Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 08:10 pm IST
in Samskriti

ബ്രഹ്മാവ് ചോദിച്ചു: ദേവദേവാ, എന്തിനാണ് അങ്ങ് തപസ്സു ചെയ്യുന്നത്? സര്‍വ്വജഗത്തിന്റെയും നാഥനായ അങ്ങ് ധ്യാനത്തിലിരിക്കുന്നത് കണ്ടിട്ട് എനിക്ക് വിസ്മയം തീരുന്നില്ല. അങ്ങയുടെ നാഭിയില്‍ വിരിഞ്ഞ താമരയിലാണല്ലോ ഞാനുണ്ടായത്. സൃഷ്ടികര്‍മ്മങ്ങള്‍ അങ്ങെന്നെ ഏല്‍പ്പിക്കുകയും ചെയ്തു. അങ്ങയെക്കാള്‍ ആരാദ്ധ്യനായ ദേവനാരാണ്? കാരണവും കാര്യവും അങ്ങാണ്. അങ്ങയുടെ ഇച്ഛയ്‌ക്കൊത്ത് ഞാന്‍ സൃഷ്ടിക്കുന്നു, മഹേശ്വരന്‍ ഉചിതമായി അവയെ സംഹരിക്കുന്നു. അങ്ങയുടെ ആജ്ഞാനുവര്‍ത്തികളാണ് ഞങ്ങള്‍ രണ്ടുപേരും. അഗ്‌നിയും സൂര്യനും അനിലനും മേഘവും എല്ലാം അങ്ങയുടെ നിയന്ത്രണത്തിലാണ്. എന്നിട്ടും അങ്ങ് മറ്റൊരു ദേവനെ ഉപാസിക്കുന്നു! എത്ര അത്ഭുതം! അങ്ങയുടെ രഹസ്യം എന്തെന്ന് പറഞ്ഞു തന്നാലും മഹാത്മാക്കള്‍ക്ക് ഒളിക്കാന്‍ ഒന്നുമില്ലല്ലോ!

അപ്പോള്‍ വിഷ്ണുഭഗവാന്‍ പറഞ്ഞു: ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരായ നാം ത്രിമൂര്‍ത്തികള്‍ക്ക് സൃഷ്ടിസ്ഥിതിസംഹാരപ്രാഭവങ്ങള്‍ ഉണ്ടെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ നാം ഈ പ്രവൃത്തികള്‍ ചെയ്യുന്നത് പരാശക്തിയുടെ കല്‍പ്പനയനുസരിച്ചാണെന്നു വേദജ്ഞര്‍ പറയുന്നു. വിശ്വസൃഷ്ടിക്കു പിറകില്‍ രാജസരൂപത്തില്‍ നിന്നിലും, സ്ഥിതിപരിപാലനത്തിനായി സാത്വികരൂപത്തില്‍ എന്നിലും സംഹാരത്തിനായി താമസരൂപത്തില്‍ രുദ്രനിലും ദേവിയാണ് നിലകൊള്ളുന്നത്. ദേവിയുടെ ശക്തിസ്രോതസ്സില്ലാതായാല്‍ നാമെല്ലാം നിസ്‌തേജരാവും. ശക്തിക്ക് അധീനരാണ് നാമെന്നു കാണിക്കാന്‍ പല ദൃഷ്ടാന്തങ്ങളും ഞാന്‍ പറഞ്ഞു തരാം.

