തിരുവനന്തപുരം: രാഷ്ട്രീയത്തിലേക്കില്ലെന്നും സിനിമയെ മാറ്റിവച്ച് മറ്റൊരു മേഖലയെപ്പറ്റി ചിന്തിക്കാന്‍ കഴിയില്ലെന്നും നടന് സിദ്ദിഖ്. പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരന്നു സിദ്ദിഖ്. മന്ത്രി സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം നല്കി ആരെങ്കിലും വിളിച്ചാലും സിനിമയെ വിട്ട് പോകില്ല. സരിത.എസ്.നായര്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കി എന്നതിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് വിളിച്ചുകൂവുന്നതല്ല രാഷ്ട്രീയം. രാഷ്ട്രീയത്തെക്കുറിച്ച് കൂടുതലായി അറിവുള്ളവര്‍ക്ക് മാത്രമേ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
എപ്പോള്‍ വേണമെങ്കിലും നമ്മളെ പുറന്തള്ളാവുന്ന മേഖലയാണ് സിനിമ. കാലത്തിനനുസരിച്ച് നമുക്ക് മാറാന്‍ കഴിയണം. എങ്കില്‍ മാത്രമേ ഈ മേഖലയില്‍ പിടിച്ച് നില്ക്കാന് സാധിക്കൂ. സമൂഹത്തിന് മികച്ച സന്ദേശം നല്കുന്ന ചിത്രം ‘സുഖമായിരിക്കട്ടെ’ അടുത്ത മാസം അഞ്ചിന് തീയേറ്ററുകളിലെത്തും.
വിവാദമായല്ല, വികാരമായാണ് ഈ ചിത്രം ജനങ്ങളില്‍ പടരുക. ലാഭം കൊതിച്ചെടുത്ത സിനിമയല്ല സുഖമായിരിക്കട്ടെ എന്ന് സംവിധാകനായ റജി പ്രഭാകരന് പറഞ്ഞു. സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശമാണ് സിനിമ നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി.എ. റസാഖ് (തിരക്കഥ), രഞ്ജിത്ത്, ബഷീര്‍( നിര്‍മാതാക്കള്‍) എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: