Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഡാമിലെ ജോലിക്കിടെ അപകടം; ദുരിത ജീവിതവുമായി ഷാജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2016, 08:40 pm IST
in Idukki

ചെറുതോണി: ഇടുക്കി ഡാമില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഡാമിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ തൊഴിലാളിക്ക് ഇന്നും നീതി കിട്ടിയിട്ടില്ല. 2000 ഏപ്രല്‍ അഞ്ചിന് ഡാമില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് തൊടുപുഴ പടിഞ്ഞാറേകോട്ട് ഷാജി അപകടത്തില്‍പ്പെട്ടത്. പത്തു വര്‍ഷത്തിലൊരിക്കല്‍ സിമന്റ് വാഷിങ് നടത്തി നവീകരിക്കുന്ന അണക്കെട്ടിന്റെ പെയിന്റിങ് ജോലിക്കു കരാറുകാരനോടൊപ്പം എത്തിയതായിരുന്നു ഷാജി. അണക്കെട്ടിന്റെ മദ്ധ്യഭാഗത്തുനിന്നു താഴേക്കു മുപ്പതോളം തൊഴിലാളികളായിരുന്നു ജോലി ചെയ്തിരുന്നത്. ജോലികള്‍ പൂര്‍ത്തീകരിച്ചതിനുശേഷം ഭക്ഷണംകഴിക്കാം എന്ന ഉദ്ദേശത്തിലാണ് രണ്ട് മണിവരെ പണിതുടര്‍ന്നത്.  അതിനുശേഷം  വടം മാറ്റി ഡാമിന്റെ  മറ്റു ഭാഗങ്ങളിലേക്ക് പണിതുടരാണ് തീരുമാനിച്ചിരുന്നത്. ഇതില്‍ ബന്ധിപ്പിച്ചിരുന്ന വടം പാതിഭാഗം മുകളിലേക്കു വലിച്ചിട്ടിരുന്നു.  ഇതറിയാതെ വടത്തില്‍ തൂങ്ങിയ ഷാജി  താഴ്ചയിലേക്കു വീഴുകയായിരുന്നു.   മുകളില്‍നിന്നു ഷാജി വീഴുന്നതു കണ്ടു താഴെ ജോലിചെയ്യുകയായിരുന്ന സഹപ്രവര്‍ത്തകര്‍ ഓടിക്കൂടി. താഴെയ്‌ക്ക് പതിച്ച ഷാജിയുടെ കൈവെള്ളയിലെയും പുറംഭാഗത്തെയും തൊലി ആകമാനം പോയി. ദേഹമാസകലം ചോരയില്‍ കുളിച്ചാണ് അണക്കെട്ടിന്റെ അടിവാരത്തെത്തിയത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ രക്ഷപെടുത്തി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് നീക്കി.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒടിഞ്ഞ ഇടതുകാലിനു കമ്പിയിട്ടു.  ശരീരമാസകലം ഉണ്ടായ പരുക്കുകള്‍ക്ക് അടിയന്തര ശുശ്രൂഷകള്‍ നല്‍കി.  ഒരുമാസത്തിലേറെ കൊടിയ വേദനയില്‍ ആശുപത്രിവാസം ഇക്കാലയളവില്‍ ശാരീരികവും സാമ്പത്തികവുമായി ഒട്ടേറെ ദുരിതങ്ങളാണ് അനുഭവിക്കേണ്ടിവന്നതെന്നു ഷാജി പറയുന്നു. ഇടുക്കി അണക്കെട്ടിന്റെ പണികള്‍ കരാറെടുത്തു ചെയ്തിരുന്ന ആള്‍ നാമമാത്രമായ സഹായം മാത്രമാണു ചികിത്സയ്‌ക്കായി നല്‍കിയത്.  ഇടുക്കി പദ്ധതിയുടെ നടത്തിപ്പുകാരായ കെ.എസ്.ഇ.ബി അധികൃതര്‍ സംഭവം അറിഞ്ഞമട്ടുകാണിച്ചില്ല.  കാലില്‍ ഇട്ട പ്ലാസ്റ്റര്‍ അഴിച്ചപ്പോള്‍ രണ്ടാമത് ഒന്നുകൂടി ഇടേണ്ടിവന്നു.  വാക്കറിനു ഡേക്ടര്‍മാര്‍ ശുപാര്‍ശ ചെയ്‌തെങ്കിലും പണമില്ലാതിരുന്നതാനാല്‍ കാട്ടുകമ്പുകളെ ആശ്രയിക്കേണ്ടിവന്നു.  വടിയില്‍ തൂങ്ങി പിന്നീട് രണ്ടു വര്‍ഷം കാലിന്റെ പ്രശ്‌നങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ലെന്ന് ഷാജി പറയുന്നു.ചികിത്സയ്‌ക്കും വീട്ടുചെലവിനുമായി വാഴത്തോപ്പ് പെരുങ്കാലായില്‍ ഉണ്ടായിരുന്ന അഞ്ചു സെന്റ് കുടുംബസ്ഥലവും വീടും ആദ്യമേ വിറ്റു. ഗവണ്‍മെന്റ് നല്‍കിയ മൂന്ന് ലക്ഷം രൂപ മുതല്‍ മുടക്കി വീടുവച്ച് തൊടുപുഴ പടിഞ്ഞാറേകോട്ട് കുന്നുംകവലയില്‍ താമസിക്കുകയാണ് ഷാജി.  ശരീരമാസകലം വേദനയാണെങ്കിലും ഉപജീവനത്തിനായി ഇപ്പോഴും പെയിന്റിംങ് ജോലികളെത്തന്നെ ആശ്രയിക്കുന്നു.  എന്നാല്‍, കമ്പി ഇനിയും മാറ്റാത്ത ഇടതുകാല്‍ ചവിട്ടി അധികം ജോലികള്‍ ഒന്നും ചെയ്യാനാവില്ലെന്നു ഷാജി പറയുന്നു.  കാലിലെ കമ്പി എന്താണ് എടുക്കാത്തത് എന്ന് ചോദിച്ചപ്പോള്‍ കാലിലെ കമ്പി എടുത്താല്‍ 3 മാസമെങ്കിലും വിശ്രമം വേണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.  എന്നാല്‍ കമ്പി എടുത്താല്‍ ഉണ്ടാകുന്ന വിശ്രമ ജീവിതവും ഇപ്പഴത്തെ സാമ്പത്തിക സ്ഥിതിയും എന്നെ അതിന് അനുവദിക്കുന്നില്ല എന്ന് ഷാജി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

Entertainment

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

Entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

Entertainment

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പുതിയ വാര്‍ത്തകള്‍

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.