ആദിശേഷനെന്ന മെത്തയില്‍ ഞാനുറങ്ങുന്നു. കാലമാവുമ്പോള്‍ ഞാനുണരുന്നത് ആ ശക്തിയുടെ പ്രാഭാവത്താലത്രേ. ഞാനാ ശക്തിയുടെ ബലത്തിലാണ് തപസ്സു ചെയ്യുന്നതും ലക്ഷ്മിയുമായി വിഹരിക്കുന്നതും. ചിലപ്പോള്‍ എനിക്ക് അസുരവര്‍ഗ്ഗവുമായി എറ്റ് മുട്ടേണ്ടതായും ഭയങ്കരമായ യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടതായും വരുന്നു. പ്രളയജലത്തില്‍ നിന്നുകൊണ്ട് ഞാന്‍ അയ്യായിരം കൊല്ലം മല്ലയുദ്ധം ചെയ്ത കാര്യം അങ്ങേയ്‌ക്കറിയാം. എന്റെ കര്‍ണ്ണമലത്തില്‍ നിന്നുണ്ടായ മധുകൈടഭന്മാരെ ഞാന്‍ വധിച്ചത് ദേവിയുടെ പ്രഭാവത്താലാണ്.

ആ ദേവിയാണ് എല്ലാറ്റിന്റെയും പരമകാരണമെന്ന് അങ്ങേയ്‌ക്കറിയാം. പിന്നെയെന്തിനാണ് വീണ്ടും അതെപ്പറ്റി ചോദിക്കുന്നത്? ആ ഭഗവതിയുടെ ഇച്ഛയ്‌ക്കൊത്ത് ഞാന്‍ അലയാഴിയില്‍ അലയുന്നു. യുഗംതോറും ആമ, പന്നി, മുതലായ അവതാരങ്ങളും ഞാന്‍ കൈക്കൊള്ളുന്നു. മൃഗങ്ങളായി ജനിക്കാന്‍ ആരാണിഷ്ടപ്പെടുക? എന്നാല്‍ ദേവി അതിനായി കല്‍പ്പിച്ചാല്‍ നാം അനുസരിക്കുക തന്നെ! പൂമങ്കയായ ലക്ഷ്മിയെ വിട്ടു മീനാദികളായി ജനിക്കാന്‍ ആരാണ് പോവുക? സുഖമായി ഉറങ്ങാനുള്ള മെത്ത വേണ്ടെന്നുവച്ചു ഗരുഡന്റെ പുറത്തേറി യുദ്ധം ചെയ്യാന്‍ ആരാണ് ഇഷ്ടപ്പെടുക? പണ്ട് വില്ലിന്റെ ഞാണ്‍ പൊട്ടി എന്റെ തല തെറിച്ചു പോയതും അത് കണ്ട അങ്ങ് എനിക്കൊരു കുതിരത്തല വെച്ച് തന്നതും ഓര്‍മ്മയുണ്ടല്ലോ? എനിക്ക് ഹയാനനന്‍ എന്ന പേരുണ്ടായത് അങ്ങിനെയാണ്. എനിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെങ്കില്‍ ഇതൊക്കെ സംഭവിക്കുമോ? ഞാനും പരാശക്തിയ്‌ക്ക് അധീനന്‍ മാത്രം. ചതുര്‍മുഖാ, ആ ദേവിയെ പ്രീതിപ്പെടുത്താന്‍ ഞാനും നിത്യവും ദേവീധ്യാനം ചെയ്യുന്നു. ആ ഭഗവതിക്ക് മുകളിലായി ഞാന്‍ ആരെയും കാണുന്നില്ല.

നാരദന്‍ തുടര്‍ന്നു: ഭഗവാന്‍ വിഷ്ണു പറഞ്ഞതായ ഇക്കഥ എനിക്ക് പറഞ്ഞു തന്നത് അച്ഛന്‍ തന്നെയാണ്. ആ ദേവിയുടെ കാലടി പണിതാല്‍ എല്ലാ അഭീഷ്ടങ്ങളും പരാശക്തി നടത്തിത്തരും.

സൂതന്‍ പറഞ്ഞു: നാരദന്‍ പറഞ്ഞത് കേട്ട് സത്യവതിയുടെ പുത്രനായ വ്യാസന്‍ ദേവീ ഭജനത്തിനായി മഹാമേരുവിലേയ്‌ക്ക് പോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

Kerala

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.