Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

താരോപദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 07:53 pm IST
in Samskriti

മാറത്തടിച്ചു കരയുന്ന താരയോട് ശ്രീരാമന്‍ കാരുണ്യത്തോടെ ചോദിച്ചു. ”നീയെന്തിനാണിങ്ങനെ വെറുതെ ദുഃഖിക്കുന്നത്? നിന്റെ ഭര്‍ത്താവ് ദേഹമാണോ, ആത്മാവാണോ? എന്നോടു പരമാര്‍ത്ഥം ചൊല്ലുക. ഭര്‍ത്താവ് ശരീരമാണെങ്കില്‍ അത് പഞ്ചഭൂതങ്ങള്‍ കൊണ്ടുനിര്‍മ്മിച്ചതും വെറും ത്വക്ക്, മാംസം, രക്തം, അസ്ഥി എന്നിവ നിറച്ച വിറകുകൊള്ളിക്കു തുല്യമാണ്. എന്നാല്‍ ഭര്‍ത്താവ് ജീവനാണെങ്കില്‍ നിശ്ചലവും ദുഃഖങ്ങളില്ലാത്തതുമാണ്. അതിന് ജനനമരണങ്ങളില്ല. അതുവിചാരിച്ച് നീ ദുഃഖിക്കാതിരിക്കുക. അതു ദുഃഖത്തിനു വിഷയമല്ല. ആത്മാവ് നില്‍ക്കുകയോ നടക്കുകയോ ചെയ്യുന്നില്ല. അതിന് സ്ത്രീപുരുഷ നപുംസക ഭേദമില്ല. ചൂടും തണുപ്പുമേശുന്നില്ല. ആത്മാവ് എല്ലായിടത്തും വ്യാപിച്ചവനും ഏകനും പരനും രണ്ടാമതൊന്നില്ലാത്തവനും, ഒന്നിലും പറ്റിനില്‍ക്കാത്തവനും ജ്ഞാനസ്വരൂപവുമാണ്. അതിനെച്ചൊല്ലി ദുഃഖിക്കുന്നതെന്തിന്?

അപ്പോള്‍ താര ചോദിക്കുന്നു. ”ശരീരം വെറും വിറകുകൊള്ളിക്കു സമമെന്നും ജീവന്‍ നിത്യനും സച്ചിദാത്മാവാണെന്നും പറഞ്ഞല്ലോ. പിന്നെ സുഖദുഃഖാദി സംബന്ധം ഉണ്ടാകുന്നതാര്‍ക്കെന്നു പറഞ്ഞുതരണം.”

അതിന് ശ്രീരാമന്‍ പറഞ്ഞു: ” ആത്മാവിനെക്കുറിച്ചറിയണമെന്ന് തോന്നിയ നീ ധന്യയാണ്. ആത്മരഹസ്യം പറയാം കേട്ടുകൊള്ളു. ദേഹം, ഇന്ദ്രിയം, എന്റെതെന്നുള്ള വിചാരം ഈവിധഭേദബുദ്ധി ഏതുവരെയുണ്ടോ അതുവരെ സംസാരവും ഉണ്ടായിരിക്കും. അജ്ഞാനംകൊണ്ടാണിത്. മായയില്‍ ഉണ്ടാകുന്ന ഈ സംസാരം തനിയെ മാറിപ്പോകില്ല. മനുഷ്യന്‍ നാനാവിഷയങ്ങളെപ്പറ്റി ധ്യാനിച്ചുകാണ്ടിരിക്കുന്നതുകാണ്ടാണത്. മായയുടെ ആഗമനം താന്‍ കാണുന്ന സ്വപ്‌നംപോലെയാണ്. സ്വപ്‌നത്തില്‍ അനുഭവമുണ്ട്. എന്നാല്‍ അങ്ങനെയൊന്നില്ലതാനും. അനാദിയായ ആവിദ്യയുടെ സമ്പര്‍ക്കംകൊണ്ട് അഹങ്കാരമുണ്ടാകുന്നു. പ്രയോജനരഹിതമായ സംസാരമുണ്ടാകുന്നു. സംസാരം രാഗദേ്വഷങ്ങള്‍ നിറഞ്ഞതാണ്. മനസാണ് സംസാരത്തിനു കാരണം ആത്മാവിന്റെയും മനസ്സിന്റെയും തുല്യതകാരണം സംസാരം ആത്മാവിനുമുണ്ടാകുന്നു.

ശുദ്ധമായ സ്ഫടികഗ്ലാസില്‍ രക്തമിരുന്നാല്‍ സ്ഫടികത്തിലും രക്തനിറം കാണുന്നതുപോലെ വാസ്തവത്തില്‍ ആത്മാവിന് സംസാരവുമായി യാതൊരു ബന്ധവുമില്ല. സുഖദുഃഖങ്ങള്‍ക്ക് പാത്രമാകുന്നത് മനസ്സാണ്. ആ മനസ്സുമായുള്ള ബന്ധംകൊണ്ട് ആത്മാവിലും അവ ഉണ്ടെന്നു തോന്നുന്നു. സ്ഫടികത്തിലെ രക്തനിറം യഥാര്‍ത്ഥത്തില്‍ തോന്നല്‍ മാത്രമാണ്. ആത്മാവിലെ സുഖദുഃഖങ്ങളും തോന്നല്‍ മാത്രമാണ്. ജീവന്‍ ആത്മാവിന്റെ ലിംഗമായ മനസ്സിനെ വളരെ താല്‍പര്യത്തോടെ പരിഗ്രഹിച്ചിട്ട് അതിന്റെ സ്വഭാവങ്ങളായ കാമക്രോധാദി വികാരങ്ങളില്‍ ബന്ധനായി അവശനായിത്തീരുന്നു.

ആരംഭത്തില്‍ അത് രാഗദേ്വഷാദികളായ സത്യം, രജസ്, തമസ്സ് എന്നീ മനോഗുണങ്ങളെ സൃഷ്ടിക്കുന്നു. പിന്നെ നാനാപ്രകാരത്തിലുള്ള കര്‍മ്മങ്ങളെ വെളുപ്പ്, ചുവപ്പ്, കറുപ്പ് എന്നീ നിറഭേദങ്ങളോടെ ചെയ്യുന്നു. വെളുപ്പ് സത്യഗുണത്തെയും ചുവപ്പ് രജോഗുണത്തെയും കറുപ്പ് തമോഗുണത്തെയും പ്രതിനിധീകരിക്കുന്നു. വെളുപ്പിന് അനുസൃതമായി ജപം, ധ്യാനം തുടങ്ങിയ കര്‍മ്മങ്ങളും ചുവപ്പിനനുസൃതമായി ഹിംസാമയമായ യാഗകര്‍മ്മങ്ങളും കറുപ്പിന് അനുസൃതമായി പാപകര്‍മ്മങ്ങളും ചെയ്യുന്നു. ഇങ്ങനെ കര്‍മവശാല്‍ പാപപുണ്യങ്ങള്‍ അനുഷ്ഠിച്ച് അതിനനുസരിച്ച് ജനിച്ചും മരിച്ചും പ്രളയാവസാനം വരെ തുടരുന്നു. എല്ലാം അവസാനിക്കുന്ന പ്രളയകാലത്ത് ആ ജീവന്‍ അനാദിയായ മായയില്‍ വിലയം പ്രാപിക്കുന്നു. ബ്രഹ്മാവ് വീണ്ടും സൃഷ്ടിയാരംഭിക്കുമ്പോള്‍ ലയിച്ചിടത്തുനിന്ന് പൂര്‍വവാസനകളോടെ പുറപ്പെട്ട് വീണ്ടും ഈ ഭൂമിയില്‍ തന്നെ ജനിക്കുന്നു.

കര്‍മ്മഫലങ്ങള്‍ക്കനുസരിച്ച് സുഖവും ദുഃഖവും വീണ്ടും അനുഭവിച്ചു തുടങ്ങും. ഘടികാരത്തിന്റെ സൂചിപോലെ നിറുത്തില്ലാതെ ജീവന്‍ സംസാരത്തില്‍ കറങ്ങിക്കൊണ്ടേയിരിക്കുന്നു. മായയ്‌ക്ക് അധീനരായ പുണ്യപുരുഷന്മാരില്‍ നിന്ന് എന്നെക്കുറിച്ചറിയുമ്പോള്‍ ചിത്തം എന്റെ നേര്‍ക്കു തിരിയുന്നു. എന്റെ കഥ കേള്‍ക്കുന്നതിന് ശ്രദ്ധയുണ്ടാകുന്നു. ക്രമേണ എന്റെ സ്വരൂപജ്ഞാനമുണ്ടാകും. ആ സമയത്ത് സദ്ഗുരുവില്‍നിന്നും തത്ത്വമസി തുടങ്ങിയമഹാവാക്യങ്ങളുടെ അര്‍ത്ഥജ്ഞാനമുണ്ടാകുന്നു. നിരന്തരമായ സാധനചെയ്ത് സച്ചിദാനന്ദസ്വരൂപവും അദ്വിതീയവുമായ ആത്മാവിനെ മനസ്സ്, ഇന്ദ്രിയങ്ങള്‍, പ്രാണന്‍, അഹങ്കാരം എന്നിവയില്‍നിന്നും വേറിട്ടതാണെന്ന് ജ്ഞാനം നേടുന്നു.

അപ്പോള്‍ മുക്തിയും ലഭിക്കും. ഹേ താരേ, നീ ഈ ഉപദേശം നന്നായി മനനം ചെയ്യുക. നീ പൂര്‍വ ജന്മത്തില്‍ എന്നില്‍ പരമഭക്തയായിരുന്നു. അതുകൊണ്ടാണ് നിനക്കിപ്പോള്‍ എന്റെ ദര്‍ശനം ലഭിച്ചത്. നീ രാവും പകലും എന്റെ രൂപം ധ്യാനിച്ചുകൊണ്ട് ബന്ധവശാല്‍ വന്നുചേര്‍ന്ന കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയും അവയില്‍ ഒട്ടാതിരിക്കുകയും ചെയ്യുക. പിന്നെ നിനക്ക് സംസാരദുഃഖം ഉണ്ടാവുകയില്ല

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.