Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

എന്നും നിലനല്‍ക്കണം ജൈവസമൃദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 05:23 pm IST
in Varadyam

ഭക്ഷണത്തെ പോഷകാഹാരമായി കരുതിയുള്ള വിധികളുമുണ്ട്. അമൂല്യമായ നമ്മുടെ നാട്ടറിവില്‍. ഇതാ ഉദാഹരണങ്ങള്‍. നെല്ലിക്കാപ്പൊടി പാലില്‍ കാച്ചി ദിവസവും ഉപയോഗിച്ചാല്‍ വണ്ണം വയ്‌ക്കുമത്രെ. മഞ്ഞള്‍ ചതച്ച് വെള്ളത്തിലിട്ടുവച്ച ശേഷം പിറ്റേന്ന് കുടിച്ചാല്‍ മൂത്രമൊഴിച്ച് ശമിക്കും. പക്ഷേ, ഇത് നിത്യവും ചെയ്യണമെന്നു മാത്രം. ചുക്ക് പൊടിച്ച് ചൂടുവെള്ളത്തിലിട്ട് നെയ്യൊഴിച്ച് കുടിച്ചാല്‍ ദഹനക്കേടിന് ശമനമുണ്ടാകുമെന്നും മുത്തശ്ശിമാരുടെ വായ്‌ത്താരി പറയുന്നു.

തഴുതാമ എന്ന കാട്ടുചെടിയെക്കുറിച്ച് കേട്ടിട്ടില്ലെ?. പുതിയ തഴുതാമ വേര് ആറ് കഴഞ്ചുവീതം അരച്ചു പാലില്‍കലക്കി ഒരുമാസം സേവിച്ചാല്‍ യുവത്വവും ഊര്‍ജ്ജസ്വലതയും നിലനിര്‍ത്താമത്രെ. തീപ്പൊള്ളലേറ്റ ഭാഗത്ത് കോഴിമുട്ടയുടെ വെള്ളപുരട്ടിയാല്‍ പൊള്ളല്‍ കുമിളയ്‌ക്കുകയോ കരിഞ്ഞപാടുണ്ടാവുകയോ ഇല്ലെന്നും വീട്ടുശാസ്ത്രം പറയുന്നു.

മൂക്കില്‍ നിന്ന് വെള്ളമൊലിക്കുമ്പോള്‍ ഉള്ളിമൂപ്പിച്ച് മണപ്പിച്ചാല്‍ ഒരു ഇന്‍ഹേലറിന് തുല്യമായ ആശ്വാസം ലഭിക്കും. നീരൊഴുക്ക് കുറയും. പക്ഷേ കണ്ണില്‍ നിന്നും നീരൊഴുക്ക് തുടങ്ങുമെന്നൊരു കുഴപ്പമുണ്ട്.

വണ്ണം കുറയ്‌ക്കാനുമുണ്ടൊരു മാര്‍ഗം- അതിരാവിലെ എന്നും പച്ചവെള്ളത്തില്‍ തേനൊഴിച്ച് കുടിച്ചാല്‍ മതി. കരിക്കിന്‍ നീരില്‍ പച്ചപ്പാലൊഴിച്ച് പലവട്ടം കുറേശ്ശെ നല്‍കിയാല്‍ ചുമയ്‌ക്ക് ആശ്വാസമുറപ്പ്. നാരങ്ങാ നീരില്‍ പഞ്ചസാര ചേര്‍ത്ത് പലവട്ടം കഴിച്ചാല്‍ ഛര്‍ദ്ദി നിലയ്‌ക്കും. കോലാടിന്റെ പാല്‍ ദിവസവും രാവിലെ കുടിച്ചാല്‍ രക്താര്‍ശ്ശസ് സുഖപ്പെടുകയും ചെയ്യും. പക്ഷേ, ഇതൊക്കെ പറയുമ്പോഴും നാം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപപ്പെട്ടതാണീ ഒറ്റമൂലികള്‍. രോഗങ്ങളും രോഗാണുക്കളും മാത്രമല്ല, സസ്യലതാദികളുടെ സ്വഭാവവും ഇന്ന് ഏറെ മാറിപ്പോയിരിക്കുന്നു.

ജീവിതചര്യയുടെ കാര്യത്തിലും കാലാവസ്ഥാ കാര്യത്തിലുമുണ്ട് ഈ മാറ്റം. കര്‍ക്കിടകത്തില്‍ ശരീരമാസകലം എണ്ണ തേച്ചുകുളി നിര്‍ബന്ധം. വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണം വേണം കര്‍ക്കിടകത്തില്‍ കഴിക്കാന്‍. ലഘുവായ വ്യായാമം മാത്രമേ ആകാവൂ, പകലുറങ്ങരുത്. രാത്രിയില്‍ ഉറക്കമിളയ്‌ക്കരുത്. കര്‍ക്കിടകത്തില്‍ വെയില്‍ കൊള്ളരുത്. പക്ഷേ കര്‍ക്കിടകത്തിന്റെ സ്വഭാവം തന്നെ മാറിയിരിക്കുന്നു.

മഴയുടെ മുന്നറിയിപ്പുകളും നൂറുകണക്കിന് വര്‍ഷങ്ങളിലെ അനുഭവ ജ്ഞാനത്തിന്റെ ബലത്തില്‍ രൂപപ്പെട്ടതാണ്. ഉദാഹരണത്തിന് തവള കരഞ്ഞാല്‍ മഴ വരും. കറുത്ത ഈയല്‍ വന്നാല്‍ മഴയുടെ സൂചനയാണ്. തുമ്പികള്‍ കൂട്ടമായി പറന്നാല്‍ മഴ ഉറപ്പ്. വേഴാമ്പല്‍ കരയുന്നത് മഴയുടെ മുന്നറിയിപ്പാണ്. ഉറുമ്പ് മുട്ടയുമായി കൂട്ടത്തോടെ നീങ്ങുന്നത് വരാനിരിക്കുന്ന മഴയുടെ മുന്നോടിയാണ്. പാടത്ത് വെള്ളക്കൊക്ക് കൂട്ടത്തോടെ പറന്നിറങ്ങുന്നതും കുളക്കോഴിയുടെ കരച്ചിലുമൊക്കെ മഴയുടെ വരവായാണ് നമ്മുടെ പൂര്‍വികര്‍ കണ്ടത്. പക്ഷേ തവളയും കറുത്ത ഈയലും തുമ്പികളും വേഴാമ്പലുമൊക്കെ എവിടെയെന്നറിയാന്‍ ജിപിഎസ് ഉപയോഗിക്കേണ്ട കാലത്താണ് നാം ജീവിക്കുന്നത്.

ഞാറ്റുവേല അറിവുകളുടെ അവസ്ഥയും മറിച്ചല്ല. തിരുവാതിരയില്‍ തിരിമുറിയാതെ മഴയെന്നതാണ് നാട്ടറിവ്. പുണര്‍തത്തില്‍ പുഴവെള്ളം കയറുമത്രെ. മകീരത്തില്‍ വിതച്ചാല്‍ മദിക്കുമത്രെ. പൂയത്തിലെ മഴയില്‍ പുല്ലും നെല്ലായി മാറും. ചോതി വര്‍ഷിച്ചാല്‍ ചോറിന് പഞ്ഞമില്ലെന്നും പറയും.

അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും കേടുവരില്ലത്രെ. ചോതി പെയ്താല്‍ ചോറുറച്ചു എന്നത് മറ്റൊരു വിശ്വാസം. പക്ഷേ കാലാവസ്ഥയുടെ താളം തെറ്റുമ്പോള്‍ ഞാറ്റുവേല ചൊല്ലുകളുടെ പ്രസക്തി കുറയുന്നു. ഇതേ പ്രശ്‌നം തന്നെ സസ്യലതാദികള്‍ക്കും ഫലമൂലാങ്ങള്‍ക്കുമുണ്ടെന്നാണ് പഴമക്കാരുടെ പക്ഷം. കാലാവസ്ഥയില്‍ വന്ന മാറ്റവും മണ്ണിലുണ്ടായ പോഷകക്ഷയവും രാസ-കീടവളങ്ങളുടെ അതിപ്രസരവും പല ഔഷധസസ്യങ്ങളുടേയും വീര്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഔഷധികളായ പല സസ്യങ്ങളും നശിച്ചുപോയതും ജൈവവൈവിധ്യത്തിനു ക്ഷയം ഭവിച്ചതും നാട്ടറിവുകളുടെ ആചരണത്തിന് തടസ്സം നില്‍ക്കുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.