അരുണ്‍സതീശന്‍
ചാത്തന്നൂര്‍: പഞ്ചായത്തിന്റെ പ്രധാന പാതയോരങ്ങളും ഇടവഴികളും ജലസംഭരണികളായ കുളങ്ങളും ചാത്തന്നൂര്‍ തോടും മാലിന്യകൂമ്പാരമായി മാറുന്നു. സ്ഥിതിഗതികള്‍ വഷളായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കൂടാതെ ഓടകളില്‍ നിന്നുള്ള ദുര്‍ഗന്ധവും അസഹ്യമായിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് ഓടകള്‍ വൃത്തിയാക്കിയെങ്കിലും പ്രധാന ജംഗ്ഷനിലും സമീപപ്രദേശങ്ങളിലും ഓടകള്‍ക്ക് സ്ലാബ് ഇട്ടിട്ടില്ല. കൂടാതെ ഓടയില്‍ നിന്നും എടുത്ത മാലിന്യങ്ങള്‍ റോഡിനുവശത്ത് തന്നെ കൂട്ടിയിട്ടിരിക്കുന്നു. ഇതുമൂലം ആളുകള്‍ക്ക് റോഡിലൂടെ മൂക്ക് പൊത്താതെ നടക്കാന്‍ വയ്യാത്ത അവസ്ഥയാണ്.
പഞ്ചായത്തിന് മുന്നില്‍ കൂടിയുള്ള ഓടയുടെ അവസ്ഥയാണ് ഏറ്റവും ദുരിതപൂര്‍ണം.
നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഓടയുടെ മൂടി ഇളക്കിയിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ചാത്തന്നൂര്‍ ടൗണിലെ ഓടകളിലെ മാലിന്യം ഒഴുകുന്നത് ചാത്തന്നൂര്‍ തോട്ടിലേക്കാണ്. കൂടാതെ ചാത്തന്നൂര്‍ പഞ്ചായത്തിലെ മാലിന്യവും ഒഴുകുന്നത് ഈ ഓടയിലൂടെയാണ്. തലക്കറക്കം വരുന്ന ദുര്‍ഗന്ധമാണ് റോഡില്‍ കൂടി നടക്കുേേമ്പാാള്‍ അനുഭവപ്പെടുന്നത്. ചാത്തന്നൂര്‍ ശ്രീഭൂതനാഥ ക്ഷേത്രത്തിലേക്കു പോകുന്ന പ്രധാനറോഡാണിത്.
പഞ്ചായത്തിലെ ചെറുതും വലുതുമായ പാതയോരങ്ങളിലെ പൊന്തക്കാടുകള്‍ വെട്ടിതെളിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ല. ഇതിനാല്‍ എല്ലാ പാതകളുടെയും ഇരുവശങ്ങളില്‍ വലിയ കാടാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ കാടുകളിലേക്കാണ് രാത്രിസമയത്ത് വാഹനങ്ങളിലെത്തിക്കുന്ന ചാക്കില്‍ കെട്ടിയ മാലിന്യങ്ങള്‍ തള്ളുന്നത്. പ്രധാനമായും അറവുമാലിന്യങ്ങളും ഹോട്ടല്‍ വേസ്റ്റുകളുമാണ് ഇത്തരത്തില്‍ വന്‍തോതില്‍ നിക്ഷേപിക്കുന്നത്.
ദേശീയപാതയില്‍ ചെറുതും വലുതുമായ റോഡുകളുടെ ഓരങ്ങളിലാണ് പ്രധാനമായും മാലിന്യം കുന്നുകൂടുന്നത്. ഇതുകൂടാതെ ഇത്തിക്കരയാറിനു സമീപം വാഹനങ്ങളുടെ അളവ്തൂക്കകേന്ദ്രത്തിനു സമീപത്തെ വയലിലേക്ക് ലോറികണക്കിന് മാലിന്യമാണ് നിക്ഷേപിക്കുന്നത്. ദേശീയപാതയില്‍ നിന്നും താഴ്ന്നുകിടക്കുന്ന പ്രദേശം നികത്തിയെടുക്കുന്നതിനു വേണ്ടിയാണ് മാലിന്യം തള്ളുന്നത്. ലോറികണക്കിന് മാലിന്യമാണ് ഇവിടേക്ക് ദിവസവും തള്ളുന്നത്. ഇവിടെ മാലിന്യം തള്ളുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഈ മാലിന്യങ്ങള്‍ കൊണ്ടുനികത്തുന്നത് പ്രധാന ജലസ്രോതസ്സുകള്‍ കൂടിയാണ്. കൂടാതെ കെഎസ്ഇബി ഓഫീസിനു എതിര്‍വശം ആക്രികടയുടെ ഭാഗത്ത് മാലിന്യം കൂമ്പാരമായി കൂട്ടിയിട്ടിരിക്കുന്നു. ചാത്തന്നൂര്‍ ടൗണില്‍ നാലിടങ്ങളില്‍ ആണ് മാലിന്യം നിക്ഷേപിക്കുന്നത്.
ചാത്തന്നൂര്‍ പഞ്ചായത്തിന് മുന്‍വശം, ശ്രീഭൂതനാഥക്ഷേത്രം റോഡില്‍, എസ്ബിടിക്ക് എതിര്‍വശം. ടൗണിനു കിഴക്ക്ഭാഗം ഇവിടങ്ങളില്‍ നിന്ന് മാലിന്യം മാറ്റുന്നുണ്ടെങ്കിലും പൂര്‍ണ്ണമായ രീതിയില്‍ മാറ്റാറില്ല. അവധി ദിവസങ്ങളില്‍ മാലിന്യം നീക്കാറില്ല.
ചാത്തന്നൂര്‍ പഞ്ചായത്തില്‍ ഇരുപതിലേറെ അനധികൃത അറവുശാലകളും കോഴിഫാമുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. നേരത്തെ ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു മാലിന്യം തള്ളുന്നതെങ്കില്‍ ഇപ്പോഴത് പ്രധാനപാതയോരങ്ങളിലായി.
കൂടാതെ വേനല്‍കാലത്ത് കുടിക്കാനും കുളിക്കാനുമായി ഉപയോഗിക്കുന്ന ചെറുതും വലുതുമായ കുളങ്ങളുടെ തീരവും ചാത്തന്നൂര്‍ തോടും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മാലിന്യം വ്യാപകമാകുന്നത് തെരുവുനായ്‌ക്കളുടെ ശല്യവും രൂക്ഷമാക്കിയിട്ടുണ്ട്. സുലഭമായി ആഹാരം ലഭിക്കുന്നത് തെരുവുനായ്‌ക്കളുടെ എണ്ണം റോക്കറ്റ് വേഗത്തിലാക്കി. ഇടവഴികളിലും മറ്റും തെരുവ്‌വിളക്കുകള്‍ പ്രകാശിക്കാത്തത് മാലിന്യം തള്ളുന്നവര്‍ക്ക് അനുഗ്രഹമാകുന്നതാണ് പ്രധാനസംഗതി. പിടിക്കപ്പെട്ടാലും ചെറിയ പെറ്റിക്കേസ് ചുമത്തി വിട്ടയക്കുന്നത് ഇവര്‍ക്ക് പ്രോത്സാഹനമാണ്. പൊതുജനാരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്ന മാലിന്യനിക്ഷേപത്തിനെതിരെ അടിയന്തിര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.അപകട ഭീഷണിയായ വന്‍മരം
മുറിക്കാനുള്ള ശ്രമം എസ്‌ഐ തടഞ്ഞുകുന്നത്തൂര്‍: ഭരണിക്കാവ്-ശാസ്താംകോട്ട റോഡില്‍ ഭരണിക്കാവ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന് ക്ഷേത്രഭൂമിയില്‍ അപകടഭീഷണിയായി നിന്ന ഉണങ്ങിയ വന്‍ആഞ്ഞിലിമരം മുറിച്ചുമാറ്റാനുള്ള ശ്രമം ശാസ്താംകോട്ട എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം തടഞ്ഞു. 60 വര്‍ഷത്തോളം പഴക്കമുള്ള മരം ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.
ഭരണിക്കാവ് ദേവിക്ഷേത്രത്തിന്റെ അധീനതയില്‍ ഉള്ളതാണ് പ്രസ്തുത ഭൂമി. ഈ മരത്തിന് സമീപത്ത് കൂടിയാണ് 11 കെവി ലൈന്‍ കടന്നുപോകുന്നത്. മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി നേരത്തെ ക്ഷേത്രസമിതിയോട് ആവശ്യപ്പെട്ടതാണ്. ഇതിന്‍പ്രകാരം ക്ഷേത്രസമിതിയുടെ നേതൃത്വത്തില്‍ മരം മുറിക്കുന്നതിനിടെയാണ് എസ്‌ഐയും സംഘവും തടയാനെത്തിയത്.
ഫോണ്‍ മുഖേന കിട്ടിയ പരാതിയിലാണ് എസ്‌ഐ ഷുക്കൂര്‍ സ്ഥലത്തെത്തിയത്. ഭരണസമിതി അംഗങ്ങള്‍ക്ക് നേരെ വന്നപാടെ തട്ടിക്കയറിയ എസ്‌ഐ മരംമുറിക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ചത് വാക്കേറ്റത്തിന് കാരണമായി. ബന്ധപ്പെട്ട തഹസില്‍ദാരെയോ മറ്റ് അധികാരികളെയോ അറിയിക്കാതെയായിരുന്നു എസ്‌ഐയുടെ നടപടി.
ക്ഷേത്രഭൂമി തട്ടിയെടുത്ത് ചില സ്വകാര്യവ്യക്തികള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിച്ചത് നേരത്തെ ഇവിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന് കാരണമായിരുന്നു. ക്ഷേത്രഭൂമി കൈക്കലാക്കാന്‍ ഒരു പ്രത്യേകമതവിഭാഗത്തില്‍പെട്ടവര്‍ രാഷ്‌ട്രീയസ്വാധീനമുപയോഗിച്ച് ഇവിടെ നിരന്തരം ശ്രമിക്കുകയാണ്.
















