Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാസ്റ്റർ കമ്യൂണിസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 03:18 pm IST
in Vicharam

കേരളത്തിൽ ആർഎസ്എസിന്റെ തേരോട്ടം തടയാൻ പറ്റിയ ആയുധം തേടിയായിരുന്നു കാലമിത്രയായി പിണറായി വിജയന്റെ യാത്ര. പതിനേഴ് വർഷം പാർട്ടിയുടെ സംസ്ഥാനസെക്രട്ടറിയായി വാണിരുന്നകാലത്ത് അത്തരം ഗവേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹം ചാലക്കുടിക്കടുത്ത് പോട്ടയിലെ ധ്യാനകേന്ദ്രത്തിൽ പോയത്.

മാത്യു നായ്‌ക്കംപറമ്പിലിന്റെ മുന്നിൽ സഖാവ് അന്ന് ധ്യാനം കൂടിയിരുന്നോ എന്ന് ഉറപ്പില്ല. എന്തായാലും കഴിഞ്ഞയാഴ്ച കോട്ടയത്ത് പാർട്ടി നടത്തിയ വർഗീയവിരുദ്ധ സ്വർഗീയവിരുന്നോടെ അക്കാര്യത്തിൽ ഏതാണ്ടൊരുറപ്പൊക്കെ നാട്ടുകാർക്ക് കിട്ടിയിട്ടുണ്ട്.

സഖാവ് പാസ്റ്ററാവുകയാണോ പാസ്റ്റർ സഖാവാവുകയാണോ ഉണ്ടായതെന്നേ ഇനി അറിയാനുള്ളൂ. ഗണേശോത്സവവും ജന്മാഷ്ടമിയും ആഘോഷിച്ച് നടുവൊടിഞ്ഞ പാർട്ടി ഇനി അത്ഭുതരോഗശാന്തി ശുശ്രൂഷയ്‌ക്ക് ഒരുങ്ങുകയാണെന്നാണ് അണിയറ വർത്തമാനം. നോക്കണേ വിശ്വാസത്തിനെതിരെ അരിവാളോങ്ങിയ ഒരു പാർട്ടിയുടെ പോക്ക്. കോട്ടയത്തെ പാർട്ടിക്കാരോട് കമ്മ്യൂണിസത്തിന്റെ വിശുദ്ധിയെക്കുറിച്ചും പാപവിമോചനത്തിനായി കമ്മ്യൂണിസ്റ്റ് പിതാക്കന്മാർ ചെയ്ത ത്യാഗത്തെക്കുറിച്ചും സഖാവ് പാസ്റ്ററും പാസ്റ്റർ സഖാവും സുവിശേഷ പ്രസംഗം നടത്തിയെന്നാണ് വാർത്ത. പാസ്റ്റർ തങ്കുവിന്റെ കമ്മ്യൂണിസ്റ്റ് സുവിശേഷത്തിന് സഖാക്കൾ ഹാലേലൂയ്യാ താളത്തിൽ കരഘോഷം മുഴക്കുകയും ചെയ്തുവത്രെ…

ആർഎസ്എസിനെ ഇല്ലാതാക്കാൻ പിണറായി സഖാവ് കോട്ടയത്ത് പോയി കണ്ടെടുത്ത ഈ വർഗീയവിരുദ്ധ മുത്തിന് ഇനി കേരളമാകെ പാർട്ടിക്കാർ വീഥിയൊരുക്കുമെന്നുറപ്പാണ്. തങ്കുപാസ്റ്റർ കോട്ടയത്തെ വർഗീയവിരുദ്ധ സമ്മേളനത്തിൽ എത്തിയത് യാദൃച്ഛികമായല്ല. കണ്ണൂരിലെ ജയരാജന് പോപ്പുലർഫ്രണ്ടുകാരോടെന്നതുപോലെ കോട്ടയത്തെ വി.എൻ. വാസവന് സുവിശേഷകരോട് തോന്നിയ ഭ്രമത്തിന്റെ കാതലും ആർഎസ്എസ് വിരോധമാണ്.

കോടികൾ മുടക്കി പൊതുമൈതാനങ്ങളിൽ സ്വർഗീയവിരുന്ന് നടത്തി ആയിരങ്ങളെ മതംമാറ്റുന്ന മധ്യകേരളത്തിലെ ഏറ്റവും വലിയ മതപരിവർത്തന ഫാക്ടറികളിലൊന്നാണ് ബ്രദർ തങ്കുവിന്റെ ഹെവൻലി ഫീസ്റ്റ് മിനിസ്ട്രി എന്നത് ഹിന്ദു ഐക്യവേദിക്കാരുടെയോ ആർഎസ്എസുകാരുടെയോ മാത്രം ആക്ഷേപമല്ല.

എസ്എൻഡിപിയും കെപിഎംഎസും അടക്കമുള്ള ഹിന്ദു സമുദായസംഘടനകളെല്ലാം ഇയാളുടെ വിളവെടുപ്പിന് എതിരാണ്. ഒരു പതിറ്റാണ്ടായി കോട്ടയത്ത് ബ്രദർ തങ്കുവെന്ന മാത്യു കുരുവിളയുടെ വിരുന്നിനെതിരെ ഹൈന്ദവസംഘടനകൾ പ്രതിഷേധത്തിലാണ്. 2008 ജൂലൈയിൽ നാഗമ്പടം മാതാനത്ത് പോലീസ് സംരക്ഷണത്തിൽ ഇയാൾ നടത്തിയ സ്വർഗീയവിരുന്നിനെതിരെ എസ്എൻഡിപി അടക്കമുള്ള സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. ജലപീരങ്കി ഉപയോഗിച്ചാണ് പോലീസ് അന്ന് എസ്എൻഡിപിക്കാരെ പ്രതിരോധിച്ചത്. പിണറായി വിജയൻ തങ്കുവിന്റെ വിരുന്നുണ്ണുന്നതും തങ്കു പിണറായിയുടെ സുവിശേഷം നടത്തുന്നതിന്റെയും കാലികമായ പൊരുൾ ഇനി തെരയേണ്ടതുണ്ടോ?

ശ്രീനാരായണഗുരുദേവനെ കുരുശില്‍ കയറ്റി, കയറിട്ട് വലിച്ച് പൊതുനിരത്തില്‍ അപമാനിച്ചവര്‍ പാര്‍ട്ടിയുടെ സ്വന്തം കെട്ടിടത്തിനുള്ളിലിരുന്ന ഗുരുദേവരൂപത്തിന്റെ കൈയറുത്ത് പൊന്തക്കാട്ടില്‍ തള്ളിയവര്‍, എസ്എന്‍ഡിപി നേതൃത്വത്തെയും ഹിന്ദുസംഘടനകളെയും ഒരു കാരണവുമില്ലാതെ ആക്ഷേപിച്ചവര്‍ ശ്രീനാരായണീയരടക്കമുള്ള ആയിരങ്ങളെ മതംമാറ്റി വിളവെടുക്കുന്നുവെന്ന് പരക്കെ ആരോപണം നേരിടുന്ന ഒരു സുവിശേഷകനെ ഒപ്പം കൂട്ടിയതിന്റെ കുടിലബുദ്ധി ആര്‍ക്കാണറിയാത്തത്?മത്തായിചാക്കോയുടെ സംസ്‌കാരവിവാദത്തില്‍ താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിച്ച പിണറായി പിന്നീടൊരിക്കല്‍ അതേ ബിഷപ്പിന്റെ അരമനയില്‍ വിരുന്നുണ്ണുന്നത് കണ്ടതാണ് കേരളം.

നികൃഷ്ടജീവി പുണ്യവാളനായതെങ്ങനെയാണ്? പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ ബിഷപ്പ് റമിജിനിയോസ് ഇഞ്ചനാനിയല്‍ കേരളത്തെ ജാലിയന്‍വാലാബാഗ് ആക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍, സമരരംഗത്തുണ്ടായിരുന്ന ഹൈന്ദവസംഘടനാപ്രവര്‍ത്തകരെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ആഹ്വാനം ചെയ്തപ്പോള്‍, മണ്ഡലകാലത്ത് ഇടുക്കിയിലെ തെരുവോരത്ത് ഉപരോധം സൃഷ്ടിച്ചപ്പോള്‍….അപ്പോഴാണ് പിണറായിക്ക് ഈ ബിഷപ്പുമാര്‍ പുണ്യവാളന്മാരായത്. ഹിന്ദുസമൂഹത്തിനും ഹിന്ദു സംഘടനകള്‍ക്കും എതിരെ വാളോങ്ങുന്നവന്‍ പാതിരിയായാലും മൗലവിയായാലും മതമൗലികവാദിയായാലും വാരിപ്പുണരാന്‍ തയ്യാറാണ് പിണറായി സഖാവെന്ന് സാരം. മദനിയെ എഴുന്നള്ളിച്ച് ശാസ്താംകോട്ടയിലെ വീട്ടുപടിക്കല്‍വരെയെത്തിച്ച പിണറായിയുടെ ബുദ്ധിക്ക് പിന്നിലും ഈ ഹിന്ദുവിരോധമാണെന്ന് കാണാന്‍ മടിക്കേണ്ടതില്ല.

പതിനേഴുകൊല്ലംകൊണ്ട് സിപിഎമ്മിനെ കുളിപ്പിച്ച് കിടത്തിയ ആളാണ് പിണറായി വിജയനെന്ന് ആത്മപരിശോധന നടത്താന്‍ ത്രാണിയുള്ള എവനെങ്കിലും അതിനുള്ളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ മനസ്സിലാകും. വേലിക്കകത്ത് അച്യുതാനന്ദനെ വേലിക്ക് പുറത്താക്കി പടിയടച്ച് പിണ്ഡംവെച്ച് പാര്‍ട്ടിവിരുദ്ധനെന്ന് പച്ചകുത്തിയാണ് പിണറായി വിജയന്‍ ആലപ്പുഴയില്‍വെച്ച് പദവി കൊടിയേരി ബാലകൃഷ്ണന് കൈമാറിയത്. കോടിയേറ്റം കഴിഞ്ഞതിനുശേഷം പാവം കോടിയേരി ഇക്കാണുന്നതിന്റെയൊന്നും പൊരുളറിയാതെ കുഴങ്ങുകയാണ്.

നടത്തിയ സമരങ്ങളെല്ലാം പൊളിഞ്ഞു കുത്തുപാളയെടുത്തതിന്റെ പിന്നാലെയാണ് അരുവിക്കരയിലെ തെരഞ്ഞെടുപ്പ് വന്നത്. പിബി അംഗം പിണറായി വിജയന്‍ നേരിട്ടായിരുന്നു തെരഞ്ഞെടുപ്പ് നയിച്ചത്. എം.എ. ബേബിയെ തോല്‍പ്പിക്കാന്‍ കുണ്ടറയില്‍ പയറ്റിയ പരനാറിയന്‍ വികടോക്തികള്‍ കേള്‍ക്കേണ്ടിവരുമെന്ന ഭീതി പക്ഷേ ഇക്കുറി അസ്ഥാനത്തായി. തെരഞ്ഞെടുപ്പ് നയിക്കാന്‍ നിയുക്തനായ പിണറായി പുറത്തിറങ്ങിയതേയില്ല. ഇമ്മാതിരി അഡ്ജസ്റ്റ്‌മെന്റുകളുടെ പഴി കേട്ട് വലഞ്ഞാണ് കൊടിയേരി ഒടുവില്‍ പച്ചക്കറി വിപ്ലവത്തിനിറങ്ങിയത്.

പാര്‍ട്ടി ഭരിക്കുന്ന ജില്ലാപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ഫാമില്‍ ജനങ്ങളുടെ പണംകൊണ്ട് വിളയിച്ചെടുത്ത പാവക്കയും വെണ്ടയ്‌ക്കയും ഓണക്കാലത്ത് വിറ്റഴിച്ച് വിഷമില്ലാത്ത പച്ചക്കറി ജനങ്ങള്‍ക്കു നല്‍കുകയായിരുന്നു ബുദ്ധി. വിഷം പച്ചക്കറിയിലല്ല പാര്‍ട്ടി സഖാക്കളിലാണെന്ന് പിന്നെയാണ് ബോധ്യമായത്. അല്ലെങ്കില്‍പിന്നെ ശ്രീകൃഷ്ണജയന്തി ആഘോഷിക്കാന്‍ പോയവന് ശ്രീനാരായണഗുരുവിനെ കുരിശിലേറ്റേണ്ട കാര്യമുണ്ടായിരുന്നോ? എല്ലാം കഴിഞ്ഞപ്പോള്‍ ആഘോഷിച്ചത് എന്താണെന്ന് തന്നെ അറിയാത്ത പരുവമായി.

‘വിനായകം പ്രകുര്‍വാണോ രചയാമാസ വാനരം’ എന്നൊരു ചൊല്ലുണ്ടത്രെ സംസ്‌കൃതത്തില്‍. വിനായകനെ നിര്‍മ്മിക്കാനാണ് ഉദ്ദേശിച്ചത്. കഴിഞ്ഞപ്പോള്‍ വാനരനെപ്പോലെയായെന്ന് സാരം. ഇച്ചേല്ക്കായിപ്പോയി കാര്യങ്ങള്‍. രാവിലെ മഞ്ഞമുണ്ടും ഗോപിക്കുറിയും കിരീടവും ഓടക്കുഴലും മയില്‍പ്പീലിയുമൊക്കെയായി സകലമാന ജയരാജന്മാരും കൃഷ്ണവേഷം കെട്ടിക്കഴിഞ്ഞ് കണ്ണാടി കാണുമ്പോഴാണ് എല്ലാറ്റിനും കംസന്റെ കോലം… ആകെ നാണക്കേടായി. പിന്നെ കുത്തിയിരുന്ന് പാര്‍ട്ടികമ്മറ്റി കൂടിയാണ് കൃഷ്ണന്മാരെല്ലാംകൂടി മയില്‍പ്പീലി മാറ്റി ഓലക്കുടയാക്കാന്‍ തീരുമാനിച്ചതെന്നാണ് കേള്‍ക്കുന്നത്.;

അതാവുമ്പോള്‍ മഹാബലി വന്നു, പോയില്ല, കണ്ണൂരൊക്കെ കറങ്ങിനടപ്പാണെന്ന് ആള്‍ക്കാര് ധരിച്ചോളുമത്രെ. ജന്മാഷ്ടമി നടത്തി ഓണാഘോഷമാക്കി തീര്‍ത്തതിന്റെ പൊരുള്‍ കണ്ടുപിടിക്കാന്‍ കോടിയേരി പെട്ട പാട്! അതൊരുവിധം ഒതുങ്ങുന്നതിന് മുമ്പാണ് കോട്ടയത്തെ പാര്‍ട്ടി വക രോഗശാന്തി ശുശ്രൂഷ. സഖാവ് തങ്കുവും പാസ്റ്റര്‍ പിണറായിയും ചേര്‍ന്ന വര്‍ഗീയവിരുദ്ധ സ്വര്‍ഗീയവിരുന്നിന് പുതിയ വ്യാഖ്യാനം കണ്ടുപിടിക്കാന്‍ പാര്‍ട്ടിയുടെ മഹാകവി ജി. സുധാകരനെയോ ഭാഷാപണ്ഡിതന്‍ എം.വി. ജയരാജനെയോ നിയോഗിക്കാനാണിട.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

Kerala

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

India

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

Kerala

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

India

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.