Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തിരിച്ചുകിട്ടിയെന്ന് ആഹ്ലാദിക്കവെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2016, 09:53 pm IST
in Vicharam

ടി.എന്‍. ഗോപകുമാറിനെക്കുറിച്ച് നേരത്തേ കേട്ടിട്ടുണ്ടെങ്കിലും,1993 ല്‍ ചെന്നൈ ‘ഇന്ത്യ ടുഡേ’ യില്‍ സബ് എഡിറ്ററായി ഞാന്‍ എത്തുന്നതോടെയാണ് കൂടുതല്‍ അറിയുന്നത്. അന്നദ്ദേഹം ‘ഇന്ത്യ ടുഡേ’യുടെ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആയിരുന്നു എന്നാണോര്‍മ്മ. അദ്ദേഹം ചെയ്ത ഒരു വിവാദ കവര്‍ സ്‌റ്റോറിയെച്ചൊല്ലി മാനേജ്‌മെന്റുമായി ഒത്തുതീര്‍പ്പിന് നില്‍ക്കാതെ സ്വന്തം നിലപാടില്‍ ഉറച്ച് രാജിക്കത്ത് കൊടുത്തുനില്‍ക്കുന്ന സമയമായിരുന്നു അത്. സ്വാഭാവികമായും സഹപ്രവര്‍ത്തകര്‍ക്കിടയിലെ ചര്‍ച്ച ടി .എന്‍ ഗോപകുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തകനെക്കുറിച്ച് തന്നെയായിരുന്നു.

പിന്നീട് 1995 ല്‍ മലയാളത്തിലെ ആദ്യ സ്വകാര്യചാനലായ ‘ഏഷ്യാനെറ്റ് ന്യൂസ് ‘ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ‘ഇന്ത്യ ടുഡേ’ വിട്ട് ഞാനും അതില്‍ ചേക്കേറി. ‘ഏഷ്യാനെറ്റ് ന്യൂസി’ന്റെ തലപ്പത്ത് അപ്പോഴേക്കും ടി .എന്‍. ഗോപകുമാര്‍ എത്തിയിരുന്നു; ‘കണ്ണാടി’ എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയും ആരംഭിച്ചിരുന്നു. സ്ഥാപനത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെന്നോ യുവമാധ്യമ പ്രവര്‍ത്തകരെന്നോ വ്യത്യാസമില്ലാതെ ഏവരോടും ഒരുപോലെ സംവദിച്ചിരുന്ന ടി.എന്‍. ഗോപകുമാര്‍, ഞങ്ങളുടെ പ്രിയപ്പെട്ട ‘ടിഎന്‍ജി’ യാവാന്‍ അധികസമയം വേണ്ടിവന്നില്ല. ‘കണ്ണാടിക്കഥകള്‍ ‘ ഒരുപാട് പറഞ്ഞു. സ്‌നേഹിച്ചും ശാസിച്ചും ആശ്വസിപ്പിച്ചും അദ്ദേഹം ഗുരുവും ജ്യേഷ്ഠസഹോദരനും സുഹൃത്തുമായി . സ്‌നേഹസാന്നിദ്ധ്യമായി.

ഒരു വ്യാഴവട്ടക്കാലം ഒരുമിച്ചു പ്രവര്‍ത്തിച്ചു, വ്യക്തിപരമായ കാരണങ്ങളാല്‍ ഞാന്‍ ‘ഏഷ്യാനെറ്റ് ന്യൂസ്’ വിടാനൊരുങ്ങുമ്പോള്‍ അദ്ദേഹം ജ്യേഷ്ഠനെപ്പോലെ വിളിച്ചു സംസാരിച്ചു; എന്ത് പ്രശ്‌നമായാലും നമുക്ക് പരിഹരിക്കാം എന്ന് പറഞ്ഞു. പിന്നീട് ‘ഏഷ്യാനെറ്റ് ന്യൂസ്’ വിട്ട് ഞാന്‍ ‘സില്‍വര്‍ലൈന്‍’ മാഗസിന്റെ എഡിറ്റോറിയല്‍ ചുമതല ഏറ്റെടുത്തപ്പോള്‍ അതിന്റെ ആശയം ആദ്യം പങ്കുവച്ചവരില്‍ ഒരാള്‍ ‘ടിഎന്‍ജി’ ആയിരുന്നു. ‘ടിഎന്‍ജി’ യെപ്പോലെ വെള്ളിനിറമുള്ള മുടിയുള്ളവര്‍ക്ക് വേണ്ടിയാണ് ‘സില്‍വര്‍ലൈന്‍’ എന്നും മലയാളത്തിലെ ആദ്യ 40 പ്ലസ് മാഗസിനാണെന്നും അറിയിച്ചപ്പോള്‍ മുഴങ്ങുന്ന ഒരു ചിരിയായിരുന്നു മറുപടി. പിന്നീട് ആദ്യലക്കത്തിലേക്ക് ഒരു ലേഖനം തരാമെന്ന് സമ്മതിക്കുകയും തിരുവനന്തപുരത്ത് ചെന്നപ്പോള്‍ കയ്യോടെ എഴുതിക്കോ എന്ന് പറഞ്ഞ് അനര്‍ഗളം പറഞ്ഞുതരികയും ഞാന്‍ എഴുതിയെടുക്കുകയും ചെയ്തു. ‘യൗവ്വനയുക്തം ജീവിതം’ എന്ന തലക്കെട്ടില്‍ ആദ്യലക്കത്തില്‍ അത് പ്രസിദ്ധീകരിച്ചു. തെറ്റുകളില്ലാതെ പ്രസിദ്ധീകരിച്ചതിന് അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

അദ്ദേഹം കോഴിക്കോട് വരുമ്പോള്‍ വിളിക്കും; ഞാന്‍ തിരുവനന്തപുരത്ത് എത്തിയാല്‍ കാണും. സിനിമ, സാഹിത്യം, രാഷ്‌ട്രീയം …അങ്ങനെ ഭൂമിക്കു കീഴിലുള്ള എന്തിനെപ്പറ്റിയും നിലപാടുകളോടെ സംസാരിച്ചിരുന്നു ‘ടിഎന്‍ജി’. സ്വാഭാവികമായും അദ്ദേഹത്തെ കേള്‍ക്കാനും വര്‍ത്തമാനങ്ങളില്‍ ഭാഗഭാക്കാവാനും ഒരുപാടു അവസരങ്ങള്‍ ലഭിച്ചു. അര്‍ത്ഥവത്തായ, ഉപാധികളില്ലാത്ത, ആരോഗ്യപൂര്‍ണ്ണമായ സൗഹൃദം ഞങ്ങള്‍ തുടര്‍ന്നു. ഒരുപാട് ഓര്‍മകള്‍, ഒരുപാട് ദൃശ്യങ്ങള്‍ കണ്ണാടിയിലെന്നവണ്ണം കണ്മുന്നിലൂടെകടന്നു പോകുന്നുണ്ട്. ഒരോര്‍മമാത്രം തല്‍ക്കാലം പങ്കുവെക്കട്ടെ. ഒരിക്കല്‍ തിരുവനന്തപുരത്തെത്തി ‘ടിഎന്‍ജി’ യെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു : ‘ഒരു അവാര്‍ഡ് ലഭിച്ചിട്ടുണ്ട് . നിന്റെ ഭാര്യയുടെ നാട്ടില്‍ നിന്നാണ് , ഞാന്‍ വാങ്ങാന്‍ പോവുകയാണ് . വണ്ടിയുണ്ട്, ഡ്രൈവര്‍ ഉണ്ട് , നീ കൂടെ വാ’.

കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് അവാര്‍ഡു നല്‍കുന്ന ചടങ്ങ്. അവിടുത്തെ മലയാളസമിതിയുടെ അവാര്‍ഡാണ്. തിരുവനന്തപുരം മുതല്‍ തക്കല വരെ ഒന്നര-രണ്ടുമണിക്കൂര്‍ നേരം കാറിലിരുന്ന് അദ്ദേഹം വാചാലനായത് മുഴുവന്‍ നാഞ്ചിനാടിനെക്കുറിച്ച് ആയിരുന്നു. ഒപ്പം തക്കലയ്‌ക്കും നാഗര്‍കോവിലിനും അപ്പുറം കന്യാകുമാരിയ്‌ക്കുപോകുന്ന വഴിയിലെ ശുചീന്ദ്രത്തെക്കുറിച്ചും . ശുചീന്ദ്രം, ക്ഷേത്രം, മാതാപിതാക്കള്‍, ബന്ധുക്കളെല്ലാം ആ സംസാരത്തിനിടയില്‍ കടന്നുവന്നു. തമിഴ് കുറലുകള്‍ ചൊല്ലി.

എപ്പോഴും ആഹ്ലാദവാനും ഊര്‍ജ്ജസ്വലനുമായ ‘ടിഎന്‍ജി’ നൊസ്റ്റാള്‍ജിക്കാവുന്നതും അറിഞ്ഞു. അവാര്‍ഡ് സ്വീകരിച്ച ശേഷം മറുപടി പ്രസംഗത്തിലും ശുചീന്ദ്രം നാഞ്ചിനാട് സ്മരണകള്‍ കടന്നു വന്നു. ചടങ്ങ് കഴിഞ്ഞ് , ‘നമുക്ക് ശുചീന്ദ്രത്തേക്ക് വിട്ടാലോ’എന്ന് ചോദിച്ചപ്പോള്‍ ‘സമയം വൈകി… ഇപ്പൊ വേണ്ടെടാ’ എന്നായിരുന്നു മറുപടി. വീണ്ടും തിരുവനന്തപുരത്തേക്ക് ..ശുചീന്ദ്രം സ്മരണകളിലൂടെ .

കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ പോയി കണ്ടിരുന്നു. ‘ഒന്നുമില്ലെടാ…ഒരു ചെറിയ അള്‍സര്‍’…ഇതായിരുന്നു പ്രതികരണം. കോഴിക്കോട്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ‘പ്രിയപ്പെട്ട എം.ടി’ പരിപാടി നടന്നപ്പോള്‍ ‘നീ നമ്മുടെ കുടുംബമല്ലേ’ എന്നു പറഞ്ഞ് ആ പരിപാടിയുടെ സ്വാഗതസംഘത്തിലാക്കി. കോഴിക്കോട്ട് വന്നപ്പോള്‍ വാത്സല്യത്തോടെ വിശേഷങ്ങള്‍ ചോദിച്ചു. പിന്നീട് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ ഇളയ മകളുടെ വിവാഹത്തിന് മറക്കാതെ നേരിട്ടുക്ഷണിച്ചു. പോയിക്കണ്ടു. വീണ്ടും ആ പഴയ ‘ടിഎന്‍ജി’യെ തിരിച്ചുകിട്ടി എന്ന് ആഹ്ലാദിക്കവേ…പൊടുന്നനെ…

ഈ അനുജന്റെ , ശിഷ്യന്റെ ,സുഹൃത്തിന്റെ പ്രണാമം .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

Kerala

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

India

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

Kerala

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

പുതിയ വാര്‍ത്തകള്‍

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

വിദേശവാസാനുകൂല്യവും ഉന്നത പദവികളും! സമ്പൂർണ്ണ രാശിഫലം (28 മെയ് 2026) – AI ജ്യോതിഷം

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.