Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മണ്‍വിള ഹരിജന്‍ കോളനിയിലെ ശ്മശാനം സിപിഎം താഴിട്ട് പൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 10:53 pm IST
in Thiruvananthapuram

പേട്ട: പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് മണ്‍വിള ഹരിജന്‍ കോളനിയില്‍ നഗരസഭ നിര്‍മ്മിച്ച ശ്മശാനം സിപിഎം താഴിട്ട് പൂട്ടി. ആറ്റിപ്രയിലെ മുന്‍ കൗണ്‍സിലര്‍ ശോഭാ ശിവദത്തിന്റെ ഭര്‍ത്താവും പ്രദേശത്തെ കൗണ്‍സിലറുമായിരുന്ന ശിവദത്തും പാര്‍ട്ടി ഗുണ്ടകളും ചേര്‍ന്ന് നഗരസഭയുടെ ഒത്താശയോടെ പോലീസ് സഹായത്താല്‍ നാലു മാസങ്ങള്‍ക്ക് മുമ്പാണ് പൂട്ടിയത്. 2010ല്‍ ഉദ്ഘാടനം കഴിഞ്ഞ ശ്മശാനത്തിന്റെ നിയന്ത്രണം ഹരിജനങ്ങളുടെ പൊതു സമിതിക്ക് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് സിപിഎമ്മിന്റെ ഈ നടപടി.

എന്നാല്‍ നാട്ടുകാര്‍ ശ്മശാനം പൂട്ടിയതെന്നാണ് നഗരസഭയുടെയും പാര്‍ട്ടിയുടെയും പ്രചരണം. ശിവദത്തും മറ്റ് അധികൃതരും മാറി നിന്നുകൊണ്ട് പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് നിലവിലുള്ള പൂട്ട് തകര്‍ത്താണ് പുതിയ താഴിട്ട് പൂട്ടിയത്. 2000 ല്‍ ആറ്റിപ്ര നഗരസഭയോട് കൂട്ടിചേര്‍ത്ത സമയത്ത് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ സുലോചന തങ്കപ്പന്റെ ഭരണത്തിന്റെ അവസാന ഘട്ടത്തിലാണ് ശ്മശാനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

1956 ല്‍ പ്രദേശത്തെ ഹരിജനങ്ങള്‍ക്ക് ശ്മശാനമായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച 15 സെന്റ് സ്ഥലത്ത് ആധുനിക ശ്മശാനം നിര്‍മ്മിച്ച് ഹരിജനങ്ങള്‍ക്ക് നല്‍കാനായിരുന്നു പദ്ധതി. എന്നാല്‍ 2010ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയെങ്കിലും ശ്മശാനം ഹരിജനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ നഗരസഭയും സിപിഎമ്മും തയ്യാറായില്ല. അന്നത്തെ കൗണ്‍സിലര്‍ ശിവദത്ത് സ്മൃതി കവാടം പൂട്ടി താക്കോല്‍ കൈവശപ്പെടുത്തുകയായിരുന്നു. ഇതോടെ ഹരിജനങ്ങള്‍ക്ക് ശ്മശാന ആവശ്യം വന്നാല്‍ കൗണ്‍സിലറെ ആശ്രയിക്കേണ്ട ഗതികേടിലായി.

മൃതശരീരം സംസ്‌ക്കരിക്കുന്നതിനുവേണ്ട സാമഗ്രികള്‍ ആവശ്യക്കാര്‍ കൊണ്ടുവരുകയും സംസ്‌കാരക്രിയകള്‍ കഴിഞ്ഞശേഷം കവാടം പൂട്ടി താക്കോല്‍ തിരികെ കൗണ്‍സിലറുടെ കൈകളിലെത്തിക്കുകയെന്ന വ്യവസ്ഥയിലേക്ക് മാറി. ലക്ഷങ്ങള്‍ മുടക്കി ശ്മശാനം നിര്‍മ്മിച്ചെങ്കിലും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ആളില്ലാത്ത അവസ്ഥയായി. 2010ല്‍ കൗണ്‍സിലറായ സംഗീതയുടെ അടുത്ത് ശ്മശാനത്തിന്റെ ദുരവസ്ഥ ഹരിജനങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കൗണ്‍സിലറുടെ അനുകൂല നിലപാടിനോട് പാര്‍ട്ടി യോജിക്കാന്‍ തയ്യാറായില്ല. ഇതോടെ പ്രദേശത്തെ സെറ്റില്‍മെന്റ് കോളനിയിലുള്ള 40 സെന്റില്‍ ആധുനിക പൊതുശ്മശാനം നിര്‍മ്മിക്കാമെന്ന് കൗണ്‍സിലര്‍ അറിയിച്ചുവെങ്കിലും നഗരസഭ അനുമതി നിഷേധിച്ചു.

കൂടാതെ പാര്‍ട്ടിയുടെ കര്‍ശന വിലക്കും സംഗീതയ്‌ക്ക് നേരിടേണ്ടിവന്നു. ശ്മശാനത്തിന്റെ കാര്യത്തില്‍ ഹരിജനങ്ങള്‍ക്കായി നിര്‍മ്മിച്ച ശ്മശാനം പൊതു ശ്മശാനമാക്കി മാറ്റുകയെന്ന അജണ്ടയായിരുന്നു പാര്‍ട്ടിക്കുണ്ടായിരുന്നത്. നഗരസഭയുടെ കീഴിലാക്കുന്നതോടെ ശ്മശാന പ്രവര്‍ത്തന കരാറുകള്‍ പാര്‍ട്ടിയുടെ ഇഷ്ടക്കാര്‍ക്ക് മാറ്റുകയും അതുവഴി വന്‍ സാമ്പത്തിക നേട്ടവും പാര്‍ട്ടി നേതാക്കന്മാര്‍ ലക്ഷ്യമിട്ടിരുന്നു. മുന്‍കാലങ്ങളില്‍ ഹരിജനങ്ങളില്‍പ്പെട്ടവരെ ചാവേറുകളാക്കി അക്രമം സൃഷ്ടിച്ചാണ് ആറ്റിപ്രയില്‍ പാര്‍ട്ടി വളര്‍ത്തിയത്. എന്നാല്‍ കമ്മ്യൂണിസം തകര്‍ന്നതോടെ പ്രദേശത്ത് പാര്‍ട്ടി ചുവടുമാറ്റുകയായിരുന്നു. സംഗീതയുടെ മരണത്തോടെ 2014 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ശിവദത്തിന്റെ ഭാര്യ ശോഭാ ശിവദത്തിനെ നിര്‍ത്തി ജയിപ്പിച്ച് പാര്‍ട്ടി ലക്ഷ്യം കാണാനായിരുന്നു ശ്രമം. എന്നാല്‍ ഹരിജനങ്ങള്‍ക്കിടയിലുള്ള പ്രതിഷേധം വളര്‍ന്നതോടെ ശ്മശാനം പൂട്ടി താക്കോല്‍ കയ്യിലെടുക്കുകയായിരുന്നു. ശിവദത്ത് എടുത്ത ഫോട്ടോകള്‍ വച്ച് പ്രദേശത്തെ ഹരിജനങ്ങള്‍ ശ്മശാനം അനധികൃതമായി കയ്യേറാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് നഗരസഭ കേസ് ഫയല്‍ ചെയ്തതായും പ്രദേശവാസികള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

India

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

India

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.