മുംബൈ: ലഷ്ക്കര്‍ ഇ തൊയ്ബയും അല്‍ഖ്വയ്ദയും ദല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളേജ് ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ലഷ്ക്കര്‍ ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലി. ലഷ്ക്കറിലെ തന്റെ മേധാവിയായിരുന്ന സജ്ജീദ് മീറിന്റെ നിര്‍ദ്ദേശപ്രകാരം താന്‍ 2007ല്‍ അവിടെപ്പോയി നിരീക്ഷണം നടത്തിയിരുന്നതായും ഹെഡ്ലി മുംബൈയിലെ ടാഡ കോടതിയെ വീഡിയോകോണ്‍ഫറന്‍സിങ് വഴി അറിയിച്ചു.
മുംബൈ ഭീരാക്രമണത്തിനു ശേഷം താന്‍ അവിടം വീണ്ടും നിരീക്ഷിച്ചു. പുഷ്ക്കര്‍, പൂനെ, ഗോവ എന്നിവിടങ്ങളിലെ ഛബാദ് ഭവനങ്ങളിലും താന്‍ നിരീക്ഷണം നടത്തി. പിന്നീട് അല്‍ഖ്വയ്ദയില്‍ ചേരുകയും കൊല്ലപ്പെടുകയും ചെയ്ത ഇല്യാസ് കശ്മീരിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്.ശിവസേനാ മേധാവിയായിരുന്ന ബാല്‍ താക്കറെയെ വധിക്കാനും ദാദറിലെപാര്ട്ടി ആസ്ഥാനമായ സേനാഭവന് തകര്‍ക്കാനും ലഷ്ക്കര്‍ ലക്ഷ്യമിട്ടിരുന്നു. ഇതിനു വേണ്ടി താന്‍ സേനാഭവനില്‍ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു.
ഇതിനു പുറമേ ഉദ്ധവ് താക്കറെയുടെ അടുത്തയാളായ രാജാറാം രേജിയുമായി സൗഹൃദത്തിലാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭാരതത്തില്‍ നിക്ഷേപം നടത്താന്‍ താല്പര്യമുള്ള ചിലരുടെ പേരുകള്‍ പറയാനും രേജി അഭ്യര്‍ഥിച്ചു. ഇക്കാര്യം താന്‍ മീറിനെ അറിയിച്ചു. ശിവസേനയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനായിരുന്നു മീറിന്റെ ഉപദേശം.ബാല്‍ താക്കറെയെ വധിക്കുകയോ സേനാ ആസ്ഥാനം ഭീകരാക്രമണത്തില്‍ തകര്‍ക്കുകയോ വേണമെന്നാണ് മീര്‍ തന്നോട് പറഞ്ഞത്.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളവും നാവികസേനയുടെ ഹെലിക്കോപ്ടര്‍ താവളവും (ഐഎന്‍എസ് സിക്ര) ആക്രമിക്കുന്ന കാര്യവും മീര്‍ തന്നോട് സംസാരിച്ചു.
ഈ രണ്ടു സ്ഥലങ്ങളിലും നിരീക്ഷണം നടത്താന്‍ ഐഎസ്ഐയിലെ മേജല്‍ ഇക്ബാലാണ് തന്നോട് നിര്‍ദ്ദേശിച്ചത്. എന്നാല്‍ കനത്ത കാവലായതിനാല്‍ രണ്ടിടത്തും നിരീക്ഷണം നടന്നില്ല. താന്‍ പാക്കിസ്ഥാനില്‍ മടങ്ങിച്ചെന്നപ്പോള്‍ മേജര്‍ ഇക്ബാല്‍ അസ്വസ്ഥനായിരുന്നു. ആക്രമണ പദ്ധതികള്‍ ഉപേക്ഷിച്ചതായിരുന്നു കാരണം.. കനത്ത കാവലുണ്ടായിരുന്നിതിനാലാണ് സിദ്ധിവിനായക ക്ഷേത്രം ആക്രമിക്കാനുള്ള പരിപാടിയും ഉപേക്ഷിച്ചത്. ഹിന്ദുക്കള്‍ ധരിക്കുന്നതായതിനാല്‍ സിദ്ധിവിനായക ക്ഷേത്ര പരിസരത്തു നിന്ന് കാവികൈവളകള് താന്‍ അജ്മല്‍ കസബ് അടക്കമുള്ളവര്‍ക്ക് വാങ്ങി നല്‍കിയിരുന്നു. ഇത് ഭീകരരെ തെറ്റിദ്ധരിക്കാന്‍ സഹായിക്കും.
ഭീകരര്‍ ടവറുകള്‍ക്കും താജ് പാലസിനും അടുത്തുള്ള ഗേറ്റ്വേയില് എത്താനായിരുന്നു ലഖ്വി പറഞ്ഞിരുന്നത്. എന്നാല്‍ നാവിക കേന്ദ്രം വഴി കടന്നുപോകണമെന്നും പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും താനാണ് ലഖ്വിയോട് പറഞ്ഞത്. തന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഭീകരര്‍ കടല്‍മാര്‍ഗം ബന്ധ്വാര് പാര്‍ക്കില്‍ എത്തിയത്.
മുന്‍പ് ഭാരതം പാക്കിസ്ഥാനില്‍ നടത്തിയ ബോംബ് സ്ഫോടനങ്ങള്‍ക്കെല്ലാം പ്രതികാരമായിരിക്കണം മുംബൈ ആക്രമണം എന്നാണ് ലഖ്വി സാഹബ് തന്നോട് പറഞ്ഞത്. എല്ലാം നന്നായി ചെയ്യണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.
ട്രോംബെയിലെ ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റില്‍ നിന്ന് ഐഎസ്ഐയിലേക്ക് ആളെ ചേര്‍ക്കാന്‍ മേജര്‍ ഇക്ബാലാണ് തന്നോട് പറഞ്ഞത്. ഇതിനു വേണ്ടി താന്‍ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്ക്) സന്ദര്‍ശിച്ചു. അവിടുത്തെ വീഡിയോ തയ്യാറാക്കി. അത് മേജര്‍ ഇക്ബാലിനും മീറിനും നല്‍കുകയും ചെയ്തു. സുപ്രധാന വിവരങ്ങള്‍ ഇവിടെ നിന്ന് പാക്കിസ്ഥാന് ചോര്‍ത്തി നല്കാന് കഴിയുന്നവരെ നമുക്ക് ഐഎസ്ഐയിലേക്ക് ചേര്‍ക്കണമെന്നും ഇക്ബാല്‍ പറഞ്ഞു. കനത്ത സുരക്ഷയുള്ള സ്ഥലമാണ് ബാര്‍ക്ക്. അവിടെ കയറിയെന്നും വിശദമായ വീഡിയോ ചിത്രീകരിച്ചെന്നുമുള്ള ഹെഡ്ലിയുടെ വെളിപ്പെടുത്തല്‍ രാജ്യത്തിന് ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത്.
ഹോട്ടല്‍ താജ് സന്ദര്‍ശിച്ച സമയത്ത് അവിടുത്തെ ബുക്ക് സ്റ്റാളില്‍ നിന്ന് അഞ്ചു പുസ്തകങ്ങള്‍ വാങ്ങി. ഇന്ത്യന്‍ ആര്‍മി വിഷന്‍ 2020 എന്നതായിരുന്നു അതിലൊന്ന്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: