പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, ജനസംഖ്യയിലെ നമ്മുടെ കരുത്തിനെ അഭിമാനമാക്കി ഉയര്‍ത്തിക്കാട്ടിയ ഭരണത്തലവന്‍. മുമ്പെല്ലാം, ഇത് ഒരു ബാധ്യതയാണെന്ന കാഴ്ചപ്പാടായിരുന്നു. പക്ഷേ, വര്‍ദ്ധിച്ച ഈ മാനവശക്തിയില്‍ അഭിമാനിക്കുന്ന മോദിക്ക് ഒരു കാഴ്ചപ്പാടുണ്ട്, ഓരോ പൗരന്മാരും രാജ്യ പുരോഗതിക്കും രാഷ്‌ട്ര വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയെന്ന സങ്കല്‍പ്പം. പക്ഷേ, വെറും ആള്‍ക്കൂട്ടത്തിന് അതു കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതിന് സുസജ്ജമായ ജനതവേണം.അവിടെയാണ് രാഷ്‌ട്രത്തിന്റെ ആസൂത്രണമിരിക്കുന്നത്.
അതുകൊണ്ടുതന്നെയാണ് ഏറെക്കാലമായി നമ്മുടെ ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ രാഷ്‌ട്രം ചില മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചത്. അവയ്‌ക്ക് പര്യാപ്തമായ ഫലം കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നേടാനായി. എന്നാല്‍, 2011-ലെ സെന്‍സസ് വിവരങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ വ്യക്തമാകുന്നുണ്ട്. ജനസംഖ്യാ നിയന്ത്രണ നയങ്ങളുടെ നടത്തിപ്പു പക്ഷത്തിലെ പോരായ്‌മകൊണ്ടാവാം രാജ്യത്ത് മതപരമായ അസന്തുലിതാവസ്ഥകള്‍ സംജാതമാകുന്നുണ്ട്. വിവിധ മതവിഭാഗങ്ങളുടെ വളര്‍ച്ചാ നിരക്കിലെ വലിയ അന്തരം, നുഴഞ്ഞുകയറ്റം, മതപരിവര്‍ത്തനം എന്നിവ ജനസംഖ്യാനു പാതത്തില്‍ മതപരമായ അസന്തുലിതാവസ്ഥയ്‌ക്കു കാരണമാകുന്നു, പ്രത്യേകിച്ച് അതിര്‍ത്തി പ്രദേശങ്ങളിലെ ഈ പ്രശ്‌നം രാഷ്‌ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും സാംസ്‌കാരിക അസ്തിത്വത്തിനും ഭീഷണിയാകും. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ പിന്തുടരുന്ന ജനസംഖ്യാ നയത്തില്‍ മാറ്റം വേണ്ടതില്ലേ എന്ന് ചിന്തിക്കേണ്ടതുതന്നെയാണ്.
കാരണം. ചുരുക്കിപ്പറഞ്ഞാല്‍ ചില വസ്തുതകള്‍ ഇങ്ങനെയാണ്.
2047-ല്‍ ആസാമില്‍ അവിടെ ആസാം വംശജര്‍ ന്യൂനപക്ഷമാകുമെന്നല്ല, പേരിനു മാത്രമാകും. അതായത് ഒരു സംസ്‌കാരംതന്നെ ഇല്ലാതാകും. കണക്കുകള്‍ വ്യക്തമാക്കുന്നത് രാജ്യത്ത് 0.8 ശതമാനം ഹിന്ദു ജനസംഖ്യയില്‍ കുറവുണ്ടായിരിക്കുന്നുവെന്നാണ്.
മുസ്ലിം ക്രിസ്ത്യന്‍ ജനസംഖ്യാ വളര്‍ച്ചയില്‍ തുടര്‍ന്നു വരുന്ന വര്‍ദ്ധനവ് തുടരുകതന്നെയാണ്. ഈ വളര്‍ച്ച രാജ്യമെമ്പാടും ഒരേ അനുപാതത്തിലല്ലെന്നത് പ്രത്യേകതയാണ്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും തിങ്ങിപ്പാര്‍ക്കുന്നിടത്ത് ഈ വളര്‍ച്ചാ നിരക്ക് കൂടുതലാണ്.
അതിര്‍ത്തി പ്രദേശങ്ങളില്‍ ഈ പ്രവണത കൂടുതലായി കാണുന്നുവെന്നതും അതിന് ആസൂത്രിതമായ സ്വഭാവമുണ്ടെന്നുള്ളതും ഗൗരവമുള്ള വിഷയമാണ്. ആസാം, യുപി, പശ്ചിമ ബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുസ്ലിം വളര്‍ച്ച വര്‍ദ്ധിച്ചു. ചില പ്രത്യേക ജില്ലകളോ, മേഖലകളോ കേന്ദ്രീകരിച്ചാണ് ഈ വളര്‍ച്ച.
112 ജില്ലകളില്‍ ക്രിസ്ത്യന്‍ വളര്‍ച്ച ഇരട്ടിച്ചു. ജമ്മു കശ്മീര്‍, ഹിമാചല്‍, അുണാചല്‍, സിക്കിം തുടങ്ങി എട്ടു സംസ്ഥാനങ്ങളില്‍ ക്രിസ്തന്‍ വളര്‍ച്ച 50 ശതമാനമായി വര്‍ദ്ധിച്ചു.
മതവിഭാഗങ്ങളുടെ വളര്‍ച്ചയിലെ ഈ കണക്കുകള്‍ ആശങ്കയുണ്ടാക്കാന്‍ അവതരിപ്പിക്കുന്നതല്ല, മറിച്ച് ജനപ്പെരുപ്പത്തിന്റെ നിയന്ത്രണം ഒരു നയമായി ഒരുവശത്ത്, അതിന്റെ യഥാര്‍ത്ഥ ഫലം വേണ്ടത്ര തോതില്‍ ഉണ്ടാകുന്നില്ലെന്നു വരുന്നത് രാജ്യത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം കാണാന്‍ സഹായകമല്ല. മാത്രമല്ല, അതില്‍ ചില ഒളി അജണ്ടകള്‍ ഉണ്ടെന്നു വന്നാല്‍ അത് അപകടകരമാണല്ലോ. അതു തിരിച്ചറിയേണ്ടത് ഓരോ പൗരന്റേയും കടമയുമാണല്ലോ.
(അവസാനിച്ചു)
















