മാവേലിക്കര: ഭാരതീയ വിദ്യാനികേതന്‍ പന്ത്രണ്ടാമത് സംസ്ഥാന കലോത്സവത്തില്‍ 561 പോയിന്റുമായി തൃശൂര്‍ ജില്ല ജേതാക്കളായി. 543 പോയിന്റ് നേടിയ കോഴിക്കോട് രണ്ടാസ്ഥാനവും 511 പോയിന്റ് നേടിയ കോട്ടയത്തിന് മൂന്നാംസ്ഥാനവും ലഭിച്ചു. എച്ച്എസ് വിഭാഗത്തില്‍ കോഴിക്കോട് (335 പോയിന്റ്) ഒന്നാമതും തൃശൂര്‍ (333 പോയിന്റ്) രണ്ടാമതും കോട്ടയം (303 പോയിന്റ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗത്തില്‍ തൃശൂര്‍ (228 പോയിന്റ്), മലപ്പുറം (210 പോയിന്റ്), കോട്ടയം, കോഴിക്കോട് (208 പോയിന്റ്) ഒന്നു മുതല്‍ മൂന്നുവരെയുള്ള സ്ഥാനങ്ങള്‍ നേടി. എച്ച്എസ്എസ് വിഭാഗത്തില്‍ 375 പോയിന്റുമായി കോഴിക്കോട് മലാപറമ്പ് വേദവ്യാസ വിദ്യാപീഠം ഓവറോള്‍ കരസ്ഥമാക്കി. പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം 247 പോയിന്റുമായി രണ്ടാമതും 191 പോയിന്റുമായി മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം മൂന്നാമതും എത്തി.
യുപി, എച്ച്എസ് വിഭാഗത്തില്‍ 342 പോയിന്റുമായി വേദവ്യാസ വിദ്യാലയം മലാപറമ്പ് ഒന്നാമതും, 308 പോയിന്റുമായി മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം രണ്ടാംസ്ഥാനവും, 226 പോയിന്റുമായി വ്യാസ വിദ്യാപീഠം പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന കലോത്സവത്തിന്റെ സമാപന സഭയില്‍ വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ അദ്ധ്യക്ഷന്‍ ഡോ.പി.കെ. മാധവന് ഭദ്രദീപ പ്രകാശനം നിര്‍വ്വഹിച്ചു. മാവേലിക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ ലീല അഭിലാഷ് ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.സി. ആര്. വിനോദ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകന് കെ.മധു സമ്മാനദാനം നിര്‍വ്വഹിച്ചു.
വിദ്യാനികേതന്‍ സംഘടനാ കാര്യദര്‍ശി എ.സി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് ഒ.എസ്. ഉണ്ണികൃഷ്ണന് കലോത്സവ സന്ദേശവും നല്കി. സംസ്ഥാന കലോത്സവ പ്രമുഖ് പി.കെ. ബാബു വിജയികളെ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: