Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേജ്‌രിവാളിന്റെ മറുവശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 09:16 pm IST
in Vicharam

അഴിമതി ആരോപണം സംബന്ധിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ചീഫ് സെക്രട്ടറിയായ രാജേന്ദ്രകുമാറിന്റെ ഓഫീസും വീടും ഉള്‍പ്പെടെ പതിനാലിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയത് കേജ്‌രിവാളിനെ അരിശംകൊള്ളിച്ചു. രാഷ്‌ട്രീയമായി തന്നെ നേരിടുവാന്‍ കെല്‍പില്ലാത്ത നരേന്ദ്ര മോദി സിബിഐയെ തനിക്കെതിരെ തിരിച്ചുവിട്ടിരിക്കുകയാണെന്ന് കേജ്‌രിവാള്‍ കുറ്റപ്പെടുത്തി. മോദി ഭീരുവാണെന്നും മനോരോഗിയാണെന്നും അധിക്ഷേപിച്ചു. രാജേന്ദ്രകുമാറിനെതിരെയുള്ള അന്വേഷണം തനിക്കെതിരെയുള്ളതാണെന്ന് കേജ്‌രിവാള്‍ കരുതി.

രാജേന്ദ്രകുമാറിനെതിരായ അഴിമതി ആരോപണങ്ങള്‍ 2007-14 കാലഘട്ടത്തില്‍ ഉന്നയിക്കപ്പെട്ടതാണ്. ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും ഡയറക്ടര്‍മാരാക്കി രാജേന്ദ്രകുമാര്‍ തുടങ്ങിയ ചില കമ്പനികള്‍ ദല്‍ഹി വാട്ടര്‍ അതോറിറ്റിയില്‍നിന്നും 2.46 കോടി രൂപക്കുള്ള കരാറുകളടക്കം മറ്റു ചില കരാറുകളും വഴിവിട്ട് നേടിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അഷീസ് ജോഷി ഈവര്‍ഷം (2015) ആദ്യം ദല്‍ഹി പോലീസില്‍ രാജേന്ദ്രകുമാര്‍ നടത്തിയ അഴിമതികളെ സംബന്ധിച്ച് ഫയല്‍െചയ്ത ഹര്‍ജി, ജൂലായ്‌മാസത്തില്‍ ദല്‍ഹി പോലീസ് സിബിഐ അന്വേഷണത്തിന് അയച്ചുകൊടുത്തു. ജോഷിയെ കൂടാതെ, അഴിമതിവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യാന്തര സംഘടനയായ ‘ട്രാന്‍സ്പറന്‍സി ഇന്റര്‍നാഷണലും’ രാജേന്ദ്രകുമാറിനെതിരായി അഴിമതി ആരോപണങ്ങള്‍ ദല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാളിനോട് അന്വേഷിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. രാജേന്ദ്രകുമാര്‍ ബന്ധപ്പെട്ട കമ്പനികള്‍ ആം ആദ്മി പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകളും അന്വേഷണവിധേയമാക്കണമെന്നുംകൂടി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ കേജ്‌രിവാള്‍ അവഗണിച്ചു.

അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍തന്നെ രാജേന്ദ്രകുമാറിനെ കേജ്‌രിവാള്‍ ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ പേഴ്‌സണല്‍ സെക്രട്ടറിയായും രണ്ടാംതവണ അധികാരത്തിലേറിയപ്പോള്‍ ചീഫ് സെക്രട്ടറിയായും നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ ചുമതലകള്‍ക്ക് പുറമെ, സേവനവകുപ്പിന്റെ ചുമതലകളും രാജേന്ദ്രകുമാറിന് നല്‍കപ്പെട്ടിട്ടുണ്ട്. ഈ പദവികള്‍ പ്രയോജനപ്പെടുത്തി സ്വന്തം കമ്പനികളെ പോഷിപ്പിക്കുവാന്‍ രാജേന്ദ്രകുമാര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ വെളിച്ചത്തുവരും.

അഴിമതിവിരുദ്ധ സമരത്തിലൂടെയായിരുന്നു കേജ്‌രിവാളിന്റെ രാഷ്‌ട്രീയ രംഗപ്രവേശവും ആം ആദ്മി പാര്‍ട്ടിയുടെ ഉദയവും. അഴിമതി അന്വേഷണത്തിനു വിധേയനായ രാജേന്ദ്രകുമാറിനെ ആദ്യം പേഴ്‌സണല്‍ സെക്രട്ടറിയായും പിന്നീട് കേന്ദ്രഭരണപ്രദേശിന്റെ ചീഫ് സെക്രട്ടറിയായും നിയമിക്കുവാന്‍ കേജ്‌രിവാളിന് എന്തായിരുന്നു നിര്‍ബന്ധം? രാജേന്ദ്രകുമാറിനെതിരെയുള്ള അന്വേഷണം തനിക്കെതിരെയുള്ളതാണെന്ന് കരുതി കേജ്‌രിവാള്‍ എന്തിന് വിറൡപിടിക്കണം?

ആദ്യം മോദിക്കെതിരെ വിഷം തുപ്പിയ കേജ്‌രിവാള്‍, പിന്നീട് അരുണ്‍ ജെറ്റ്‌ലിയെ ലക്ഷ്യംവെച്ച് ആരോപണങ്ങള്‍ ഉന്നയിക്കുവാന്‍ തുടങ്ങി. ദല്‍ഹി തെരഞ്ഞെടുപ്പ് സമയത്ത് ചില പ്രതേ്യക വ്യക്തികള്‍ മാത്രം ഡയറക്ടര്‍മാരായ, മേല്‍വിലാസം കപടമായ നാലു കമ്പനികള്‍ രണ്ട് കോടി രൂപ (ഓരോ കമ്പനിയും 50 ലക്ഷം രൂപ വീതം) ആം ആദ്മി പാര്‍ട്ടിക്ക് സംഭാവനകള്‍ നല്‍കിയതിനെ ധനകാര്യമന്ത്രാലയം അന്വേഷിക്കുവാന്‍ ഉദ്ദശിക്കുന്നുണ്ടെന്ന വിവരങ്ങള്‍ കേജ്‌രിവാളിന് ലഭിച്ചിരിക്കാം. അതുകൊണ്ടാണ് ജെറ്റ്‌ലിക്കെതിരെ കേജ്‌രിവാള്‍ തിരിഞ്ഞതെന്നാണ് ദല്‍ഹി രാഷ്‌ട്രീയവൃത്തങ്ങള്‍ ഊഹിക്കുന്നത്.

അഴിമതി തുടച്ചുനീക്കുവാന്‍ അവതരിച്ച ദേവദൂതനായി പ്രശംസിക്കപ്പെട്ട കേജ്‌രിവാള്‍ തരംതാഴ്ന്ന രാഷ്‌ട്രീയ കുതന്ത്രങ്ങള്‍ സ്വീകരിക്കുകയാണ്. ഒരുപക്ഷേ, ഇത് കേജ്‌രിവാളിന്റെ മറുവശമായിരിക്കാം!

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

India

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

Kerala

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

Kerala

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

News

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

പുതിയ വാര്‍ത്തകള്‍

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

എങ്കിൽ അത് മാൻ തെളിയിക്കട്ടെ, പഞ്ചാബിലെ ആപ് മുഖ്യമന്ത്രി തീവ്രവാദികൾക്കൊപ്പം; വിവാദത്തിലായി

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.