Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഉദിച്ചുയര്‍ന്ന പെണ്‍കുട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 11:16 am IST
in Lifestyle

ജീവിതം തോല്‍ക്കാനുള്ളതല്ലെന്ന് പഠിപ്പിക്കുകയാണ് ഈ പെണ്‍കുട്ടികള്‍. ആരുടേയോ ക്രൂരവിനോദത്തിന് ഇരകളായവര്‍. ഇവരുടെ സ്വപ്‌നങ്ങള്‍ക്കുമേലാണ് അന്നൊരിക്കല്‍ ആസിഡ് ചിതറിവീണത്. അന്ന് പൊള്ളിവികൃതമാക്കപ്പെട്ട വദനത്തെയോര്‍ത്ത് വേദനതിന്ന നാളുകള്‍. പക്ഷേ അന്ന് ജീവിക്കാന്‍ പ്രേരിപ്പിച്ചത് ആസിഡിനേക്കാള്‍ വീര്യമുള്ള മനസ്സുതന്നെയായിരുന്നു. ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടിവന്നപ്പോള്‍ ചുട്ടുപൊള്ളുകയായിരുന്നു മനസ്സ്.

ദുപ്പട്ടകൊണ്ട് മുഖം മറച്ചുനടന്ന ദിനങ്ങളെയോര്‍ത്ത് ഇന്നവര്‍ പരിതപിക്കാറില്ല. സമാനമായ ക്രൂരതയ്‌ക്ക് ഇരയായ ആ അഞ്ചുപേര്‍. ഇവര്‍ ചേര്‍ന്ന് ആഗ്രയിലെ താജ്മഹലിന് സമീപം ഷീറോസ് ഹാങ്ഔട്ട് കഫേ എന്നപേരിലൊരു കോഫീഷോപ്പ് ആരംഭിച്ചിരിക്കുകയാണിപ്പോള്‍. രൂപയും റിതുവുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പതിനാലാം വയസ്സില്‍ രണ്ടാനമ്മയില്‍ നിന്നുമാണ് രൂപയ്‌ക്ക് ആസിഡ് ആക്രമണം നേരിടേണ്ടിവന്നത്. കുടുംബത്തിലും സ്‌നേഹത്തിലും വിശ്വസിച്ച, സ്വതവെ നാണക്കാരിയായ ആ പെണ്‍കുട്ടിയ്‌ക്ക് അപ്രതീക്ഷിതമായി ഇത്തരമൊരാക്രമണം നേരിടേണ്ടിവന്നപ്പോള്‍ മനസ് പതറിപ്പോയി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ ജില്ലക്കാരിയാണ് രൂപ. ആസിഡ് അവളുടെ നിറമുള്ള സ്വപ്‌നങ്ങളെമാത്രമല്ല തകര്‍ത്തത്.

സുന്ദരമായ ചര്‍മത്തേയും ചുണ്ടുകളേയും വികൃതമാക്കുകയും ചെയ്തു. എങ്കിലും അവളുടെ കണ്ണുകളില്‍ ഭാവിയെക്കുറിച്ചുള്ള സ്വപ്‌നം വീണ്ടും തിരിതെളിച്ചു. അങ്ങനെയാണവള്‍ കോഫി ഷോപ്പിന്റെ ഭാഗമാകുന്നത്. ചനവ് ഫൗണ്ടേഷനും സ്റ്റോപ്പ് ആസിഡ് അറ്റാക്ക് നെറ്റ് വര്‍ക്ക് പ്രവര്‍ത്തകരും ചേര്‍ന്നാണ് ഷീറോസ് ഹാങ്ഔട്ട് കഫേയ്‌ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുനല്‍കിയത്. കോഫിഷോപ്പിന്റെ ഭാഗമായി നിന്നുകൊണ്ടുതന്നെ ഇവിടെയൊരു ഡിസൈനര്‍ ബുട്ടീക്കും രൂപ നടത്തുന്നുണ്ട്. പാചകക്കാരിയായും വെയിറ്ററായും കണക്കെഴുത്തുകാരിയായുമെല്ലാം രൂപ ഇവിടെ സജീവമാകുന്നു.

ആസിഡ് ആക്രമണത്തിന്റെ മറ്റൊരു ഇരയായ റിതുവിന് പറയാനുള്ളത് സ്വത്തുതര്‍ക്കം തന്റെ ജീവിതം തകര്‍ത്ത അനുഭവമാണ്. അന്നവള്‍ക്ക് വയസ്സ് പതിനേഴ്. അഞ്ച് സഹോദരങ്ങളില്‍ ഏറ്റവും ഇളയവള്‍. ആസിഡ് അവളുടെ ഇടതുകണ്ണിനേയും മൂക്കിനേയും കവിളിനേയും കഴുത്തിനേയും ഉരുക്കിക്കളഞ്ഞു. അന്ന് അവളുടെ സഹായത്തിന് ആരും തന്നെയില്ലാതെ റോഡിലൂടെ അലഞ്ഞു. ആളുകള്‍ പരിഭ്രമത്തോടെ നോക്കുകയല്ലാതെ സഹായത്തിനെത്തിയില്ല. ആ സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചാണ് റിതു ഇന്ന് സ്വയംപര്യാപ്തയായിരിക്കുന്നത്. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ തങ്ങളെപ്പോലെ വിരൂപരാക്കപ്പെട്ടവര്‍ക്ക് ജോലി നല്‍കില്ല-റിതു പറയുന്നു. എന്നാലിപ്പോള്‍ ഞങ്ങളും സ്വതന്ത്രരും ആത്മവിശ്വാസമുള്ളവരുമായിത്തീര്‍ന്നിരിക്കുന്നു, ശാക്തീകരിക്കപ്പെട്ടിരിക്കുന്നു. റിതുവിനും രൂപയ്‌ക്കും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായം. നീത മെഹറും ഗീത ലോഥിയുമാണ് ഇവര്‍ക്കൊപ്പമുള്ള മറ്റുരണ്ടുപേര്‍.

ഷീറോസ് ഹാങ്ഔട്ട് ഒരു സാധാരണ കോഫിഷോപ്പ് പോലെ അല്ലേയല്ല. ചായക്കൂട്ടുകള്‍കൊണ്ട് മനോഹരമാക്കിയ ചുവരുകള്‍ ഏവരേയും ആകര്‍ഷിക്കും. നല്ലൊരു ഡിസൈനര്‍കൂടിയാണ് രൂപ. ഫാഷന്‍ ഡിസൈനിംഗ് പഠനം തുടരുകയാണ് രൂപയുടെ ലക്ഷ്യം. ആസിഡ് ആക്രമണത്തിന് മുമ്പ് സംസ്ഥാനതല വോളിബോള്‍ താരമായിരുന്നു റിതു. പഠനം തുടരുന്നതിനൊപ്പം സ്‌പോര്‍ട്‌സിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുമാണ് ആഗ്രഹം. എന്നാലിപ്പോള്‍ ഇവരുടെ ലോകം ഷീറോസ് ഹാങ്ഔട്ട് കഫേ തന്നെയാണ്. ബാഹ്യസൗന്ദര്യം നിമിഷനേരത്തേക്കുമാത്രമുള്ളതാണെന്ന യാഥാര്‍ത്ഥ്യമാണ് ഇവരുടെ ജീവിതം വിളിച്ചുപറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

Kerala

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

Kerala

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

Kerala

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം
Kerala

നരേന്ദ്ര മോദിക്കൊപ്പം മൂന്ന് സ്ഥാനാര്‍ത്ഥികള്‍; പത്മജക്ക് സ്വപ്‌നസാഫല്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

കേരളത്തിന്റെ നെല്ലറയായ പാലക്കാടെത്തിയ പ്രധാനമന്ത്രിയെ നെല്‍ക്കതിര്‍ നല്‍കി സ്വീകരിക്കുന്നു. ശോഭാ സുരേന്ദ്രന്‍, ഇ. കൃഷ്ണദാസ്, സി. കൃഷ്ണകുമാര്‍, എം.ടി. രമേശ് സമീപം

കോണ്‍ഗ്രസും സിപിഎമ്മും അധികാരത്തില്‍ വന്നിടത്തെല്ലാം അഴിമതി; കേരളത്തിന്റെ ഭാവി ബിജെപിയോടൊപ്പം: നരേന്ദ്രമോദി

‘വിവാദങ്ങള്‍ക്കില്ല, വികസിത കേരളം മുഖ്യം’

തെരഞ്ഞെടുപ്പ് കമ്മിഷനിലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയം

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.