Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാണാസുരയുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 07:48 pm IST
in Samskriti

ഒരു ദിവസം ബാണാസുരന്റെ മകള്‍ ഉഷ യാദൃച്ഛികമായി സുഖമായ ചിന്തയിലിരിക്കുന്നതു കണ്ടു വന്ന പാര്‍വതിദേവിയോട് എനിക്ക് വരാന്‍ പോകുന്ന വരന്‍ എങ്ങനെയുണ്ടാവുമെന്നും മറ്റും അറിയാനായി ചോദിച്ചു. അതിനു മറുപടിയായി പാര്‍വതി ദേവി ”വൈകാശി മാസത്തില്‍ കൃഷ്ണപക്ഷത്തില്‍ ദ്വാദശി ദിനം രാത്രിയില്‍ നിന്റെ ഉറക്കത്തില്‍ സ്വപ്‌നത്തില്‍ ആരുവരുന്നുവോ അവന്‍ തന്നെ നിന്റെ ഭര്‍ത്താവായി തീരും”എന്നു പ്രവചിച്ചു.

പാര്‍വതി ദേവി പറഞ്ഞ ആ സുദിനം എത്തിച്ചേര്‍ന്നു. രാത്രി നല്ല ഉറക്കത്തില്‍ ഒരു വീരപുരുഷനെ സ്വപ്‌നം കണ്ടു. പിറ്റേന്ന് പ്രഭാതത്തില്‍ തന്റെ തോഴി ചിത്രലേഖയോടു വിവരം പറഞ്ഞു. എന്തായാലും നീ എനിക്ക് വേണ്ടി ഞാന്‍ സ്വപ്‌നത്തില്‍കാണുകയുണ്ടായ വീരകുമാരനെ കുറിച്ചു അന്വേഷിക്കണം എന്നു പറഞ്ഞേല്‍പ്പിച്ചു. മായശക്തിയാല്‍ വളരെ പ്രസിദ്ധിയുള്ള ചിത്രലേഖയായ ഞാന്‍ അന്വേഷിക്കാം എന്നുപറയുന്നു. അതിലേക്ക് കുറെയധികം വിരന്മാരുടെ ചിത്രങ്ങള്‍ മായാശക്തിയാല്‍ വരച്ചുകാണിച്ചുകൊടുത്തു. അതില്‍ ഒരു ചിത്രത്തെ സൂക്ഷിച്ചു നോക്കിയ ഉഷ വളരെ ലജ്ജാവതിയാവുന്ന കാഴ്ചകണ്ടു ചിത്രലേഖപറയുന്നു അത് വേറെ ആരുമല്ല ദ്വാരകയിലുള്ള കണികാന്തപുരത്തിലുള്ള രാജകുമാരനാണ് എന്നുപറഞ്ഞു രാജകുമാരന്‍ ശ്രീകൃഷ്ണന്റെ പേരക്കുട്ടി അനിരുദ്ധന്‍ ആണെന്നും അറിയിച്ചു.

അതിനുശേഷം ചിത്രലേഖ തന്റെ ദിവ്യമായ മായാശക്തിയാല്‍ അനിരുദ്ധനെ ഉഷയുടെ അന്തഃപുരത്തില്‍ നാള്‍തോറും എത്തിക്കാന്‍ തുടങ്ങി. ഇതുമനസ്സിലാക്കിയ കാവല്‍ക്കാര്‍ ഒരു ദിവസം ബാണാസുരനോടു കാര്യങ്ങള്‍ ധരിച്ചു. ബാണാസുരന്‍ ഉഗ്രകോപത്തോടെ തന്റെ കുറെ സൈന്യത്തെ അനിരുദ്ധനോടു യുദ്ധം ചെയ്യാന്‍ അയച്ചു. അവരെയെല്ലാം രാജകൊട്ടാരത്തിലുള്ള കൂറ്റന്‍ തൂണ് ഇളക്കിയെടുത്ത് അനിരുദ്ധന്‍ നേരിട്ടു. സൈന്യത്തെ വന്നവഴി തോല്‍പ്പിച്ചോടിച്ചു. പിന്നെ താമസിയാതെ ബാണന്‍ തന്നെ യുദ്ധത്തിനു പുറപ്പെട്ടു. അതിഭയങ്കരമായ യുദ്ധം, യാതൊരുവിധത്തിലും ആര്‍ക്കും അനിരുദ്ധനെ തോല്‍പ്പിക്കാനായില്ല പിന്നെ മന്ത്രിയുടെ ഉപദേശം നിമിത്തം മായയുദ്ധത്തിനാല്‍ നാഗാസ്ത്രം പ്രയോഗിച്ചു, അനിരുദ്ധനെ പാശംകൊണ്ടു ബന്ധിച്ചു. ഉടനെതന്നെ രാജകൊട്ടാരത്തില്‍ തടവറയ്‌ക്കുള്ളിലാക്കി.

ഈ സമയം ദ്വാരകാ വാസികളെല്ലാം അനിരുദ്ധനെ കാണാതായിട്ടുള്ള വിവരം കൃഷ്ണഭഗവാനെ അറിയിച്ചു. അപ്പോള്‍ നാരദമുനി വന്നു സംഭവങ്ങള്‍ എല്ലാം വിസ്തരിച്ചു പറഞ്ഞു. താമസിച്ചില്ല പിന്നെ കൃഷ്ണന്‍, ബലരാമന്‍, പ്രദ്യുമ്‌നന്‍ മുതലായവരോടുകൂടി യുദ്ധത്തിനായി പുറപ്പെടുന്നു. അവിടെ ബാണനഗരത്തിലെ ശോണിതപുരത്തുവെച്ചു ശിവന്റെ ഭൂതഗണങ്ങള്‍ കൃഷ്ണനെയും മറ്റും യുദ്ധത്തില്‍ നേരിടുന്നു. അവരെയെല്ലാം ഭഗവാനന്റെ സൈന്യം നശിപ്പിച്ചു.

പിന്നെ ശിവനും സുബ്രഹ്മണ്യനും ബാണനും രഥത്തില്‍ കയറിവന്ന് അതിഘോരമായ യുദ്ധം ശ്രീകൃഷ്ണനോടും സൈന്യത്തോടും ചെയ്തു തുടങ്ങി. ഈ സമയം കൃഷ്ണന് ഒരു ഉപായം തോന്നി പരമശിവനെ ജയിക്കാന്‍ അത്രപെട്ടെന്ന് സാധ്യമല്ല.

അതിനാല്‍ കൃഷ്ണന്‍ ശിരുമ്പണാസ്ത്രം പ്രയോഗിച്ചു. പരമേശ്വരന്‍ ഉടനെ തന്നെ രഥത്തില്‍ തളര്‍ന്നു ഇരുന്നു. (കോട്ടുവാ ഇടുന്ന അസ്ത്രം ആയിരുന്നു) ഇതുകണ്ട സുബ്രഹ്മണ്യന്‍ ശ്രീകൃഷ്ണനെ തികഞ്ഞ വീര്യത്തോടെ നേരിട്ടു. ഉടനെ കൃഷ്ണന്‍ ഒരു ഹുങ്കാരശബ്ദം പുറപ്പെടുവിച്ചു. ആ ശബ്ദത്തിന്റെയും കാറ്റിന്റെയും വേഗതയില്‍ സുബ്രഹ്മണ്യന്റെ ശക്തിവേല്‍ വളരെ ദൂരെക്കു പറന്നു. ഉടനെ ബാണനോടായി യുദ്ധം ഭഗവാന്‍ കൃഷ്ണന്‍ ആവുന്ന യുദ്ധമുറകളെല്ലാം പ്രയോഗിച്ചു എല്ലാം തടുത്തുകൊണ്ടു ബാണാസുരന്‍ അജയ്യനായി നില്‍ക്കുന്നതുകണ്ടു ഭഗവാന്‍ ആയിരം സൂര്യതേജസ്സുള്ള സുദര്‍ശനമെടുത്തു പ്രയോഗിച്ചു.

ബാണാസുരന്റെ ആയിരം കൈകളും മുറിച്ചിട്ടു സുദര്‍ശനം ഭഗവാന്റെ കൈവശം തിരികെ വന്നു. വാര്‍ന്നൊലിക്കുന്ന രക്തവുമായി നില്‍ക്കുന്ന ബാണന്റെ നേരെ വീണ്ടും സുദര്‍ശനം എടുത്തു പ്രയോഗിക്കാന്‍ നേരത്ത് സാക്ഷാല്‍ പാര്‍വതീ ദേവി തൊഴുകൈയുമായി കൃഷ്ണന്റെ മുന്നില്‍ വന്നുനിന്നു. ബാണനു ജീവന് ഒരാപത്തും വരില്ല എന്ന വാക്കുകൊടുത്തിട്ടുണ്ട് എന്നു പറഞ്ഞു. ആയതിനാല്‍ ശ്രീകൃഷ്ണനും ബാണനു ഒരാപത്തും വരില്ല എന്നു ചിരിച്ചുകൊണ്ട് പറഞ്ഞ് സുദര്‍ശനത്തെ തിരികെ എടുത്തു. പിന്നെ എല്ലാവരും ചേര്‍ന്നു ചങ്ങലയില്‍ ബന്ധനസ്ഥനായ അനിരുദ്ധനെ മോചിപ്പിച്ച് ഉഷയെയും കൂട്ടി ദ്വാരകയിലേക്ക് യാത്രയാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

India

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

India

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

Entertainment

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

പുതിയ വാര്‍ത്തകള്‍

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.