Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീ ഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2016, 07:37 pm IST
in Samskriti

ഋഷിമാര്‍ പറഞ്ഞു: മഹാഭാഗാ, ഈ കഥകള്‍ അത്യദ്ഭുതകരമായിരിക്കുന്നു. അവയെക്കുറിച്ച് ഞങ്ങള്‍ക്ക് ഏറെ സംശയങ്ങളും ഉണ്ട്. ബ്രഹ്മാവിഷ്ണു മഹേശ്വരാദി ത്രിമൂര്‍ത്തികളാണ് ശാശ്വതരായവരും അവര്‍ക്കുമീതെ ആരുമില്ലെന്നും വേദപുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. അവയില്‍ ബ്രഹ്മാവിന് സൃഷ്ടിയും, മഹാവിഷ്ണുവിന് സ്ഥിതിപരിപാലനവും രുദ്രന് സംഹാരവും ധര്‍മ്മമായി പറഞ്ഞിരിക്കുന്നു. ഒരേ സത്ത് മൂന്നായിപ്പിരിഞ്ഞു രജസ്സത്വതമോഗുണങ്ങളിലൂടെ ഈ ധര്‍മ്മങ്ങള്‍ മൂന്നും നടപ്പിലാക്കുകയാണ്. ഇവരില്‍ ശ്രേഷ്ഠതയേറിയത് മഹാവിഷ്ണുവിനാണ്.

പുരുഷോത്തമനെന്നും ആദിദേവനെന്നും ജഗന്നാഥനെന്നും പുകള്‍പെറ്റ ശ്രീഹരി, മായയുടെ കീഴില്‍പ്പെട്ടു നിദ്രയില്‍ ആണ്ടുപോയോ? അതെങ്ങനെ സംഭവിച്ചു? ആ ഭഗവാന്റെ ജ്ഞാനവും അതിമഹത്തായ വൈഭവവും എങ്ങുപോയി മറഞ്ഞു എന്നതാണ് ഞങ്ങളുടെ സന്ദേഹം. അതിപ്രഭാവാനായ വിഷ്ണുവിനെപ്പോലും നിയന്ത്രിക്കുന്ന ആ ശക്തി എങ്ങിനെ എവിടെനിന്നും ഉദ്ഭൂതയായി? അവള്‍ക്ക് എന്താണ് ബലമായുള്ളത്? ജഗദ്ഗുരുവായ ഭഗവാന്‍ ശ്രീഹരി നിത്യശുദ്ധമുക്തനും സര്‍വ്വത്തിനും അധിപനുമാണല്ലോ? അദ്ദേഹമെങ്ങ നെ നിദ്രാവശഗതനായി? ജ്ഞാനത്തിന്റെ വാളുകൊണ്ട് സംശയത്തിന്റെ നാശം വരുത്താന്‍ അങ്ങേയ്‌ക്ക് തീര്‍ച്ചയായും സാധിക്കും.’

സൂതന്‍ പറഞ്ഞു: ഈ സംശയം തീര്‍ക്കാന്‍ ശക്തരായി മൂന്നുലോകത്തിലും ആരുണ്ട്? നാരദന്‍, കപിലന്‍, സനത്കുമാരന്മാര്‍, എന്നുവേണ്ട ആര്‍ക്കും തീര്‍ക്കാന്‍ സാധിക്കാത്ത സന്ദേഹം അവസാനിപ്പിക്കാന്‍ ഞാനാര്? വിഷ്ണുവാണ് ദേവപ്രമുഖന്‍ എന്നത് പ്രശസ്തമാണല്ലോ? അവനില്‍ നിന്നാണ് വിരാട്ടും വിശ്വവും ഉണ്ടായത്. എല്ലാവരും ആ പരാത്പരനായ ജനാര്‍ദ്ദനനെ നമസ്‌കരിക്കുന്നു. മറ്റുചിലര്‍ക്ക് ചന്ദ്രക്കലയണിഞ്ഞ ശംഭുവാണ് ഉപാസനാമൂര്‍ത്തി.

കൈലാസവാസിയും പാതിമെയ് മലമകളായുള്ളവനും ചെഞ്ചിടയുള്ളവനും വേദപൂജിതനുമായ ആ ശങ്കരന്‍ ഭൂതവൃന്ദങ്ങളോടു കൂടി പ്രത്യക്ഷനായി ദക്ഷയാഗം മുടക്കിയ കഥ പ്രസിദ്ധമാണ്. അതുപോലെതന്നെ ചിലര്‍ സൂര്യനെ ഉപാസിക്കുന്നു. രാവിലെയും ഉച്ചയ്‌ക്കും സന്ധ്യക്കും സൂര്യനെ അവര്‍ പൂജിക്കുന്നു. അഗ്‌നിയെ ഉപാസിക്കുന്നവരും സാധകരായുണ്ട്. ഇന്ദ്രനെയും വരുണനേയും പൂജിക്കുന്നവരും എന്നുവേണ്ട, ഒരേ ഗംഗതന്നെ വിവിധങ്ങളായ പ്രവാഹങ്ങളില്‍ എങ്ങിനെയാണോ അപ്രകാരം സാധകരാല്‍ വിവിധ രീതികളില്‍ പൂജിതരായ എല്ലാ ദേവന്മാരിലും വിഷ്ണുതന്നെയാണ് വര്‍ത്തിക്കുന്നതെന്ന് ആര്‍ഷജ്ഞാനികള്‍ പറയുന്നു.

പ്രത്യക്ഷം, അനുമാനം, ശാബ്ദം എന്നിങ്ങിനെ പ്രമാണങ്ങള്‍ മൂന്നുതരമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നു. ഉപമാനം എന്ന നാലാമതൊരു തരമുണ്ടെന്നു പറയുന്നവരും ഉണ്ട്. അര്‍ത്ഥാപത്തി എന്ന അഞ്ചാമതൊരു തരം കൂടിയുണ്ടെന്ന് ചിലര്‍ പറയുന്നു. ഇനിയും ചിലര്‍ സാക്ഷിരൂപം, ഐതീഹ്യം ഇവ ചേര്‍ത്ത് പ്രമാണങ്ങള്‍ ഏഴുണ്ടെന്നു പറയുന്നു. ഇതെല്ലാം ഉണ്ടെങ്കിലും ബ്രഹ്മത്തെ അറിയുക ദുഷ്‌കരമത്രേ. ബുദ്ധി, ആഗമം, യുക്തി, എന്നിവയിലൂടെ തര്‍ക്കിച്ചും വാദിച്ചുമൊക്കെയാണ് സാധകര്‍ ഇതിനു ശ്രമിക്കുന്നത്. സദ്ജനങ്ങളുടെ ഉദാഹരണങ്ങളിലൂടെയും സ്വാര്‍ജ്ജിത ജ്ഞാനംകൊണ്ടും വിദ്വാന്‍മാര്‍ ചിന്തിച്ചറിയേണ്ട വിഷയമാണിത്.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

Kerala

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

Kerala

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

Kerala

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

പുതിയ വാര്‍ത്തകള്‍

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.