്രദക്ഷിണം വയ്‌ക്കാം. സൂര്യനെ അസ്തമിക്കുന്നതിനുമുമ്പ് മറികടക്കാം. തിരിച്ചുവന്ന് ഭൂമി തൊടാതെ വീണ്ടും ആകാശത്തില്‍ എത്തിച്ചേരാം. പതിനായിരം യോജന സഞ്ചരിക്കാന്‍ എന്നിക്കു കഴിയുമെന്നു തോന്നുന്നു.”

പിന്നീട് ഹനുമാന്‍ മഹേന്ദ്രഗിരിയിലേക്കു കയറി. പലതരം പൂക്കള്‍ നിറഞ്ഞതും സിംഹങ്ങളും മദയാനകളും മാനുകളുമെല്ലാമുള്ളതുമായ ആ പര്‍വതത്തില്‍ ഹനുമാന്‍ കയറിയപ്പോള്‍ പര്‍വതം സിംഹത്താല്‍ ആക്രമിക്കപ്പെട്ട ഒരു മദയാനയെപ്പോലെ ഞെരുങ്ങി. മാനുകളും ആനകളും പേടിച്ചു വിരണ്ടു. വൃക്ഷങ്ങള്‍ കിടുകിടെ വിറച്ചു. പക്ഷികള്‍ മേല്‍പ്പോട്ടു പറന്നു. വിദ്യാധരന്മാരും മുനികളും അവിടം വിട്ടോടിപ്പോയി. കൊടുമുടികളില്‍നിന്നും പാറകള്‍ അടര്‍ന്നു വീണു.

വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നവനും ശത്രുവീരന്മാരെ വധിക്കുന്നവനും മനഃശക്തിയുള്ളവനും മഹാനുഭാവനുമായ ആ വാനര വീരന്‍ മനസ്സിനെ ഏകാഗ്രമാക്കിയിട്ട് മനസ്സുകൊണ്ട് ലങ്കയിലെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.