Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാണാസുരയുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 07:48 pm IST
in Samskriti

ഒരു ദിവസം ബാണാസുരന്റെ മകള്‍ ഉഷ യാദൃച്ഛികമായി സുഖമായ ചിന്തയിലിരിക്കുന്നതു കണ്ടു വന്ന പാര്‍വതിദേവിയോട് എനിക്ക് വരാന്‍ പോകുന്ന വരന്‍ എങ്ങനെയുണ്ടാവുമെന്നും മറ്റും അറിയാനായി ചോദിച്ചു. അതിനു മറുപടിയായി പാര്‍വതി ദേവി ”വൈകാശി മാസത്തില്‍ കൃഷ്ണപക്ഷത്തില്‍ ദ്വാദശി ദിനം രാത്രിയില്‍ നിന്റെ ഉറക്കത്തില്‍ സ്വപ്‌നത്തില്‍ ആരുവരുന്നുവോ അവന്‍ തന്നെ നിന്റെ ഭര്‍ത്താവായി തീരും”എന്നു പ്രവചിച്ചു.

പാര്‍വതി ദേവി പറഞ്ഞ ആ സുദിനം എത്തിച്ചേര്‍ന്നു. രാത്രി നല്ല ഉറക്കത്തില്‍ ഒരു വീരപുരുഷനെ സ്വപ്‌നം കണ്ടു. പിറ്റേന്ന് പ്രഭാതത്തില്‍ തന്റെ തോഴി ചിത്രലേഖയോടു വിവരം പറഞ്ഞു. എന്തായാലും നീ എനിക്ക് വേണ്ടി ഞാന്‍ സ്വപ്‌നത്തില്‍കാണുകയുണ്ടായ വീരകുമാരനെ കുറിച്ചു അന്വേഷിക്കണം എന്നു പറഞ്ഞേല്‍പ്പിച്ചു. മായശക്തിയാല്‍ വളരെ പ്രസിദ്ധിയുള്ള ചിത്രലേഖയായ ഞാന്‍ അന്വേഷിക്കാം എന്നുപറയുന്നു. അതിലേക്ക് കുറെയധികം വിരന്മാരുടെ ചിത്രങ്ങള്‍ മായാശക്തിയാല്‍ വരച്ചുകാണിച്ചുകൊടുത്തു. അതില്‍ ഒരു ചിത്രത്തെ സൂക്ഷിച്ചു നോക്കിയ ഉഷ വളരെ ലജ്ജാവതിയാവുന്ന കാഴ്ചകണ്ടു ചിത്രലേഖപറയുന്നു അത് വേറെ ആരുമല്ല ദ്വാരകയിലുള്ള കണികാന്തപുരത്തിലുള്ള രാജകുമാരനാണ് എന്നുപറഞ്ഞു രാജകുമാരന്‍ ശ്രീകൃഷ്ണന്റെ പേരക്കുട്ടി അനിരുദ്ധന്‍ ആണെന്നും അറിയിച്ചു.

അതിനുശേഷം ചിത്രലേഖ തന്റെ ദിവ്യമായ മായാശക്തിയാല്‍ അനിരുദ്ധനെ ഉഷയുടെ അന്തഃപുരത്തില്‍ നാള്‍തോറും എത്തിക്കാന്‍ തുടങ്ങി. ഇതുമനസ്സിലാക്കിയ കാവല്‍ക്കാര്‍ ഒരു ദിവസം ബാണാസുരനോടു കാര്യങ്ങള്‍ ധരിച്ചു. ബാണാസുരന്‍ ഉഗ്രകോപത്തോടെ തന്റെ കുറെ സൈന്യത്തെ അനിരുദ്ധനോടു യുദ്ധം ചെയ്യാന്‍ അയച്ചു. അവരെയെല്ലാം രാജകൊട്ടാരത്തിലുള്ള കൂറ്റന്‍ തൂണ് ഇളക്കിയെടുത്ത് അനിരുദ്ധന്‍ നേരിട്ടു. സൈന്യത്തെ വന്നവഴി തോല്‍പ്പിച്ചോടിച്ചു. പിന്നെ താമസിയാതെ ബാണന്‍ തന്നെ യുദ്ധത്തിനു പുറപ്പെട്ടു. അതിഭയങ്കരമായ യുദ്ധം, യാതൊരുവിധത്തിലും ആര്‍ക്കും അനിരുദ്ധനെ തോല്‍പ്പിക്കാനായില്ല പിന്നെ മന്ത്രിയുടെ ഉപദേശം നിമിത്തം മായയുദ്ധത്തിനാല്‍ നാഗാസ്ത്രം പ്രയോഗിച്ചു, അനിരുദ്ധനെ പാശംകൊണ്ടു ബന്ധിച്ചു. ഉടനെതന്നെ രാജകൊട്ടാരത്തില്‍ തടവറയ്‌ക്കുള്ളിലാക്കി.

ഈ സമയം ദ്വാരകാ വാസികളെല്ലാം അനിരുദ്ധനെ കാണാതായിട്ടുള്ള വിവരം കൃഷ്ണഭഗവാനെ അറിയിച്ചു. അപ്പോള്‍ നാരദമുനി വന്നു സംഭവങ്ങള്‍ എല്ലാം വിസ്തരിച്ചു പറഞ്ഞു. താമസിച്ചില്ല പിന്നെ കൃഷ്ണന്‍, ബലരാമന്‍, പ്രദ്യുമ്‌നന്‍ മുതലായവരോടുകൂടി യുദ്ധത്തിനായി പുറപ്പെടുന്നു. അവിടെ ബാണനഗരത്തിലെ ശോണിതപുരത്തുവെച്ചു ശിവന്റെ ഭൂതഗണങ്ങള്‍ കൃഷ്ണനെയും മറ്റും യുദ്ധത്തില്‍ നേരിടുന്നു. അവരെയെല്ലാം ഭഗവാനന്റെ സൈന്യം നശിപ്പിച്ചു.

പിന്നെ ശിവനും സുബ്രഹ്മണ്യനും ബാണനും രഥത്തില്‍ കയറിവന്ന് അതിഘോരമായ യുദ്ധം ശ്രീകൃഷ്ണനോടും സൈന്യത്തോടും ചെയ്തു തുടങ്ങി. ഈ സമയം കൃഷ്ണന് ഒരു ഉപായം തോന്നി പരമശിവനെ ജയിക്കാന്‍ അത്രപെട്ടെന്ന് സാധ്യമല്ല.

അതിനാല്‍ കൃഷ്ണന്‍ ശിരുമ്പണാസ്ത്രം പ്രയോഗിച്ചു. പരമേശ്വരന്‍ ഉടനെ തന്നെ രഥത്തില്‍ തളര്‍ന്നു ഇരുന്നു. (കോട്ടുവാ ഇടുന്ന അസ്ത്രം ആയിരുന്നു) ഇതുകണ്ട സുബ്രഹ്മണ്യന്‍ ശ്രീകൃഷ്ണനെ തികഞ്ഞ വീര്യത്തോടെ നേരിട്ടു. ഉടനെ കൃഷ്ണന്‍ ഒരു ഹുങ്കാരശബ്ദം പുറപ്പെടുവിച്ചു. ആ ശബ്ദത്തിന്റെയും കാറ്റിന്റെയും വേഗതയില്‍ സുബ്രഹ്മണ്യന്റെ ശക്തിവേല്‍ വളരെ ദൂരെക്കു പറന്നു. ഉടനെ ബാണനോടായി യുദ്ധം ഭഗവാന്‍ കൃഷ്ണന്‍ ആവുന്ന യുദ്ധമുറകളെല്ലാം പ്രയോഗിച്ചു എല്ലാം തടുത്തുകൊണ്ടു ബാണാസുരന്‍ അജയ്യനായി നില്‍ക്കുന്നതുകണ്ടു ഭഗവാന്‍ ആയിരം സൂര്യതേജസ്സുള്ള സുദര്‍ശനമെടുത്തു പ്രയോഗിച്ചു.

ബാണാസുരന്റെ ആയിരം കൈകളും മുറിച്ചിട്ടു സുദര്‍ശനം ഭഗവാന്റെ കൈവശം തിരികെ വന്നു. വാര്‍ന്നൊലിക്കുന്ന രക്തവുമായി നില്‍ക്കുന്ന ബാണന്റെ നേരെ വീണ്ടും സുദര്‍ശനം എടുത്തു പ്രയോഗിക്കാന്‍ നേരത്ത് സാക്ഷാല്‍ പാര്‍വതീ ദേവി തൊഴുകൈയുമായി കൃഷ്ണന്റെ മുന്നില്‍ വന്നുനിന്നു. ബാണനു ജീവന് ഒരാപത്തും വരില്ല എന്ന വാക്കുകൊടുത്തിട്ടുണ്ട് എന്നു പറഞ്ഞു. ആയതിനാല്‍ ശ്രീകൃഷ്ണനും ബാണനു ഒരാപത്തും വരില്ല എന്നു ചിരിച്ചുകൊണ്ട് പറഞ്ഞ് സുദര്‍ശനത്തെ തിരികെ എടുത്തു. പിന്നെ എല്ലാവരും ചേര്‍ന്നു ചങ്ങലയില്‍ ബന്ധനസ്ഥനായ അനിരുദ്ധനെ മോചിപ്പിച്ച് ഉഷയെയും കൂട്ടി ദ്വാരകയിലേക്ക് യാത്രയാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.