ചെങ്ങന്നൂര്‍: നഗരസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത് നറുക്കെടുപ്പിലൂടെ. ഒന്‍പതാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി ഡോ.ഗീതയാണ് നിര്‍ഭാഗ്യം മൂലം പരാജയം സമ്മതിക്കേണ്ടി വന്നത്.
സിപിഎം സ്ഥാനാര്‍ത്ഥി ദേവിപ്രസാദുമായി 144 വോട്ടില്‍ തുല്ല്യത പാലിക്കുകയും, തുടര്‍ന്ന് മുഴുവന്‍ വാര്‍ഡുകളുടെയും ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരിയുടെയും, സ്ഥാനാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ നടന്ന നറുക്കെടുപ്പിലൂടെ ദേവി പ്രസാദ് വിജയിക്കുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുലിയൂര് ഗ്രാമപഞ്ചായത്തിലും ബിജെപി സ്ഥാനാര്‍ത്തിക്ക് ഇത്തരത്തില്‍ പരാജയം സമ്മതിക്കഗേണ്ടി വന്നിരുന്നു. തെരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികളെ കടത്തിവെട്ടി ശക്തമായ സാന്നിധ്യമാണ് ബിജെപി നഗരസഭയില്‍ നടത്തിയിരിക്കുന്നത്. ഇരുമുന്നണികളുടെയും പ്രബലസ്ഥാനാര്ത്ഥികളെ കടത്തിവെട്ടി അഞ്ച് വാര്‍ഡുകളില്‍ ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
വിജയിച്ച വാര്‍ഡുകളില്‍ എല്ലാം തന്നെ ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് ജയം നേടിയിട്ടുള്ളത്. മുന്‍ നഗരസഭാ കൗണ്‍സിലില്‍ അംഗങ്ങളായിരുന്ന മൂന്ന് പേരും തോല്‍വിയുടെ രുചി അറിഞ്ഞു. അശോക് പടിപ്പുരയ്ക്കല്‍, ഷേര്‍ലി, ദീപ എന്നിവരാണ് അവര്‍. കൂടാതെ 12-ാം വാര്‍ഡില്‍ മത്സരിച്ച എന്‍സിപി സ്താനാര്‍ത്ഥിക്ക് ഒരു വോട്ട് മാത്രം ലഭിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: