മാവേലിക്കര: ന്യൂനപക്ഷ സമുദായങ്ങളുടെ ഭൂരിപക്ഷ പിന്തുണ ഇപ്പോള്‍ സിപിഎമ്മിനാണെന്നും ഇവരാണ് കേരള ത്തിന്റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്നതെന്നും ജി. സുധാകരന് എംഎല്‍എ. മാവേലിക്കര സിപിഎം ജനപ്രതിനിധികള്‍ക്ക് നല്കിയ സ്വീകരണത്തിലാണ് സുധാകരന് പരസ്യമായി ക്രിസ്ത്യന്‍, മുസ്ലിം പ്രീണന രാഷ്ട്രീയം പുറത്തെടുത്തത്. വെള്ളാപ്പള്ളി നടേശനെയും ഈഴവ സമുദായത്തെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സുധാകരന്റെ ന്യൂനപക്ഷ പ്രീണനം.
കേരളത്തില്‍ ഹിന്ദുക്കള്‍ 53 ശതമാനം മാത്രമാണുള്ളത്.
47 ശതമാനുള്ള ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ വിചാരിച്ചാല്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ കൂട്ടമായി പരാജയപ്പെടും. 55,000 മുസ്ലിങ്ങളുള്ള അമ്പലപ്പുഴ മണ്ഡലത്തില്‍ ഇവര്‍ കൂട്ടമായി വോട്ട് ചെയ്തതിനാലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചതെന്നും സുധാകരന് പറഞ്ഞു.
21 ക്രിസ്ത്യന്‍, മുസ്ലിം ഭൂരിപക്ഷമുള്ള പഞ്ചായത്തുകളില്‍ ഇക്കുറി സിപിഎമ്മാണ് അധികാരത്തില്‍ എത്തിയത്. സിപിഎമ്മിലെ ജാതിബോധമുയര്ത്തുന്നവര് ഇക്കാര്യം ഓര്‍ക്കണം. പട്ടികജാതി, പട്ടകവര്ഗ്ഗക്കാരുടേതിനു സമാനമായ അവസ്ഥയാണ് ഭൂരിഭാഗം മുസ്ലിങ്ങളുടേതും ചില ക്രിസ്ത്യന്‍ സഭകളുടേതും. ഇവരെ സഹായിക്കാന്‍ സിപിഎം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: