തോട്ടപ്പള്ളി: തോട്ടപ്പള്ളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ തടയാന്‍ സിപിഎം ഗുണ്ടാസംഘത്തിനൊപ്പം പോലീസും ചേരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ അക്രമത്തിനെത്തിയ സിപിഎം ഗുണ്ടാസംഘങ്ങള്‍ക്കു സംരക്ഷണം നല്‍കിയാണ് പോലീസിന്റെ ആര്‍എസ്എസ് വിരോധം പുറത്തുകാണിക്കുന്നത്.
സിപിഎമ്മുകാര്‍ പരാതി നല്‍കിയെന്ന കാരണം പറഞ്ഞാണ് എസ്ഐ നിസാമുദീന്‍, സിഐ സാനി എന്നിവരുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ എത്തി ഭീഷണി മുഴക്കുന്നത്. പ്രവര്‍ത്തകര്‍ക്കെതിരെ നാട്ടുകാര്‍ക്കിടയില്‍ എതിര്‍പ്പു സൃഷ്ടിക്കുന്നതിനായാണ് പോലീസിന്റെ ഇത്തരത്തിലുള്ള നീക്കമെന്ന് പറയുന്നു.
തങ്ങളുടെ ജോലിയെ തടസപ്പെടുത്തരുതെന്നും ആര്‍എസ്എസ് പ്രവര്‍ത്തനം തടയുകയാണ് തങ്ങളുടെ ജോലിയെന്നും എസ്ഐ നിസാമുദ്ദീന്‍ പറഞ്ഞതായി ആരോപണമുണ്ട്. ഏതാനും മാസം മുമ്പ് അമ്പലപ്പുഴ നവരായ്ക്കല് ക്ഷേത്രത്തില്‍ ബൂട്ടിട്ട് കയറി ആര്‍എസ്എസ് ശാഖ നടത്താന്‍ പാടില്ലെന്ന് നിസാമുദീനും അഡീഷണല്‍ എസ്ഐ ബേബിയും നിര്‍ദ്ദേശിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇവരുടെ അടുത്ത പ്രകടനം.
നാട്ടില്‍ കലാപമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന തരത്തിലാണ് പോലീസ് പെരുമാറ്റം. സിപിഎം- കോണ്‍ഗ്രസ് നിര്‍ദ്ദേശപ്രകാരം പോലീസ് പെരുമാറിയാല്‍ പ്രവര്‍ത്തകര്‍ക്കു നോക്കിനില്ക്കാന് കഴിയില്ലെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: