ന്യൂദല്‍ഹി: ടെലിവിഷന്‍ ചാനലുകളില്‍ സ്ത്രീകളെ ദുര്മന്ത്രവാദിനികളായി ചിത്രീകരിക്കുന്നതും അന്ധവിശ്വാസം വളര്‍ത്തുന്നതുമായ പരിപാടികള്‍ക്ക് നിയന്ത്രണം കൊണ്ടുവരും. ബ്രോഡ്കാസ്റ്റിംങ് കണ്ടന്റ് കംപ്ലയിന്റ്സ് കൗണ്‍സിലാണ് (ബിസിസിസി) ഇതുസംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
പ്രൈം ടൈമില്‍ അന്ധവിശ്വാസം വളര്‍ത്തുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നെന്നും സ്ത്രീകളെ ഇതില്‍ ദുര്‍മന്ത്രവാദിനികളും പ്രേതങ്ങളുമായി ചിത്രീകരിക്കുന്നതായും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്. ഇതുസംബന്ധിച്ച് സീ, കളേഴ്സ്, സണ്‍ ടിവി, മാ തുടങ്ങിയ ചാനലുകള്‍ക്കും ബിസിസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജസ്റ്റിസ് മുകുള്‍ മുദ്ഗലിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇനിമുതല്‍ ഇത്തരം പരിപാടികള്‍ ഉണ്ടെങ്കില്‍ അത് രാത്രി 11 മണിക്ക് ശേഷം മാത്രമേ സംപ്രേഷണം പാടുള്ളൂ. കൃത്യമായ മുന്നറിയിപ്പോടു കൂടിയാവണം സം്രേപക്ഷണം .
സംപ്രേഷണ നിയമം ആര്‍ട്ടിക്കിള്‍ 51(എ) പ്രകാരം മനുഷ്യത്വവും, സംസ്കാരവും, അന്വേഷണാത്മക മനോഭാവവും വളര്‍ത്തിയെടുക്കുന്ന പരിപാടികളാണ് ടിവിയില്‍ പ്രദര്‍ശിപ്പിക്കേണ്ടത്. ചാനലുകളിലെ പരിപാടികളുടെ സംപ്രേഷണം സംബന്ധിച്ചുള്ള പരാതികളില്‍ തീരുമാനമെടുക്കുന്നത് ഈ സ്വതന്ത്ര ഉന്നതാധികാര സമിതിയാണ്.
ചാനലുകള്‍ എന്തെങ്കിലും കുറ്റകരമായതും തെറ്റായ വിവരങ്ങളും പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ ഇതുസംബന്ധിച്ചുള്ള നടപടി സ്വീകരിക്കാന്‍ ബിസിസിസി സമിതിക്ക് പൂര്‍ണ്ണ അധികാരമുണ്ട്്. ചാനലുകള്ക്കുമേലുള്ള കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ 30 ലക്ഷം വരെ പിഴ ചുമത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: